മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിനു തെളിവില്ല; വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിനു തെളിവില്ലെന്നാണ് ഹർജിയിലെ വാദം. സ്വാഭാവികമായ അപകടം മാത്രമാണിതെന്നും ഹർജിയിൽ പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനു സമീപം വഴിയരികിൽ ഇരുചക്രവാഹനം നിർത്തിയിട്ട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിനെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ആദ്യഘട്ടംമുതൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. വാഹനമോടിച്ചത് താനല്ലെന്ന ശ്രീറാമിന്‍റെ വാദം അംഗീകരിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തിൽ പോലീസ് സ്വീകരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടായതെന്നു തെളിയിക്കാനും ആദ്യം കേസന്വേഷിച്ചിരുന്ന അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല.
പിന്നീട് ദൃക്‌സാക്ഷികൾ മൊഴിയിൽ ഉറച്ച് നിൽക്കുകയും മാധ്യമങ്ങളുടെ ശക്തമായ ഇടപെടവും മൂലമാണ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയെന്നാണ് പിന്നീട് ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ കുറ്റപത്രം സമർപ്പിച്ചത്. സംഭവമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ കോടതി ഇന്നു വിധി പറയും. ഇവരുടെ വാഹനമോടിച്ചാണ് ശ്രീറാം അപകടമുണ്ടാക്കിയത്.
cxfjh