"മോൻസനെ അറിയാം': ആരോപണത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സുധാകരൻ


തിരുവനന്തപുരം: പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മോൻസനെ പരിചയമുണ്ട്. ഇതല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മോൻസനെ കണ്ടതും സംസാരിച്ചതും അവരുടെ വീട്ടിൽ പോയതുമെല്ലാം സത്യമാണ്. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ല. ഞാൻ ഇടനില നിന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ആരോപണത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്നും സുധാകരൻ തുറന്നടിച്ചു. പരാതിക്കാരൻ തന്‍റെ പേര് ഇതിലേക്ക് വലിച്ചിഴച്ച് കള്ളം പറയുകയാണ്. ഇതിനെ നിയമപരമായി നേരിടും. ഡോക്ടറായാണ് മോൻസനെ പരിചയപ്പെട്ടത്. വ്യാജനാണോ എന്നറിയില്ല. കെപിസിസി അധ്യക്ഷനായ ശേഷവും മോൻസൻ വന്നു കണ്ടിരുന്നു. എത്ര തവണ മോൻസന്‍റെ വീട്ടിൽ പോയെന്ന് എണ്ണിയിട്ടില്ല. കെട്ടിച്ചമച്ച കഥയുമായി തന്നെ വേട്ടയാടാനാണ് ശ്രമമെന്നും സുധാകരൻ പറഞ്ഞു.

You might also like

Most Viewed