ഐഷ സുൽത്താനക്കെതിരായ കേസ്: ബിജെപിക്കെതിരെ എതിർപ്പുമായി സേവ് ലക്ഷദ്വീപ് ഫോറം

കൊച്ചി: ലക്ഷദ്വീപ് ഫോറം ബിജെപിയുടെ എതിർപ്പ് മറികടന്ന് ഐഷ സുൽത്താനക്ക് ഫോറം പിന്തുണ അറിയിച്ചു. സാമൂഹിക പ്രവർത്തകയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരായ കേസ് ഉൾപ്പെടെ ബിജെപി സ്വീകരിക്കുന്ന നടപടിയിൽ സേവ് ലക്ഷദ്വീപ് ഫോറത്തിന് എതിർപ്പ്. ബിജെപിയെ ഫോറത്തിൽ നിന്ന് മാറ്റണമെന്ന് കവരത്തി പ്രാദേശിക കമ്മിറ്റി തീരുമാനിച്ചു. ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും മാറ്റുന്ന തീരുമാനം ദ്വീപ് കമ്മറ്റികൾക്ക് വിട്ടു. ബിജെപിയുടെ എതിർപ്പ് മറികടന്ന് ഐഷ സുൽത്താനക്ക് ഫോറം പിന്തുണ അറിയിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ കോർ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിൽ ബിജെപി പ്രതിനിധികളടക്കം പങ്കെടുത്തിരുന്നു. എന്നാൽ ഐഷ സുൽത്താനയ്ക്കെതിരായ ബിജെപി നിലപാടിൽ സേവ് ലക്ഷദ്വീപ് ഫോറത്തിനുള്ളിൽ എതിർപ്പ് ഉയർന്നിരുന്നു. കാരണം ഐഷ സുൽത്താനയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത് ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് അബ്ദുൽ ഖാദർ ഹാജിയാണ്. അദ്ദേഹത്തിന്‍റെ നടപടി പാർട്ടിക്കുള്ളിൽ കൂടിയാലോചിക്കാതെയാണെന്ന വിമർശനമുയർന്നു. ചെത്തിലാത്ത് ദ്വീപിൽ നിന്ന് മാത്രം 12ഓളം പേരാണ് ബിജെപിയിൽ നിന്ന് ഇന്നലെ രാജി വെച്ചത്. ഈ ഒരു സംഭവം സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ യോഗത്തിലും വലിയ ചർച്ചയായി. ബിജെപി അംഗത്തിന്‍റെ വിയോജിപ്പോടുകൂടി ഐഷ സുൽത്താനയ്ക്ക് കഴിഞ്ഞ ദിവസം സേവ് ലക്ഷദ്വീപ് ഫോറം പിന്തുണ പ്രഖ്യാപിച്ചു.
ബംഗാരം ടൂറിസം ദ്വീപ് കാണാനെത്തിയ മലയാളികളായ നഴ്സുമാർക്കെതിരെ കേസ് ചാനൽ ചർച്ചയിൽ താനെന്താണ് ഉദ്ദേശിച്ചത് എന്ന് ഐഷ സുൽത്താന പിന്നീട് വ്യക്തമാക്കിയ സ്ഥിതിക്ക് അവർക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കണമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെടുന്നത്. ഐഷ സുൽത്താനയ്ക്ക് നിയമസഹായം ഉറപ്പുവരുത്തുമെന്നും അവർ പറയുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണ് ഈ യോഗത്തിൽ സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. എന്നാൽ പ്രഫുൽ പട്ടേലിനെ ഇപ്പോൾ തിരിച്ചുവിളിക്കേണ്ടതില്ല എന്ന നിലപാടാണ് ബിജെപി യോഗത്തിൽ സ്വീകരിച്ചത്. ഈ നിലപാടിനെതിരെയും സേവ് ലക്ഷദ്വീപ് ഫോറത്തിനകത്ത് വലിയ എതിർപ്പ് ഉയർന്നിട്ടുണ്ട്.
ബിജെപിയുടെ ഭീരുത്വത്തിന്‍റെ തെളിവെന്ന് തോമസ് ഐസക് ഐഷ സുൽത്താനക്കെതിരായ കേസിനെചൊല്ലി ലക്ഷദ്വീപ് ബിജെപിയിൽ തന്നെ കലഹമാണ്. ഐഷ സുൽത്താനയ്ക്കെതിരെ പരാതി നൽകിയതിയിൽ പ്രതിഷേധിച്ച് ഐഷയുടെ ജന്മനാടായ ചെത്തിലാത്ത് ദ്വീപിൽ നിന്ന് മാത്രം 12 പേരാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. സംസ്ഥാന സെക്രട്ടറി എം പി അബ്ദുൽ ഹമീദ് ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ആന്ത്രോത്ത് അഗത്തി ദ്വീപുകളിൽ നിന്നുള്ള പ്രമുഖരും പാർട്ടി വിട്ടു. ബിത്ര ദ്വീപ് പ്രസിഡന്‍റ് ഇസ്ഹാഖ് ഹമീദ് പാർട്ടിയോടുള്ള വിയോജിപ്പ് പരസ്യമാക്കി. ചാനൽ ചർച്ചയിൽ ഐഷ സുൽത്താന നടത്തിയ പരാമർശത്തെ, അവസരമാക്കി ഉപയോഗപ്പെടുത്തണമെന്ന ബിജെപി നേതാക്കളും പ്രഭാരി അബ്ദുല്ലക്കുട്ടിയും തമ്മിലുള്ള ഓഡിയോ സന്ദേശം പുറത്തു വന്നതു മുതലാണ് പാർട്ടിക്കകത്ത് കലഹം തുടങ്ങിയത്. ഇതിനിടെ ചുമത്തിയ കേസിന്‍റെ തുടർനടപടിയുടെ ഭാഗമായി ഈ മാസം 20 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കവരത്തി കോടതി ഐഷക്ക് നോട്ടീസയച്ചു. ഐഷക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും ക്യാന്പയിൻ നടക്കുന്നുണ്ട്.