കാസര്‍ഗോഡ് രേഷ്മ തിരോധാന കേസ്; 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി.രേഷ്മയുടെ (17) തിരോധാനക്കേസിൽ 15 വർഷങ്ങള്‍ക്കുശേഷം പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് പിടിയിലായത്. രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയതായി നേരത്തെ പ്രതി പോലീസിന് മൊഴി നൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ഒരു എല്ലിന്‍റെ ഭാഗം ലഭിച്ചതിനെത്തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടെതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി പ്രജീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
2010 ജൂൺ ആറിനാണ് ബളാംതോട് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലനത്തിനെത്തിയ രേഷ്‌മയെ കാണാതാവുന്നത്. തുടർന്ന് രേഷ്‌മയുടെ പിതാവ് എം.സി.രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയെങ്കിലും രേഷ്‌മയെ കണ്ടെത്താനായില്ല. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് രേഷ്‌മയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ പരാതി. 2021ൽ ഹേബിയസ് കോർപ്പസ് ആയി ആദ്യ കേസ് ഫയൽ ചെയ്തു. എന്നാൽ കേസ് തൃപ്‌തികരമല്ലെന്നും സിബിഐയ്ക്ക് വിടണമെന്നും കാട്ടി 2023ൽ രേഷ്‌മയുടെ കുടുംബം ഹൈക്കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയ്തു. 2024 ഡിസംബർ ഒൻപതിന് കേസ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.
adswdfafsddsfdsf