ജുഡീഷ്യൽ വിഷയങ്ങളിൽ ഐഎസ്ഐ ഇടപെടുന്നതിനെതിരെ ഇസ്‌ലാമാബാദ് ഹൈക്കോടതി ജഡ്ജിമാർ


ജുഡീഷ്യൽ വിഷയങ്ങളിൽ പാകിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്ഐ) ഇടപെടുന്നുവെന്നും അതിനാൽ ജുഡീഷ്യൽ കൺവൻഷൻ വിളിച്ചുചേർക്കണമെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ജഡ്ജിമാർ സുപ്രീം ജുഡീഷ്യൽ കൗൺസിലിനോട് (എസ്ജെസി) ആവശ്യപ്പെട്ടു. ഈ വിഷ‍യത്തിൽ ചീഫ് ജസ്റ്റീസ് അമർ ഫാറൂഖ് ഒഴികെയുള്ള ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെ ഏഴ് ജഡ്ജിമാരും സുപ്രീം ജുഡീഷ്യൽ കൗൺസിലിനും സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാർക്കും കത്തെഴുതി, മുതിർന്ന ഐഎസ്ഐ ഉദ്യോഗസ്ഥർ ജുഡീഷ്യൽ നടപടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ജഡ്ജിമാരെ സമ്മർദ്ദത്തിലാക്കുന്നുവെന്നും കത്തിൽ വിശദീകരിക്കുന്നുണ്ട്. ഐഎച്ച്‌സിയിലെ ആറ് ജഡ്ജിമാരായ − ജസ്റ്റീസ് മൊഹ്‌സിൻ അക്തർ കിയാനി, ജസ്റ്റീസ് താരിഖ് മെഹമൂദ് ജഹാംഗിരി, ജസ്റ്റീസ് ബാബർ സത്താർ, ജസ്റ്റീസ് സർദാർ ഇജാസ് ഇഷാഖ് ഖാൻ, ജസ്റ്റീ അർബാബ് മുഹമ്മദ് താഹിർ, ജസ്റ്റീ സമൻ ഫഫത് ഇംതിയാസ് എന്നിവരാണ് കത്ത് അയച്ചത്. 

മുൻ ഐഎച്ച്‌സി ജസ്റ്റീസ് ഷൗക്കത്ത് അസീസ് സിദ്ദിഖിയെ നീക്കം ചെയ്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ വിരമിച്ച ജഡ്ജിയായി പരിഗണിക്കാമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് ദിവസങ്ങൾക്ക് ഈ സംഭവം. മേജർ ജനറൽ ഫായിസ് ഹമീദിന്‍റെ (ഐഎസ്ഐയുടെ ഡിജി−സി) നേതൃത്വത്തിലുള്ള ഇന്‍റർ സർവീസസ് ഇന്‍റലിജൻസിന്‍റെ (ഐഎസ്ഐ) പ്രവർത്തകർ ഐഎച്ച്‌സിയിലെ ബെഞ്ചുകളുടെ ഭരണഘടനാനിർണയം നടത്തുകയും ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് പരസ്യമായി ആരോപിച്ചതിനെ തുടർന്നാണ് ജസ്റ്റീസ് സിദ്ദിഖിയെ പുറത്താക്കിയത്.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed