ചരിത്രത്തിലാദ്യമായി ഈദ് ദിനത്തിൽ അൽ അഖ്‌സ മസ്ജിദ് പൂർണ്ണമായും അടച്ചുപൂട്ടി ഇസ്രായേൽ
ശാരിക
ജറുസലേം: 1967-ന് ശേഷം ആദ്യമായി വിശുദ്ധമായ അൽ അഖ്‌സ മസ്ജിദ് ഈദ് ദിനത്തിൽ പൂർണ്ണമായും അടച്ചുപൂട്ടി ഇസ്രായേൽ നടപടി. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പള്ളി അടച്ചതെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. എന്നാൽ പള്ളിക്ക് മേൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമാണിതെന്ന് ഫലസ്തീനികൾ ആരോപിക്കുന്നു.
വെള്ളിയാഴ്ച പുലർച്ചെ മുതൽ പഴയ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ ഇസ്രായേൽ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞതോടെ നൂറുകണക്കിന് വിശ്വാസികൾക്ക് പുറത്ത് തെരുവുകളിൽ നമസ്‌കരിക്കേണ്ടി വന്നു. ഹെറോദ് ഗേറ്റിന് സമീപം തടിച്ചുകൂടിയ വിശ്വാസികളെ പിരിച്ചുവിടാൻ ഇസ്രായേൽ സൈന്യം സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിക്കുകയും ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അൽ അഖ്‌സ അടച്ച നടപടിയെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിശേഷിപ്പിച്ച് അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും (ഒഐസി) ശക്തമായി അപലപിച്ചു.
dfssf



