ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം
ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. 11 പേർ കൊല്ലപ്പെട്ടതായാണു വിവരം. പലസ്തീനിയൻ സംഘടനകളുടെ ഭീഷണി വർധിച്ച അടിയന്തര സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു. പിന്നാലെ വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിൽ പലസ്തീനിയൻ സംഘടനകളിൽ അംഗങ്ങളായ 19 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ വ്യക്തമാക്കി. പലസ്തീനിൽനിന്ന് ഇസ്രയേലിലേക്കും മിസൈൽ ആക്രമണങ്ങളുണ്ടായെങ്കിലും മിക്കതും പാതിവഴിയിൽ നീർവീര്യമാക്കി.
ഒരു വർഷത്തിനിടെ അതിർത്തിയിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം മേയിൽ 11 ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ ഇരുനൂറിലധികം പലസ്തീനികളും ഡസനിലധികം ഇസ്രേലികളും കൊല്ലപ്പെട്ടിരുന്നു.