റഷ്യൻ എണ്ണ, വാതക ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്ക

യുക്രൈനിലെ അധിനിവേശത്തെ തുടർന്ന് റഷ്യൻ എണ്ണ, വാതക ഇറക്കുമതിക്ക് യുഎസ് നിരോധനം ഏർപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. “ഇന്ന്, റഷ്യയുടെ പ്രധാന സാന്പത്തിക സ്രോതസ്സ് അമേരിക്ക ലക്ഷ്യമിടുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു. റഷ്യൻ എണ്ണയുടെയും വാതക ഊർജത്തിന്റെയും എല്ലാ ഇറക്കുമതികളും ഞങ്ങൾ നിരോധിക്കുകയാണ്.” കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിൽ ബൈഡൻ വ്യക്തമാക്കി.
അതിനർത്ഥം റഷ്യൻ എണ്ണ ഇനി യു.എസ്. തുറമുഖങ്ങളിൽ സ്വീകരിക്കില്ല എന്നുതന്നെയാണ്. പുടിന്റെ നടപടികൾക്കുമേൽ അമേരിക്കൻ ജനത ശക്തമായ പ്രഹരം ഏൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരോധനം റഷ്യൻ കൽക്കരിയ്ക്കും ബാധകമാണെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ അധിനിവേശത്തെ തുടർന്ന് പ്രകൃതിവാതക വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.