ഫൈസർ വാക്സിനു ലോകാരോഗ്യ സംഘടനയുടെ അനുമതി
ജനീവ: ഫൈസർ−ബയോണ്‍ടെകിന്‍റെ കോവിഡ് വാക്സിനു ലോകാരോഗ്യ സംഘടനയുടെ അനുമതി. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ ലോകാരോഗ്യസംഘടന അനുമതി നൽകിയിരിക്കുന്നത്. വാക്സിന്‍റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ അവലോകനം ചെയ്ത ശേഷമാണു ലോകാരോഗ്യസംഘടനയുടെ നടപടി. കോവിഡ് ബാധ സ്ഥിരീകരിച്ചശേഷം ലോകാരോഗ്യസംഘടന അനുമതി നൽകുന്ന ആദ്യ വാക്സിനാണിത്.
ലോകാരോഗ്യസംഘടന അനുമതി നൽകിയതോടെ വിവിധ രാജ്യങ്ങൾക്കു വാക്സിന് ഉടനടി അനുമതി നൽകാനും ഇറക്കുമതി ചെയ്യാനും സാധിക്കും. നേരത്തെ ബ്രിട്ടൻ ഫൈസർ വാക്സിന് അനുമതി നൽകിയിരുന്നു.



