നേപ്പാൾ പ്രളയം: മരണസംഖ്യ 800 കടന്നു; 2,500-ലേറെ പേരെ കണ്ടെത്തിയില്ല


ശാരിക

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കവിഞ്ഞു. ദുരന്തത്തിൽ 2,500-ലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. കാണാതായവർക്കായി സൈന്യത്തിന്റെയും രക്ഷാസേനകളുടെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഇതിനിടെ, രക്ഷപ്പെടുത്തിയ ആളുകളുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റതായി നേപ്പാൾ പോലീസ് അറിയിച്ചു.

പ്രളയബാധിത മേഖലകളിൽ നിന്ന് വൻതോതിലുള്ള ആളപായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടിൽ നിന്ന് യാത്ര തിരിച്ച 49 പേരെ ടിബറ്റ് അതിർത്തി പ്രദേശത്ത് കാണാതായതായി റിപ്പോർട്ടുകളുണ്ട്. പൊന്നാനി സ്വദേശികളായ നാല് മലയാളികളെക്കുറിച്ചും ഇതുവരെ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവർക്കായി ടിബറ്റിനോട് ചേർന്നുള്ള മേഖലകളിൽ തിരച്ചിൽ നടക്കുകയാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കൂടാതെ, തങ്ങളുടെ 85 പൗരന്മാരെ കണ്ടെത്താനുണ്ടെന്നും ഇതിൽ 9 പേരെ രക്ഷപ്പെടുത്തിയതായും അമേരിക്കൻ അധികൃതർ അറിയിച്ചു.

ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ നൂറിലധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവിടങ്ങളിൽ ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം പ്രത്യേക തിരച്ചിൽ നടത്തുന്നുണ്ട്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ തുറന്ന് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed