എപ്‌സ്റ്റീനുമായി ബന്ധമില്ലെന്ന് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: ലൈംഗിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പരേതനായ അമേരിക്കൻ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ അപൂർവ്വ പ്രസംഗത്തിലാണ്, തന്നെ എപ്‌സ്റ്റീനുമായി ബന്ധിപ്പിക്കുന്ന വാർത്തകൾ തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് അവർ തുറന്നടിച്ചു.
"എന്നെ എപ്‌സ്റ്റീനുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കള്ളങ്ങൾ ഇന്ന് ഇവിടെ അവസാനിക്കണം," മെലാനിയ പ്രസ്താവനയിൽ പറഞ്ഞു. എപ്‌സ്റ്റീനുമായോ അദ്ദേഹത്തിന്റെ പങ്കാളി ഗിസ്‌ലൈൻ മാക്‌സ്‌വെല്ലുമായോ തനിക്ക് അടുത്ത ബന്ധമില്ലെന്നും, മാക്‌സ്‌വെല്ലുമായി ഇടയ്ക്കൊക്കെ കത്തുകൾ കൈമാറിയ പരിചയം മാത്രമേയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. താൻ എപ്‌സ്റ്റീന്റെ ഇരയല്ലെന്നും അവർ തറപ്പിച്ചു പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട ഫെഡറൽ കുറ്റങ്ങൾ ചുമത്തി 2019-ലാണ് ജെഫ്രി എപ്‌സ്റ്റീൻ അറസ്റ്റിലാകുന്നത്. അതേ വർഷം തന്നെ മാൻഹട്ടനിലെ ജയിൽ സെല്ലിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്‌സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
sasddsaads




