സംവിധായകൻ വിനയൻ വഞ്ചിച്ചതായി നിർമ്മാതാവ്

കൊച്ചി: സംവിധായകൻ വിനയനെതിരെ പരാതിയുമായി നിർമ്മാതാവ് കലഞ്ഞൂർ ശശികുമാർ. ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമ തന്റെ അനുവാദമില്ലാതെയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിന് വിനയന്‍ നൽകിയത് എന്നാണ് നിർമ്മാതാവിന്റെ ആരോപണം. താൻ വഞ്ചിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. 2017ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ജോയ് പരാജയപ്പെട്ടതോടെ താൻ കടക്കെണിയിലായെന്ന് നിർമ്മാതാവ് പറയുന്നു. ജയസൂര്യയെയും വിനയന്റെ മകൻ വിഷ്ണുവിനെയും നായകന്‍മാരാക്കി ഒരു കോടി രൂപ ബജറ്റിലാണ് സിനിമ പ്ലാൻ ചെയ്തത്. എന്നാൽ ചെലവ് 2.5 കോടിയായി.
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്പ് ജയസൂര്യയെ കിട്ടില്ല എന്ന് അറിയിച്ചതോടെ പകരം നടന്‍ വിനയ് ഫോർട്ടിനെ കൊണ്ടു വന്നു. വീടും സ്ഥലവും വിറ്റു. 19 സെന്റും പഴയ വീടും അടങ്ങുന്ന പുരയിടം 35 ലക്ഷം രൂപയ്ക്ക് പണയം വെച്ചു. സിനിമ സാന്പത്തിക വിജയം നേടിയില്ല. സാറ്റലൈറ്റ് റേറ്റ് ഒരു കോടി കിട്ടുമെന്ന് പറഞ്ഞ് വിനയന്‍ സമാധാനിപ്പിച്ചു.
വിനയന്റെ നിർദേശത്തോടെ പാം സ്റ്റോം എന്ന കന്പനിയ്ക്ക് മൂന്നു ലക്ഷം രൂപയ്ക്ക് സിനിമയുടെ സി.ഡി റൈറ്റ് കൊടുത്തു. പിന്നീടാണ് സിനിമ ആമസോൺ പ്രൈമിൽ ഓടുെന്നന്ന് അറിഞ്ഞു. സി.ഡി റൈറ്റ് ഒപ്പിട്ടു കൊടുത്ത കരാറിൽ പുതിയ നിബന്ധനകൾ എഴുതി ചേർത്താണ് ആമസോൺ പ്രൈമിന് സിനിമ നൽകിയത് എന്നാണ് നിർമ്മാതാവ് മാധ്യമങ്ങളോട് പറയുന്നത്.
32 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും ലഭിച്ച പണം കൊണ്ടാണ് സിനിമ നിർമ്മിക്കാന്‍ എത്തിയത്. എല്ലാ സ്വത്തും നഷ്ടമായി. 35 ലക്ഷം വായ്പ തിരിച്ച് അടയ്ക്കാൻ സാധിക്കാത്തതിനാൽ ജപ്തി നടപടിയായി. 35 ലക്ഷം രൂപ തന്ന് വീടും സ്ഥലവും തിരിച്ച് എടുത്തു തരണമെന്നും അല്ലാത്ത പക്ഷം താനും ഭാര്യയും വിനയന്റെ വീടിന് മുന്നിൽ പട്ടിണി സമരം നടത്തി മരിക്കും എന്ന് നിർമ്മാതാവ് പറഞ്ഞു.