ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് കുടുംബശ്രീയിലൂടെ സഹായം ലഭിക്കും


കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് കുടുംബശ്രീയിലൂടെ സാമ്പത്തിക സുരക്ഷ പദ്ധതി. നോര്‍ക്ക നടപ്പാക്കുന്ന പ്രവാസി ഭദ്രത നാനോ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി വഴി വായ്പ ലഭിക്കും. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ തിരികെയെത്തിയ വനിതാ സഹായ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് പലിശ രഹിത വായ്പകള്‍ ലഭിക്കും. നോര്‍ക്ക വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്‌സ് അനുവദിക്കുന്ന ഫണ്ടില്‍ നിന്നും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 2 ലക്ഷം രൂപ വരെയാണ് ധനസഹായം ലഭിക്കുന്നത്.
ഒരു സംരംഭത്തിന്റെ 75 ശതമാനം അല്ലെങ്കില്‍ 2 ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. വായ്പ തുല്യ തവണകളായി മോറട്ടോറിയം കാലയളവിന്റെ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. പലിശരഹിത വായ്പ ലഭിച്ചതിന് ശേഷം സംരംഭം ആരംഭിക്കാതിരിക്കുകയോ ഇടക്കുവെച്ച് നിര്‍ത്തുകയോ ചെയ്താല്‍ തുക തിരിച്ചടച്ചിരിക്കണം. ആറ് മാസത്തിനുള്ളിലാണ് പണം തിരികെ അടയ്‌ക്കേണ്ടത്. രണ്ട് ഗഡുക്കളായാണ് വായ്പ നല്‍കുന്നത്. സംരംഭം തുടങ്ങുന്ന സമയത്ത് ആദ്യ ഗഡു ലഭിക്കും. പകുതി ആകുമ്പോള്‍ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷമായിരിക്കും രണ്ടാം ഗഡു ലഭിക്കുക. 14 ലക്ഷത്തോളം പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed