തീ­വ്രവാ­ദി­കളു­ടെ­ പൗ­രത്വം പി­ൻ­വലി­ച്ചു­


മനാ­മ : പൈ­പ്പ് ലൈ­നിൽ ബോംബാ­ക്രമണം നടത്താൻ ശ്രമി­ച്ച ബഹ്റൈൻ സ്വദേ­ശി­യാ­യ പ്രതി­ക്ക് ഹൈ­ ക്രി­മി­നൽ കോ­ടതി­ ജീ­വപര്യന്തം തടവ് വി­ധി­ച്ചു­. 18 വയസി­ന് താ­ഴെ­ പ്രാ­യമു­ള്ള മറ്റ് രണ്ട് പേ­ർ­ക്ക് മൂ­ന്ന് വർ­ഷത്തെ­ തടവും കോ­ടതി­ വി­ധി­ച്ചി­ട്ടു­ണ്ട്. ആദ്യത്തെ­യും മൂ­ന്നാ­മത്തെ­യും പ്രതി­കളു­ടെ­ പൗ­രത്വം റദ്ദാ­ക്കാ­നും കോ­ടതി­ ഉത്തരവി­ട്ടു­. സരാ­യ അൽ അഷ്തർ (അൽ അഷ്താർ ബ്രി­ഗേ­ഡ്സ്) എന്ന സംഘടനയു­ടെ­ അംഗങ്ങളാണ് ഇവർ മൂ­വരും.

മൂ­ന്ന് വർ­ഷം വീ­തം തടവ് ലഭി­ച്ച രണ്ട് പ്രതി­കൾ 18 വയസിന് താ­ഴെ­യു­ള്ളവരാ­ണ്. മൂ­ന്നാ­മത്തെ­ പ്രതി­ സംഘടനയി­ലേ­ക്ക് അംഗങ്ങളെ­ നി­യമി­ക്കു­കയും ചെ­യ്തി­ട്ടു­ണ്ട്. രാ­ജ്യത്ത് അസമാ­ധാ­നം സൃ­ഷ്ടി­ക്കാ­നും ബോംബു­കൾ സ്ഥാ­പി­ക്കാ­നും പോ­ലീസ് ഉദ്യോ­ഗസ്ഥരെ­ ആക്രമി­ക്കാ­നും സംഘടന പദ്ധതി­യി­ട്ടി­രു­ന്നു­. എണ്ണ പൈ­പ്പ് ലൈ­നു­കളിൽ ബോംബ് സ്ഫോ­ടനം നടത്തി­യതു­മാ­യി­ ബന്ധപ്പെ­ട്ട കേ­സി­ലും ആദ്യപ്രതി­ ഉൾ­പ്പെ­ട്ടി­രു­ന്നു­. രണ്ടാ­മത്തെ­ പ്രതി­യാണ് ഇയാ­ൾ­ക്ക് സഹാ­യങ്ങൾ നൽ­കി­യത്. ബു­രി­യി­ലെ­ എണ്ണ പൈ­പ്പ് ലൈ­നു­കൾ തകർ­ക്കാൻ പ്രതി­കൾ ശ്രമി­ച്ചി­രു­ന്നു­. എന്നാൽ ബോംബ് പൊ­ട്ടി­യി­ല്ല. പോ­ലീസ് അന്വേ­ഷണങ്ങൾ­ക്ക് ശേ­ഷമാണ് ബോംബ് സ്ഫോ­ടനത്തിൽ ഇവരു­ടെ­ പങ്കാ­ളി­ത്തം വ്യക്തമാ­കു­ന്നത്.

മൂ­ന്നാ­മത്തെ­ പ്രതി­ വഴി­ താൻ ഇറാ­നി­ലേ­ക്ക് പോ­യതാ­യും ഇറാൻ റെ­വല്യൂ­ഷണറി­ ഗാ­ർ­ഡി­ന്റെ­ നേ­തൃ­ത്വത്തി­ലു­ള്ള ക്യാ­ന്പിൽ പങ്കെ­ടു­ക്കു­കയും ചെ­യ്തതാ­യി­ ഒന്നാം പ്രതി­ പറഞ്ഞു­. ബോംബ് നി­ർ­മി­ക്കു­ന്നതി­നും ആയു­ധങ്ങൾ ഉപയോ­ഗി­ക്കു­ന്നതി­നും അവി­ടു­ന്ന് പരി­ശീ­ലനം നേ­ടി­. സ്ഫോ­ടനത്തി­നാ­യി­ രണ്ടാ­മത്തെ­ പ്രതി­യെ­ തന്റെ­ സഹാ­യി­യാ­യി­ നി­യമി­ച്ചതാ­യും പ്രതി­ വെ­ളി­പ്പെ­ടു­ത്തി­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed