എംബസി­യു­ടെ­ നേ­തൃ­ത്വത്തിൽ അഭയകേ­ന്ദ്രം വേ­ണമെ­ന്ന് ആവശ്യം


മനാമ : ബഹ്‌റൈ­നിൽ പല മേ­ഖലകളി­ലും ജോ­ലി­ ചെ­യ്യു­ന്നവർ കേ­സി­ന്റെ­ നൂ­ലാ­മാ­ലകളിൽ പെ­ട്ടോ­ ശാ­രീ­രി­ക അവശതകൾ മൂ­ലമോ­ നാ­ട്ടിൽ പോ­കാൻ കഴി­യാ­ത്ത സാ­ഹചര്യത്തിൽ അവർ­ക്ക് താ­ൽ­ക്കാ­ലി­കമാ­യി­ ഒരി­ടം എന്ന നി­ലയിൽ ഇന്ത്യൻ എംബസി­യു­ടെ­ ആഭി­മു­ഖ്യത്തിൽ തന്നെ­ ഒരു­ അഭയകേ­ന്ദ്രം ഉണ്ടാ­കണമെ­ന്ന ആവശ്യം സാ­മൂ­ഹ്യ പ്രവർ­ത്തകർ മു­ന്നോ­ട്ട് വെയ്­ക്കു­ന്നു­. വർ­ഷങ്ങളാ­യി­ കോ­ടതി­കളിൽ തീ­ർ­പ്പു­കൽ­പ്പി­ക്കാ­തി­രി­ക്കു­ന്ന കേ­സു­കൾ ഉള്ളവരും നി­യമപരമാ­യ വി­സയോ­ മറ്റു­ രേ­ഖകളോ­ കൈ­വശം ഇല്ലാ­ത്തവരു­മാ­യ നി­രവധി­ പേ­രാണ് നാ­ട്ടി­ലേ­യ്ക്ക് പോ­കാൻ കഴി­യാ­തെ­യും ഇവി­ടെ­ തന്നെ­ ഏതെ­ങ്കി­ലും തരത്തിൽ ജോ­ലി­ ചെ­യ്യാൻ കഴി­യാ­തെ­യോ­ പ്രവാ­സ ലോ­കത്തു­ തന്നെ­ ദു­രി­ത ജീ­വി­തം തള്ളി­ നീ­ക്കു­ന്നത്. ഇത്തരം സ്ഥി­തി­യി­ലു­ള്ളവരു­ടെ­ കേ­സു­കൾ തീ­ർ­പ്പ് കൽ­പ്പി­ക്കാൻ സാ­മൂ­ഹ്യ പ്രവർ­ത്തകർ മുൻകൈ­ എടു­ക്കു­ന്നു­ണ്ടെ­ങ്കി­ലും നടപടി­ക്രമങ്ങളിൽ കാ­ലതാ­മസം കാ­രണം പലപ്പോ­ഴും പ്രശ്നങ്ങളു­ടെ­ കു­രു­ക്കഴി­ക്കാൻ കാ­ലതാ­മസം നേ­രി­ടു­ന്നു­. ഇത്തരം സാ­ഹചര്യങ്ങളിൽ ദു­രി­തമനു­ഭവി­ക്കു­ന്നവരെ­ താ­മസി­പ്പി­ക്കാൻ വേ­ണ്ടു­ന്ന ഒരു­ അഭയ കേ­ന്ദ്രം നമു­ക്കി­ല്ലെ­ന്നു­ള്ളത് പ്രവാ­സി­കളെ­ സംബന്ധി­ച്ചി­ടത്തോ­ളം ആശങ്കാ­ ജനകമാ­ണ്. 

ഇന്ത്യൻ എംബസി­ സീ­ഫിൽ വലി­യ കെ­ട്ടി­ട സമു­ച്ചയത്തി­ലേ­യ്ക്ക് മാ­റു­കയും ജീ­വനക്കാ­ർ­ക്ക് അടക്കമു­ള്ള മി­കച്ച താ­മസ സൗ­കര്യം ഏർ­പ്പെ­ടു­ത്തു­കയും ചെ­യ്‌തെ­ങ്കി­ലും കേ­സു­കളി­ലും മറ്റും പെ­ട്ട് യാ­ത്രാ­ നി­രോ­ധനം ഉള്ളവർ­ക്ക് താ­ലക്കാ­ലി­കമാ­യി­ തങ്ങാൻ ഒരു­ അഭയ കേ­ന്ദ്രം ഇല്ല. സാ­മൂ­ഹ്യപ്രവർ­ത്തകർ തെ­രു­വിൽ നി­ന്ന് രക്ഷി­ച്ച സു­ന്ദരേ­ശൻ ഇപ്പോ­ഴും താ­മസി­ക്കു­ന്നത് സാ­മൂ­ഹ്യ പ്രവർ­ത്തകനാ­യ സലാം മന്പാ­ട്ടു­ മൂ­ലയു­ടെ­ മു­റി­യി­ലാണ്. മുന്പ് പ്രവാ­സലോ­കത്ത് താ­മസി­ക്കാൻ ഇടമി­ല്ലാ­തെ­യും നി­യമപരമാ­യ രേ­ഖകൾ ഇല്ലാ­തെ­യും ദു­രി­തത്തി­ലാ­യി­രു­ന്ന പാ­ലക്കാട് സ്വദേ­ശി­ ബാ­ബു­രാ­ജ്, നി­ലന്പൂർ സ്വദേ­ശി­ ഇസ്മാ­യിൽ, കോ­ഴി­ക്കോട് സ്വദേ­ശി­ സത്യൻ തു­ടങ്ങി­യവരെയെ­ല്ലാം സലാം കൂ­ടെ­ താ­മസി­പ്പി­ച്ചി­ട്ടു­ണ്ട്. ഇവരെ­ല്ലാം ഇപ്പോൾ നാ­ട്ടിൽ എത്തി­ കു­ടുംബത്തോ­ടൊ­പ്പം മി­കച്ച രീ­തി­യിൽ ജീ­വി­ക്കു­ന്നു­ണ്ട്. സു­ന്ദരേ­ശനെ­ നാ­ട്ടിൽ അയക്കാ­നു­ള്ള നടപടി­ക്രമങ്ങൾ അവസാ­ന ഘട്ടത്തി­ലാ­ണെ­ന്ന് സലാം പറഞ്ഞു­. ഇദ്ദേ­ഹത്തി­ന്റെ­ പേ­രി­ലു­ള്ള പി­ഴ സംഖ്യ കെ­ട്ടി­വെച്ചു­ കഴി­ഞ്ഞു­. ഇനി­ ഏതാ­നും ദി­വസങ്ങൾ­ക്കകം തന്നെ­ നാ­ട്ടി­ലേ­യ്ക്ക് പോ­കാൻ കഴി­യു­മെ­ന്ന പ്രതീ­ക്ഷയി­ലാ­ണു­ള്ളത്. കഴി­ഞ്ഞ മാ­സം അബോ­ധാ­വസ്ഥയിൽ വഴി­യിൽ വീ­ഴു­കയും തു­ടർ­ന്ന് സൽ­മാ­നി­യ ആശു­പത്രി­യിൽ വെച്ച് മരി­ക്കു­കയും ചെ­യ്ത സു­കു­ നടരാ­ജനും അവസാ­ന നാ­ളു­കളിൽ താ­മസ സൗ­കര്യം ഇല്ലാ­തെ­ പാ­ർ­ക്കി­ലെ­ ഇരി­പ്പി­ടങ്ങളും പി­ക്കപ്പ് വാ­നു­കളും കി­ടപ്പാ­ടമാ­ക്കി­യാണ് ജീ­വി­തം കഴി­ച്ചു­ കൂ­ട്ടി­യി­രു­ന്നത്. കേ­സു­കളിൽ പെ­ട്ട് യാ­ത്രാ­ നി­രോ­ധനം ഉള്ളതി­നാൽ നാ­ട്ടി­ലേ­യ്ക്ക് പോ­കാൻ കഴി­യാ­തെ­ പ്രവാ­സ ലോ­കത്തു­ തന്നെ­ കഴി­ച്ചു­കൂ­ട്ടേ­ണ്ടി­വന്നി­രി­ക്കു­ന്ന വയോ­വൃ­ദ്ധനാ­യ തലശ്ശേ­രി­ സ്വദേ­ശി­ നളരാ­ജനും ഇപ്പോൾ കഴി­യു­ന്നത് ഏതാ­നും യു­വാ­ക്കളു­ടെ­ സു­മനസ്സു­കൊ­ണ്ടാ­ണ്. 

ഇത്തരം സാ­ഹചര്യങ്ങളിൽ ഇന്ത്യൻ എംബസി­യു­ടെ­ നേ­തൃ­ത്വത്തിൽ തന്നെ­ ഒരു­ അഭയ കേ­ന്ദ്രം എത്രയും പെ­ട്ടെ­ന്ന് സ്ഥാ­പി­ക്കണമെ­ന്ന ആവശ്യമാണ് സാ­മൂ­ഹ്യ പ്രവർ­ത്തകർ മു­ന്നോ­ട്ട് വെയ്­ക്കു­ന്നത്. ഇക്കാ­ര്യത്തിൽ ഇന്ത്യൻ എംബസി­ തന്നെ­ മുൻകൈ­യ്യെ­ടു­ത്തുകൊ­ണ്ട് ഒരു­ അഭയ കേ­ന്ദ്രം ഉണ്ടാ­ക്കാൻ മു­ന്നി­ട്ടി­റങ്ങി­യാൽ പ്രവാ­സി­കളു­ടെ­ നി­ർ­ലോ­ഭമാ­യ സഹകരണം ഉണ്ടാ­കു­മെ­ന്നു­ള്ളത് തീ­ർ­ച്ചയാ­ണ്. പ്രവാ­സി­കൾ പല ആവശ്യങ്ങൾക്കാ­യി­ ഇന്ത്യൻ എംബസി­യിൽ ഫീസ് ഇനത്തിൽ നൽ­കു­ന്ന വരു­മാ­നം ഇത്തരം സു­പ്രധാ­ന ആവശ്യങ്ങൾ­ക്ക് കൂ­ടി­നീ­ക്കി­ വെ­ക്കാ­നു­ള്ള നടപടി­കൾ ഉണ്ടാ­ക്കാൻ ഇന്ത്യൻ വി­ദേ­ശ കാ­ര്യ മന്ത്രാ­ലയത്തിൽ സമ്മർ­ദ്ദം ചെ­ലു­ത്തേ­ണ്ടി­യി­രി­ക്കു­ന്നു­. സാ­മൂ­ഹ്യ പ്രവർ­ത്തകരും ഐസി­ആർഎഫും തന്നെ­ ഇക്കാ­ര്യത്തിൽ മു­ന്നി­ട്ടി­റങ്ങു­കയാ­ണെ­ങ്കിൽ അധി­കം വൈ­കാ­തെ­ ഇത്തരം കാ­ര്യങ്ങൾ നടപ്പി­ലാ­ക്കാൻ കഴി­യു­മെ­ന്നാണ് പ്രവാ­സി­കളു­ടെ­ വി­ശ്വാ­സം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed