ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ ഒന്നാണെന്ന് ആഭ്യന്തര മന്ത്രിമാർ; സുരക്ഷാ ഏകോപനം ശക്തമാക്കും
പ്രദീപ് പുറവങ്കര
റിയാദ്: മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ ഏകോപനം ശക്തമാക്കാൻ ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം തീരുമാനിച്ചു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള ചിലരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റിൽ യോഗം ചേർന്നത്.
ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ 'അവിഭാജ്യ'മാണെന്ന് മന്ത്രിമാർ ആവർത്തിച്ചു. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും വിദേശ ഇടപെടലുകളിൽ നിന്നുമുള്ള ഭീഷണികളെ കൂട്ടായി നേരിടുമെന്നും, വിവിധ ഏജൻസികൾ തമ്മിലുള്ള വിവര കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കുമെന്നും യോഗം വ്യക്തമാക്കി. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും യോഗത്തിൽ പങ്കെടുത്തു.
fghfgh

