പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ സുരക്ഷ മുൻകരുതലുകൾ തുടർന്ന് ബഹ്റൈൻ


പ്രദീപ് പുറവങ്കര
മനാമ:പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ സുരക്ഷ മുൻകരുതലുകൾ തുടർന്ന് ബഹ്റൈൻ. കഴിഞ്ഞ ദിവസം ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിനെത്തുടർന്നാണ് ബഹ്റൈനടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ബഹ്റൈനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ നേവൽ ബേസിലടക്കം ആക്രമണം നടത്തുമെന്നും ഹോർമുസ് കടലിടുക്ക് അടക്കുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നത് ഇവിടെയുള്ള പ്രവാസികൾ അടക്കമുള്ളവരിൽ അൽപ്പം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. തുടർന്ന് ഹൈപ്പർമാർക്കറ്റുകൾ അടക്കമുള്ള സ്ഥലങ്ങളിൽ വൈകുന്നേരം അവശ്യസാധനങ്ങൾ വാങ്ങാനായി നിരവധി പേരാണ് എത്തിയത്. അതേസമയം കഴിഞ്ഞ ദിവസം സിവിൽ ബ്യൂറോ എഴുപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം രീതി ഏർപ്പെടുത്തിയത് നാളെ മുതൽ പിൻവലിക്കുമെന്ന്

ഇന്ന് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ബഹ്റൈനിലെ എല്ലാ സർക്കാർ ഏജൻസികളും, മന്ത്രാലയങ്ങളും നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഇതോടൊപ്പം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സാധാരണ നിലയിലുള്ള പ്രവർത്തനം പുനരാരംഭിക്കാൻ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയവും നിർദ്ദേശം നൽകി. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ ഇതോടെ സാധാരണ നിലയിലാകും. മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് പ്രവർത്തനങ്ങൾ മാറ്റാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതോടൊപ്പം ബഹ്റൈനിലെ ഗതാഗതം സാധാരണ നിലയിലായെന്ന് അഭ്യന്തര മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അറിയിപ്പുകൾ സംഘർഷം അയയുന്നതിന്റെ സൂചനയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്.

 

article-image

dfsdsfdfs

You might also like

Most Viewed