ഇറാൻ-അമേരിക്ക ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച് ഒമാൻ; മസ്‌കറ്റിൽ നിർണ്ണായക കൂടിക്കാഴ്ചകൾ നടന്നു


പ്രദീപ് പുറവങ്കര l ഗൾഫ്

മസ്‌കറ്റ്: മേഖലയിലെ സമാധാനശ്രമങ്ങളിൽ വീണ്ടും സജീവ സാന്നിധ്യമായി ഒമാൻ മാറുന്നു. ഇറാന്റെ ആണവ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇറാന്റെയും അമേരിക്കയുടെയും പ്രതിനിധി സംഘങ്ങളുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി മസ്‌കറ്റിൽ വെച്ച് പ്രത്യേക ചർച്ചകൾ നടത്തി. ഇന്ന് നടന്ന ഈ കൂടിക്കാഴ്ചകൾ ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള ഭിന്നതകൾ കുറയ്ക്കുന്നതിനും ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള നിർണ്ണായക മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.

വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള ഇറാനിയൻ പ്രതിനിധി സംഘവുമായാണ് സയ്യിദ് ബദർ ആദ്യം ചർച്ച നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന യു.എസ് സംഘവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് വിഭാഗങ്ങളുമായും വെവ്വേറെ ചർച്ചകൾ നടത്തി പ്രശ്നപരിഹാരത്തിനുള്ള അടിത്തറ പാകുന്ന ഒമാന്റെ തനതായ നിശബ്ദ നയതന്ത്രമാണ് ഈ കൂടിക്കാഴ്ചകളിലും പ്രകടമായത്.

കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ നിലനിൽക്കുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഈ ചർച്ചയെ സംഘർഷം ലഘൂകരിക്കാനുള്ള അവസാന അവസരമായിട്ടാണ് നയതന്ത്ര നിരീക്ഷകർ കാണുന്നത്. മധ്യേഷ്യയിൽ സുസ്ഥിരമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുപക്ഷവും ഈ സെഷനുകളിൽ പങ്കെടുത്തത്. ഇരു രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികളുടെ സാന്നിധ്യം ഈ ചർച്ചകളുടെ പ്രാധാന്യം വിളിച്ചോതുന്നു.

article-image

ന്േ്ു്ു

You might also like

Most Viewed