ജാതിസംവരണം ഒഴിവാക്കണമെന്ന ജസ്റ്റിസ് ചിദംബരേഷിന്‍റെ പ്രസംഗം വിവാദത്തില്‍


കൊച്ചി: ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പ്രതിഷേധവുമായി ബ്രാഹ്മണര്‍ മുന്നോട്ടുവരണമെന്ന ജസ്റ്റിസ് വി ചിദംബരേഷിന്‍റെ പ്രസ്താവന വിവാദമാകുന്നു. കൊച്ചിയിൽ തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിലായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ചിദംബരേഷിന്‍റെ വിവാദ പരാമർശം. ബ്രാഹ്മണന്‍ വര്‍ഗ്ഗീയ വാദിയല്ല. എപ്പോഴും മറ്റുള്ളവരുടെ വികാരം മാനിക്കുന്നവനാണ്. അഹിംസാവാദിയാണ്. മനുഷ്യ സ്നേഹിയാണ്. അങ്ങനെയുള്ള ആളുകളാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
''ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മണ സമുദായങ്ങൾ ശബ്ദ മുയർത്തേണ്ട സമയമായി. പത്തു ശതമാനം സാമ്പത്തിക സംവരണമാണ് ഇപ്പോഴുള്ളത്. ഒരു ബ്രാഹ്മണ പാചകക്കാരന്‍റെ മകന് സംവരണം കിട്ടണമെങ്കിൽ അവൻ സാമ്പത്തികമായി പിന്നിലായിരിക്കണം. എന്നാൽ തടി വ്യവസായിയായ പിന്നാക്കക്കാരന്‍റെ മകന് ഉറപ്പായും സംവരണം കിട്ടും. ഇതേക്കുറിച്ച് താൻ പ്രത്യേകിച്ചൊന്നും പറയുന്നില്ല. ബ്രാഹ്മണ സമുദായങ്ങൾ അഭിപ്രായങ്ങളുമായി മുന്നോട്ടു വരേണ്ട സമയമായി. നമ്മൊളൊരിക്കലും മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടാൻ പാടില്ല, ഒറ്റയ്ക്കു നിൽക്കുകയല്ല ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്'' - പ്രസംഗത്തിനിടെ ചിദംബരേഷ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed