ജാമ്യത്തുക വെട്ടിച്ചു’; സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം


തിരുവനന്തപുരത്ത് സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം. നേരത്തെ ഏരിയ സെക്രട്ടറി ആയിരുന്നു ഇദ്ദേഹം. കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് പാർട്ടിക്ക് പരാതി ലഭിച്ചു. കോടതിയിൽ നിന്നും തിരികെ ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ലെന്നാണ് പരാതി. സംസ്ഥാനക്കമ്മിറ്റിക്കും ജില്ലാക്കമ്മിറ്റിക്കുമാണ് പരാതി ലഭിച്ചത്. പരാതി നൽകിയത് മുൻ ഏരിയ കമ്മിറ്റി അംഗമാണ്. സമരത്തിൽപ്പെട്ടവരെ ജാമ്യത്തിൽ ഇറക്കാൻ 8 ലക്ഷം രൂപ സിപിഐഎം പിരിച്ചിരുന്നു. ഇത് കോടതിയിൽ അടയ്ക്കുകയും ചെയ്‌തു. കേസ് തള്ളുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. ഈ തുക പാർട്ടിക്ക് തിരിച്ച് ലഭിക്കേണ്ടതായിരുന്നു എന്നാൽ തിരിച്ചുനൽകാൻ ജില്ലക്കിമ്മിറ്റി അംഗം തയ്യാറായില്ലെന്നാണ് പരാതി. അതേസമയം കഴിഞ്ഞ ദിവസം സിപിഐഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു . സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ട് തിരിമറിയിലാണ് അന്വേഷണം. ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്ക് എതിരെയാണ് അന്വേഷണം.

കേസ് നടത്തിപ്പിന് നൽകിയ ഫണ്ട് തുകയായ 5 ലക്ഷം തട്ടിയെടുത്തു എന്നാണ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലാണ് അന്വേഷണത്തിന് തീരുമാനമായത്. ജില്ലാ സെക്രട്ടറി വി.ജോയ് ആണ് അന്വേഷണം നടത്തുക.

article-image

asddsadsa

You might also like

Most Viewed