കാരാട്ട് വിഭാഗം അമിത് ഷായിൽനിന്ന് കൈപ്പറ്റിയത് 100 കോടി : അബ്ദുല്ലക്കുട്ടി


കണ്ണൂർ : രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി സി.പി.എമ്മിന്റെ മുൻ എം.പിയും ഇപ്പോൾ കോൺഗ്രസ് നേതാവുമായ എ.പി അബ്ദുല്ലക്കുട്ടി രംഗത്ത്. മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിൽ ഒരു വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്ന് അബ്ദുല്ലക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു. അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: “സി.പി.എമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി.

മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് യുടെ വിജയം സുനിശ്ചിതമാക്കാൻ. കോൺഗ്രസ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സീതാറാം യെച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ഡൽഹി സഖാക്കളിൽനിന്നു കിട്ടുന്ന ഞെട്ടിപ്പിക്കന്ന വിവരം. രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ ബി.ജെ.പിയെ ജയിപ്പിച്ച് കൊടുത്തത് സി.പി.എം സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ധലത്തിൽ ബി.ജെ.പിയിലെ ദർവേന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ്.

സി.പി.എം സ്ഥാനാർത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്. ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയിമാണ് ഇവർ പയറ്റിയത്. സിപിഎം പാർട്ടി കോൺഗ്രസ്സിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ എടുത്ത അടവു നയം എന്തായിരുന്നു? ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം. ഈ പാർട്ടി തത്വമാണ് പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകൾ അമിത് ഷായ്ക്ക് മുന്നിൽ അടിയറ വെച്ചത്. ഇതിന് സി.പി.എം വലിയ വില കൊടുക്കേണ്ടി വരും. തീർച്ച.”

You might also like

  • Lulu Exchange
  • Straight Forward

Most Viewed