ഗെ­യിൽ വി­രു­ദ്ധ സമരം : സർ­ക്കാർ സർ­വ്വകക്ഷി­ യോ­ഗം വി­ളി­ച്ചു­


കോ­ഴി­ക്കോ­ട് : മു­ക്കത്ത് ഗെ­യിൽ വാ­തക പൈ­പ്പ്‌ലൈൻ വി­ഷയത്തിൽ തി­ങ്കളാ­ഴ്ച സർ­വ്വകക്ഷി­യോ­ഗം ചേ­രു­മെ­ന്ന് വ്യവസാ­യ വകു­പ്പ് മന്ത്രി­ എ.സി­ മൊ­യ്തീൻ. ഇന്ന് സമരപന്തലി­ലെ­ത്തി­യ യു­.ഡി­.എഫ് നേ­താ­ക്കൾ പ്രധാ­നമാ­യും മു­ന്നോ­ട്ടു­വെ­ച്ച ആവശ്യങ്ങളി­ലൊ­ന്നാ­യി­രു­ന്നു­ സർ­വ്വകക്ഷി­യോ­ഗം വി­ളി­ച്ച് സർ­ക്കാർ ചർ­ച്ചക്ക് തയ്യാ­റാ­വണമെ­ന്നത്. ഈ സാ­ഹചര്യത്തി­ലാണ് വരു­ന്ന തി­ങ്കളാ­ഴ്ച കോ­ഴി­ക്കോട് വെ­ച്ച് സർ­വ്വകക്ഷി­യോ­ഗം വി­ളി­ച്ചി­രി­ക്കു­ന്നത്. യോ­ഗത്തിൽ മന്ത്രി­ എ.സി­ മൊ­യ്തീൻ പങ്കെ­ടു­ക്കും. രണ്ട് ദി­വസമാ­യി­ പ്രദേ­ശത്ത് തു­ടരു­ന്ന സമരം അക്രമാ­സക്തമാ­വു­കയും, പോ­ലീസ് നടപടി­യിൽ വ്യാ­പക പ്രതി­ഷേ­ധം ഉയരു­കയും ചെ­യ്തി­രു­ന്നു­. ഭൂ­മി­ ഏറ്റെ­ടു­ക്കലു­മാ­യി­ ബന്ധപ്പെ­ട്ട് വ്യക്തതവരു­ത്താ­നും കർ­ഷകരു­ടെ­ ആശങ്ക അകറ്റാ­നു­മാണ് ചർ­ച്ച. ഇപ്പോ­ഴത്തെ­ ക്രമസമാ­ധാ­ന പ്രശ്നങ്ങൾ സർ­ക്കാ­രി­ന്റെ­ കഴി­വു­കേട് മൂ­ലം ഉണ്ടാ­യതാ­ണെ­ന്നാണ് പരക്കെ­യു­ള്ള വി­മർ­ശനം. അതി­നാൽ പദ്ധതി­യു­ടെ­ എല്ലാ­വശങ്ങളും ജനങ്ങളു­മാ­യി­ പങ്ക് വച്ച് അവരേ­ക്കൂ­ടി­ വി­ശ്വാ­സത്തി­ലെ­ടു­ക്കാ­നാണ് സർ­ക്കാർ ശ്രമം.

ഗെ­യിൽ വി­രു­ദ്ധ സമരം അക്രമാ­സക്തമാ­യതിന് പി­ന്നിൽ തീ­വ്രസ്വഭാ­വമു­ള്ള സംഘടനകളാ­ണെ­ന്ന് പോ­ലീ­സിന് വി­വരം ലഭി­ച്ചി­രു­ന്നു­. നാ­ട്ടു­കാ­രെ­ തെ­റ്റി­ദ്ധരി­പ്പി­ച്ച് സംഘർ­ഷം ഉണ്ടാ­ക്കു­കയാണ് ചെ­യ്തത്. സമരക്കാ­ർ­ക്കി­ടയിൽ നു­ഴഞ്ഞു­കയറി­ ചി­ലർ പ്രശ്‌നങ്ങളു­ണ്ടാ­ക്കാൻ ശ്രമി­ച്ചതാ­യും സംശയമു­ണ്ടെ­ന്നും വടകര റൂ­റൽ എസ്.പി­ പു­ഷ്‌കരൻ പറഞ്ഞു­. ഇതു­സംബന്ധി­ച്ച് കൂ­ടു­തൽ അന്വേ­ഷണം നടത്തണമെ­ന്നാ­വശ്യപ്പെ­ട്ട് ഉന്നത ഉദ്യോ­ഗസ്ഥർ­ക്ക് റി­പ്പോ­ർ­ട്ട് കൈ­മാ­റാണ് തീ­രു­മാ­നം.

മു­ക്കം ഗെ­യിൽ വി­രു­ദ്ധ സമരത്തിന് പി­ന്തു­ണ പ്രഖ്യാ­പി­ച്ച് കെ­.പി­.സി­.സി­ മുൻ അധ്യക്ഷൻ വി­.എം സു­ധീ­രനും, മു­സ്ലീം ലീഗ് അഖി­ലേ­ന്ത്യ ജനറൽ സെ­ക്രട്ടറി­ പി­.കെ­ കു­ഞ്ഞാ­ലി­ക്കു­ട്ടി­ എം.പി­യും ഇന്ന് സന്ദർ­ശനം നടത്തി­യി­രു­ന്നു­. മു­ക്കത്ത് നടക്കു­ന്ന നാ­ട്ടു­കാ­രു­ടെ­ സമരം യു­.ഡി­.എഫ് ഏറ്റെ­ടു­ക്കു­മെ­ന്ന് വി­.എം.സു­ധീ­രൻ പറഞ്ഞു­. ജനങ്ങൾ ജീ­വി­ക്കാൻ വേ­ണ്ടി­യു­ള്ള സമരമാ­ണ് മു­ക്കത്ത് നടത്തു­ന്നത്. സമരം അവസാ­നി­ക്കു­ന്നത് വരെ­ യു­.ഡി­.എഫ് കൂ­ടെ­യു­ണ്ടാ­കും. സമരത്തെ­ അടി­ച്ചമർ­ത്താൻ സർ­ക്കാർ ശ്രമി­ക്കരു­തെ­ന്നും അദ്ദേ­ഹം ആവശ്യപ്പെ­ട്ടു­.

ഇരകൾ­ക്ക് പറയാ­നു­ള്ളത് കേ­ൾ­ക്കാ­ൻ സർ­ക്കാർ തയ്യാ­റാ­കണം. ജനകീ­യ സമരങ്ങളെ­ അടി­ച്ചമർ­ത്തു­ന്ന ഇപ്പോ­ഴത്തെ­ രീ­തി­ കമ്യൂ­ണി­സ്റ്റു­കാ­ർ­ക്ക് ചേ­ർ­ന്നതല്ല. അധി­കാ­രത്തി­ലി­രി­ക്കു­ന്പോൾ ജനങ്ങൾ­ക്കെ­തി­രെ­ എന്ത് ക്രൂ­ര കൃ­ത്യങ്ങൾ ചെ­യ്യാ­നും തയ്യാ­റാ­യ ഈദി­ അമീ­ന്റെ­ രീ­തി­യാണ് കമ്മ്യൂ­ണി­സ്റ്റ് സർ­ക്കാർ പി­ന്തു­ടരു­ന്നത്. ഇത് കമ്മ്യൂ­ണി­സ്റ്റു­കൾ­ക്ക് അപമാ­നമാ­ണ്. സമരത്തെ­ തു­ടർ­ന്ന് ഉണ്ടാ­കു­ന്ന അനി­ഷ്ട സംഭവങ്ങൾ­ക്ക് സർ­ക്കാർ മാ­ത്രമാണ് ഉത്തരവാ­ദി­. നി­ർ­മ്മാ­ണ പ്രവർ­ത്തനങ്ങൾ നി­ർ­ത്തി­വെ­ച്ച് സമരസമി­തി­യു­മാ­യും ജനപ്രതി­നി­ധി­കളു­മാ­യും ചർ­ച്ച നടത്താൻ സർ­ക്കാർ തയാ­റാ­കണമെ­ന്നും അദ്ദേ­ഹം ആവശ്യപ്പെ­ട്ടു­. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed