ശബരി­മല തീ­ർ­ത്ഥാ­ടനം : ചെ­ങ്ങന്നൂ­രി­ലെ­ മു­ന്നൊ­രു­ക്കങ്ങൾ അവതാ­ളത്തി­ൽ


ചെ­ങ്ങന്നൂ­ർ : ശബരി­മല തീ­ർ­ത്ഥാ­ടനം ആരംഭി­ക്കാൻ ഇനി­ ദി­വസങ്ങൾ മാ­ത്രം ബാക്കി­നി­ൽ­ക്കേ­ ശബരി­മലയു­ടെ­ പ്രവേ­ശന കവാ­ടവും പ്രധാ­ന ഇടത്താ­വളമാ­യ ചെങ്ങന്നൂ­രിൽ മു­ന്നൊ­രു­ക്കങ്ങൾ അവതാ­ളത്തിൽ. ചെ­ങ്ങന്നൂ­രി­ലെ­ത്തു­ന്ന തീ­ർ­ത്ഥാ­ടകർ­ക്ക് സൗ­കര്യങ്ങളൊ­രു­ക്കാൻ മു­ൻ­വർ­ഷങ്ങളിൽ സർ­ക്കാർ അനു­വദി­ച്ച തു­ക ഇക്കു­റി­ ലഭി­ച്ചി­ല്ല. ശബരി­മല ഇടത്താ­വളങ്ങളു­ള്ള തദ്ദേ­ശ സ്ഥാ­പനങ്ങളിൽ തീ­ർ­ത്ഥാ­ടകർ­ക്ക് വേ­ണ്ട സൗ­കര്യങ്ങൾ ഒരു­ക്കു­ന്നതി­നാ­യി­ സംസ്ഥാ­ന സർ­ക്കാർ 2.20കോ­ടി­ രൂ­പ അനു­വദി­ച്ച് കഴി­ഞ്ഞ 27ന് ഉത്തരവി­റക്കി­യി­രു­ന്നു­. എന്നാൽ ഈ ഫണ്ടിൽ നി­ന്നും ഒരു­ രൂ­പപോ­ലും ചെ­ങ്ങന്നൂ­രിന് ലഭി­ച്ചി­ട്ടി­ല്ല. 

ശബരി­മല മു­ന്നൊ­രു­ങ്ങളു­മാ­യി­ ബന്ധപ്പെ­ട്ട് ചെ­ങ്ങന്നൂർ നഗരസഭയ്ക്ക് മു­ൻ­വർ­ഷങ്ങളെ­ അപേ­ക്ഷി­ച്ച് മൂ­ന്നി­രട്ടി­ തു­ക അനു­വദി­ക്കു­മെ­ന്ന് ചെ­ങ്ങന്നൂ­രിൽ നടന്ന അവലോ­കന യോ­ഗത്തിൽ ദേ­വസ്വം മന്ത്രി­ കടകംപള്ളി­ സരേ­ന്ദ്രൻ ഉറപ്പു­ നൽ­കി­യി­രു­ന്നു­.

തദ്ദേ­ശ സ്ഥാ­പനങ്ങൾ­ക്ക് തു­ക അനു­വദി­ച്ചു­കൊ­ണ്ടു­ള്ള പട്ടി­കയിൽ ചെ­ങ്ങന്നൂ­രി­നെ­ പരാ­മർ­ശി­ച്ചി­ട്ടി­ല്ല. എന്നാൽ മു­ൻ­വർ­ഷത്തെ­ ഫണ്ടി­ന്റെ­ വി­നി­യോ­ഗവും പു­തി­യതാ­യി­ അനു­വദി­ക്കേ­ണ്ട പദ്ധതി­കളു­ടെ­ തു­കയും സംബന്ധി­ച്ച നി­ർ­ദ്ദേ­ശങ്ങൾ സർ­ക്കാ­രിന് നഗരസഭ ഇതു­വരെ­ സമർ­പ്പി­ച്ചി­ട്ടി­ല്ല. ഇക്കാ­രണമാണ് സർ­ക്കാർ ഫണ്ട് അനു­വദി­ച്ചു­ നൽ­കു­ന്നതിൽ ചെ­ങ്ങന്നൂ­രി­നെ­ പരി­ഗണി­ക്കാ­ഞ്ഞത് എന്നാണ് വി­വരം. മാ­ത്രമല്ല തി­രു­വനന്തപു­രത്ത് മു­ഖ്യമന്ത്രി­ വി­ളി­ച്ചു­ ചേ­ർ­ത്ത അവലോ­കന യോ­ഗത്തിൽ നഗരസഭയെ­ പ്രതി­നി­ധീ­കരി­ച്ച് ചെ­യർ­മാ­നോ­ മറ്റ് ഉദ്യോ­ഗസ്ഥരോ­ പങ്കെ­ടു­ത്തി­ല്ല. തൊ­ട്ടടു­ത്ത ദി­വസം പു­തി­യ നി­ർ­ദ്ദേ­ശങ്ങൾ മു­ഖ്യമന്ത്രി­യു­ടെ­ ഓഫീ­സിൽ എത്തിക്കണമെ­ന്ന നി­ർ­ദ്ദേ­ശവും പാ­ലി­ച്ചി­ല്ല. 

ചെ­ങ്ങന്നൂർ നഗരസഭയ്ക്ക് കഴി­ഞ്ഞ വർ­ഷം സർ­ക്കാർ 25 ലക്ഷം രൂ­പ അനു­വദിച്ചി­രു­ന്നു­. ഇതിൽ 12 ലക്ഷത്തി­ലേ­റെ­ തു­ക ഇനി­യും ചെ­ലവഴി­ച്ചി­ട്ടി­ല്ല. അനു­വദി­ക്കു­ന്ന തു­കയ്ക്ക് അനു­സരി­ച്ച് തീ­ർ­ത്ഥാ­ടകർ­ക്ക് സൗ­കര്യങ്ങൾ ഒരു­ക്കു­ന്ന കാ­ര്യത്തിൽ സർ­ക്കാ­രും നഗരസഭയും ഗൗ­രവം കാ­ണി­ക്കാ­റി­ല്ല. തീ­ർ­ത്ഥാ­ടക സൗ­കര്യങ്ങൾ ഒരു­ക്കാൻ അനു­വദി­ച്ച തു­ക ഉപയോ­ഗി­ച്ച് ഫ്രണ്ട് ലോഡ് ട്രാ­ക്ടർ വാ­ങ്ങി­യത് വി­വാ­ദമാ­യി­രു­ന്നു­. അന്യസംസ്ഥാ­നങ്ങളിൽ നി­ന്ന് ട്രെ­യിൻ മാ­ർ­ഗവും മറ്റു­ വാ­ഹനങ്ങളി­ലും ചെങ്ങന്നൂ­രി­ലെ­ത്തി­ തീ­ർ­ത്ഥാ­ടനത്തിന് പോ­കു­ന്നവർ ഏറെ­യാ­ണ്. തീ­ർ­ത്ഥാ­ടന കാ­ലം ആരംഭി­ക്കാൻ ദി­വസങ്ങൾ മാ­ത്രം ബാ­ക്കി­നി­ൽ­ക്കെ­ തു­ക ലഭി­ച്ചി­ല്ലെ­ങ്കിൽ ചെ­ങ്ങന്നൂർ ഇടത്താ­വളത്തി­ലെ­ത്തി­യു­ള്ള അയ്യപ്പന്മാ­രു­ടെ­ യാ­ത്ര കഠി­നമാ­കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed