കതി­രൂർ മനോജ് വധം: കൊ­ലയ്ക്ക് ഉപയോ­ഗി­ച്ചി­രു­ന്ന ആയു­ധങ്ങൾ‍ സി­.ബി.ഐ കണ്ടെ­ത്തി­


കണ്ണൂ­ർ‍: കതി­രൂ­രിൽ ആർ.എസ്.എസ് ജി­ല്ലാ­ ശാ­രീ­രിക് ശി­ക്ഷൺ പ്രമുഖ് മനോ­ജി­നെ­ കൊ­ലപ്പെ­ടു­ത്തു­വാൻ പ്രതി­കൾ‍ ഉപയോ­ഗി­ച്ച ആയു­ധ ങ്ങൾ‍ സി­.ബി­.ഐ കണ്ടെ­ടു­ത്തു­. അഞ്ചു­ കൊ­ടു­വാ­ൾ‍, ഒരു­ സ്റ്റീൽ‍ കത്തി­ എന്നി­വയാണ് സി­.ബി­.ഐ കണ്ടെ­ത്തി­യത്.

 കസ്റ്റഡി­യി­ലു­ള്ള പ്രതി­കളു­ടെ­ മൊ­ഴി­യു­ടെ­ അടി­സ്ഥാ­നത്തിൽ‍ സി­.ബി­.ഐ സംഘം നടത്തി­യ തി­രച്ചി­ലിൽ ഉക്കാ­സ്‌മൊ­ട്ടയിൽ‍ നി­ന്നാണ് ആയു­ധങ്ങൾ‍ കണ്ടെ­ത്തി­യത്. തോ­ടി­ന്റെ­ കരയിൽ‍ ചാ­ക്കി­ൽ‍കെ­ട്ടി­ ഉപേ­ക്ഷി­ച്ച നി­ലയി­ലാ­യി­രു­ന്നു­ ആയു­ധങ്ങൾ‍. വി­ശദ പരി­ശോ­ധനയ്ക്കു­ വേ­ണ്ടി­ ആയു­ധങ്ങൾ‍ ഉടൻ അയയ്ക്കു­മെ­ന്ന് സി­.ബി.­ഐ പറഞ്ഞു­. കൊ­ലയ്ക്ക് ഉപയോ­ഗി­ച്ച ആയു­ധങ്ങൾ‍ കണ്ടെ­ടു­ത്ത തോ­ടെ­ കേ­സന്വേ­ഷണം നി­ർ ‍ണാ­യക വഴി­ത്തി­രി­വി­ലെ­ത്തി­.

 തൊ­ണ്ടി­ സാ­ധനമാ­യി­ കൊ­ച്ചി­യി­ലെ­ കോ­ടതി­യി­ലും സി­.ബി­.ഐ സംഘം ഇവ ഹാ­ജരാ­ക്കും. കേ­സിൽ ആകെ­ 19 പ്രതി­കളാണു­ള്ളത്. സി­.ബി.ഐ കേസ് ഏറ്റെ­ടു­ത്തതി­നു­ ശേ­ഷം അഞ്ച് പ്രതി­കളെ­ പി­ടി­കൂ­ടി­യി­രു­ന്നു­. നേ­രത്തെ­ കേസ് അന്വേ­ഷി­ച്ച ക്രൈംബ്രാ­ഞ്ച് സംഘം ഏഴ് പ്രതി­കളെ­യാണ്് പി­ടി­കൂ­ടി­യത്. സെ­പ്തംബർ‍ ഒന്നി­നാ­ണു­ കേ­സി­നാ­സ്പദമാ­യ സംഭവം. മനോ­ജും സു­ഹൃ­ത്ത് പ്രമോ­ദും തലശ്ശേ­രി­ലേക്കു­ള്ള യാ­ത്രയ്ക്കി­ടെ­യിൽ‍ വെ­ച്ചാണ്് ആക്രമണത്തി­നി­രയാ­യത്. വാ­നി­നു­ നേ­രെ­ ബോംബ് എറി­ഞ്ഞതി­നു­ ശേ­ഷം മനോ­ജി­നെ­ വലി­ച്ചി­റക്കി­ വെ­ട്ടി­ക്കൊ­ല്ലു­കയാ­യി­രു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed