ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ

ഒരു മാസം പിന്നിട്ട ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇതുവരെ 4237 കുട്ടികൾ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ദിവസവും ശരാശരി 134 കുട്ടികൾ കൊല്ലപ്പെടുന്നു. ഗാസയിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതമല്ലെന്നും ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. തകർച്ചയുടെ വക്കിലാണ് ഗാസയെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചതിനുശേഷം അവശ്യസാധനങ്ങളുമായി 569 ട്രക്ക് മാത്രമാണ് റാഫ അതിർത്തിവഴി ഈജിപ്തിൽനിന്ന് തെക്കൻ ഗാസയിലേക്ക് പ്രവേശിച്ചത്.
ഒരു തുള്ളി ഇന്ധനംപോലും എത്തിക്കാനായില്ല. ഗാസയിലെ ആശുപത്രികളിൽ 40 ശതമാനവും ഇന്ധനം തീർന്ന് പ്രവർത്തനം നിർത്തി. ഏക വൈദ്യുതനിലയവും ആഴ്ചകൾക്കുമുമ്പ് അടച്ചു. യുഎൻ അഭയാർഥി കേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുമടക്കം ഇസ്രയേൽ ആക്രമണത്തിൽ മണ്ണോടടിഞ്ഞു.
eresrw