പെ­രുംനു­ണകളു­ടെ പ്രളയകാ­ലത്ത്!


ജെ­. ബി­ന്ദു­രാ­ജ്

jbinduraj@gmail.com

സത്യം ചെ­രു­പ്പി­ടാ­നെ­ടു­ക്കു­ന്ന സമയംകൊ­ണ്ട് നു­ണകൾ ലോ­കത്തി­ന്റെ­ പകു­തി­യോ­ളം സഞ്ചരി­ച്ചു­കഴി­ഞ്ഞി­രി­ക്കു­മെ­ന്നാണ് പ്രമാ­ണം. പു­തി­യകാ­ലത്ത് എന്തു­കൊ­ണ്ടും ശരി­യാ­ണത്. പ്രത്യേ­കി­ച്ചും വാ­ട്ട്‌സ്ആപ്പി­ന്റേ­യും ഫേ­ക്ക് വാ­ർ­ത്തകളു­ടേ­യും കാ­ലത്ത്. നു­ണയേ­ത്, സത്യമേത് എന്ന്­ തി­രി­ച്ചറി­യാ­നാ­കാ­ത്തവി­ധം വി­ദഗ്ദ്ധമാ­യി­ നു­ണയെ­ സത്യസന്ധമാ­യ വാ­ർ­ത്തകളാ­യി­ പൊ­തി­ഞ്ഞവതരി­പ്പി­ക്കു­ന്ന വി­ദഗ്ദ്ധരു­ടെ­ സു­വർ­ണകാ­ലമാ­ണി­ത്. നവയു­ഗ മാ­ധ്യമങ്ങളി­ലൂ­ടെ­ അത് അതി­വേ­ഗമാണ് കൈ­മാ­റ്റം ചെ­യ്യപ്പെ­ടു­ന്നത്. പെ­രുംനു­ണകളു­ടെ­ പ്രളയകാ­ലത്ത് നു­ണകൾ സൃ­ഷ്ടി­ക്കാ­നും പ്രചരി­പ്പി­ക്കാ­നും രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കൾ സൈ­ബർ സംഘങ്ങളെ­ തന്നെ­ ശന്പളത്തിന് നി­യോ­ഗി­ച്ചി­രി­ക്കു­ന്നു­വെ­ന്ന വാ­ർ­ത്തകളും പു­റത്തു­വരു­ന്നു­ണ്ട്. നൂ­റു­ കണക്കിന് സാ­മൂ­ഹ്യമാ­ധ്യമ അക്കൗ­ണ്ടു­കൾ ഒരേ­സമയം പ്രവർ­ത്തി­പ്പി­ക്കു­ന്ന ഫേ­ക്കു­കൾ തങ്ങളു­ടെ­ പാ­ർ­ട്ടി­ക്ക് അനു­കൂ­ലമാ­യ സന്ദേ­ശങ്ങൾ പ്രചരി­പ്പി­ക്കു­ന്നതി­നൊ­പ്പം എതി­ർ­പാ­ർ­ട്ടി­കൾ­ക്കും സ്ഥാ­നാ­ർ­ത്ഥി­കൾ­ക്കു­മെ­തി­രാ­യ നു­ണപ്രചാ­രണങ്ങളും അപകീ­ർ­ത്തി­പ്പെ­ടു­ത്തലു­കളും നടത്തി­ക്കൊ­ണ്ടേ­യി­രി­ക്കു­കയും ചെ­യ്യു­ന്നു­. ഇതു­ണ്ടാ­ക്കു­ന്ന പ്രത്യാ­ഘാ­തങ്ങൾ ചെ­റു­തല്ല. ഇതി­നു­ പു­റമേ­യാണ് വർ­ഗീ­യത ഇളക്കി­വി­ടാ­നു­ള്ള ശ്രമങ്ങൾ. വലി­യ കലാ­പങ്ങൾ­ക്കും നരഹത്യകൾ­ക്കും അത് വഴി­വച്ചേ­ക്കും. പ്രത്യേ­കി­ച്ചും മതപരമാ­യ വി­ഷയങ്ങൾ ഇന്ത്യയിൽ ആളി­ക്കത്തി­ക്കു­ക വളരെ­ എളു­പ്പമാ­ണെ­ന്നതി­നാൽ. വാ­ട്ട്‌സ്ആപ്പ് ഒന്നു­മി­ല്ലാ­ത്ത കാ­ലത്താണ് ഗു­ജറാ­ത്തിൽ ഗോ­ധ്ര സംഭവത്തി­ന്റെ­ പേ­രിൽ വലി­യ വംശഹത്യ അരങ്ങേ­റി­യതെ­ന്നത് നാം മറക്കരു­ത്. തെ­റ്റാ­യ വാ­ർ­ത്തകൾ ഫോ­ണി­ലൂ­ടേ­യും മൈ­ക്ക് അനൗ­ൺ­സ്‌മെ­ന്റു­കളി­ലൂ­ടേ­യും പ്രചരി­പ്പി­ച്ചു­പോ­ലും അത്രയും വലി­യ ഒരു­ വംശഹത്യ സാ­ധ്യമാ­ണെ­ങ്കിൽ പു­തി­യകാ­ല ഡി­ജി­റ്റൽ യു­ഗത്തിൽ വ്യാ­ജ വാ­ർ­ത്തകളി­ലൂ­ടെ­ എത്ര വലി­യ കലാ­പവും കൊ­ലപാ­തകങ്ങളും നടത്തു­വാൻ സാ­മൂ­ഹ്യവി­രു­ദ്ധശക്തി­കൾ­ക്ക് കഴി­യു­മെ­ന്ന് ചി­ന്തി­ച്ചു­നോ­ക്കൂ­. 

നാ­സി­ പാ­ർ­ട്ടി­ക്ക് അടി­ത്തറയി­ടാ­നും പാ­ർ­ട്ടി­ ശക്തി­പ്പെ­ടു­ത്താ­നും ഹി­റ്റ്‌ലറു­ടെ­ കൂ­ട്ടാ­ളി­യാ­യി­രു­ന്ന പോൾ ജോ­സഫ് ഗീ­ബൽ­സ് ആശ്രയി­ച്ചി­രു­ന്നതും വ്യാ­ജ വാ­ർ­ത്തകളു­ടെ­ പ്രചാ­രണം തന്നെ­യാ­യി­രു­ന്നു­. ജർ­മ്മനി­യിൽ ജൂ­തസമൂ­ഹത്തി­നെ­തി­രെ­ വന്പൻ പ്രചാ­രണമാണ് ഗീ­ബൽ­സ് അഴി­ച്ചു­വി­ട്ടത്. തെ­രു­വിൽ ജൂ­തന്മാർ ആക്രമി­ക്കപ്പെ­ടു­ന്ന സ്ഥി­തി­വി­ശേ­ഷം പോ­ലും ഗീ­ബൽ­സി­ന്റെ­ നേ­തൃ­ത്വത്തി­ലു­ള്ള പ്രചാ­രണം സൃ­ഷ്ടി­ച്ച ഘട്ടത്തി­ലാണ് 1927ൽ നാ­സി­ പാ­ർ­ട്ടി­യെ­ ബെ­ർ­ലിൻ നഗരത്തിൽ നി­രോ­ധി­ച്ചതെ­ന്ന് മറക്കരു­ത്. പാ­ർ­ട്ടി­ക്ക് വി­ലക്കു­ണ്ടാ­യി­രു­ന്ന ഈ കാ­ലഘട്ടത്തി­ലാണ് ദർ ആംഗ്രിഫ് അഥവാ­ ആക്രമണം എന്ന് അർ­ത്ഥം വരു­ന്ന ഒരു­ പത്രം ഗീ­ബൽ­സ് തു­ടങ്ങി­യതും അതി­ലൂ­ടെ­ കലാ­പമു­ണ്ടാ­ക്കാ­നാ­യി­ വ്യാ­ജ വാ­ർ­ത്തകൾ നൽ­കാൻ ആരംഭി­ച്ചതും. ജൂ­തന്മാ­ർ­ക്കും കമ്യൂ­ണി­സ്റ്റു­കൾ­ക്കു­മെ­തി­രെ­യാ­യി­രു­ന്നു­ ഗീ­ബൽ­സി­ന്റെ­ പത്രത്തി­ലെ­ വാ­ർ­ത്തകൾ എല്ലാം തന്നെ­. പി­ൽ­ക്കാ­ലത്ത് ജർ­മ്മനി­യി­ലെ­ എല്ലാ­ പത്രങ്ങളു­ടേ­യും സർ­ക്കാർ റേ­ഡി­യോ­യു­ടേ­യും നി­യന്ത്രണം ഗീ­ബൽ­സി­ന്റെ­ കൈ­യി­ലേ­ക്ക് എത്തി­ച്ചേ­ർ­ന്നതോ­ടെ­ ഹിംസാ­ത്മകമാ­യ നാ­സി­ ക്രൂ­രതകളു­ടെ­ കാ­ലം ശക്തി­പ്പെ­ട്ടു­. പ്രൊ­പ്പഗാ­ണ്ട മന്ത്രാ­ലയം ഗീ­ബൽ­സിന് ഏൽ­പി­ച്ചു­ നൽ­കി­യതോ­ടെ­, കീ­ഴക്കു­ന്ന രാ­ജ്യങ്ങളി­ലെ­ വാ­ർ­ത്തകളെ­ തങ്ങൾ­ക്ക് അനു­കൂ­ലമാ­യി­ മാ­റ്റു­ന്നതിന് റേ­ഡി­യോ­ നി­ലയങ്ങളി­ലെ­ അവതാ­രകരി­ലൂ­ടെ­ തന്നെ­ വ്യാ­ജ വാ­ർ­ത്തകൾ അവതരി­പ്പി­ച്ചു­ ഗീ­ബൽ­സി­ന്റെ­ സംഘം. റേ­ഡി­യോ­യ്ക്കു­ പു­റമേ­ പ്രൊ­പ്പഗാ­ണ്ട സി­നി­മകൾ­ക്കു­ പോ­ലും രൂ­പം നൽ­കി­ ജനത്തെ­ സത്യം മനസ്സി­ലാ­ക്കു­ന്നതിൽ നി­ന്നും പി­ന്തി­രി­പ്പി­ക്കു­കയാണ് ഗീ­ബൽ­സ് ചെ­യ്തത്. ഇതേ­ തന്ത്രം തന്നെ­യാണ് ഇന്ന് ഹി­ന്ദു­ത്വയു­ടെ­ പ്രചാ­രകന്മാർ ഇന്ത്യയിൽ ആസൂ­ത്രണം ചെ­യ്ത് നടപ്പാ­ക്കു­ന്നത്. ഗോ­സംരക്ഷകരെ­ന്ന വി­ഭാ­ഗം സൃ­ഷ്ടി­ച്ച് ഗോ­വധം നടത്തി­യെ­ന്ന് ആരോ­പി­ച്ച് മു­സ്ലീം ജനവി­ഭാ­ഗത്തി­ൽ­പ്പെ­ട്ടവരെ­ ആൾ­ക്കൂ­ട്ടഹത്യകളി­ലൂ­ടെ­ ഇല്ലാ­യ്മ ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു­. ഹി­ന്ദു­രാ­ഷ്ട്രത്തി­ന്റെ­ പി­റവി­യാണ് ആത്യന്തി­കമാ­യി­ സംഘ്പരി­വാർ സംഘങ്ങൾ ഗീ­ബൽ­സി­യൻ തന്ത്രത്തി­ലൂ­ടെ­ ലക്ഷ്യമി­ടു­ന്നത്. നാ­സി­ ജർ­മ്മനി­ ആര്യൻ രക്തത്തി­ന്റെ­ മേ­ൽ­ക്കോ­യ്മയ്ക്കാ­യി­ നി­ലകൊ­ണ്ടതു­പോ­ലെ­ സംഘ്പരി­വാർ ഹി­ന്ദു­രാ­ഷ്ട്ര പി­റവി­ക്കാ­യി­ നു­ണപ്രചാ­രണങ്ങളു­ടെ­ കെ­ട്ടഴി­ച്ചു­വി­ട്ടി­രി­ക്കു­കയാ­ണി­പ്പോൾ. 

പക്ഷേ­ രാ­ഷ്ട്രീ­യഅജണ്ടകൾ­ക്കപ്പു­റത്തേ­ക്കും വ്യാ­ജ വാ­ർ­ത്തകളു­ടെ­ ലോ­കം ഇന്ന് വളർ­ന്നി­രി­ക്കു­ന്നു­. കു­ട്ടി­കളെ­ തട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന സംഘങ്ങളെ­ന്ന് ആരോ­പി­ച്ച് ഇതി­നകം തന്നെ­ ഇരു­പത്തി­യഞ്ചി­ലധി­കം പേ­രാണ് ഇന്ത്യയിൽ പല സംസ്ഥാ­നങ്ങളി­ലാ­യി­ കൊ­ല്ലപ്പെ­ട്ടി­രി­ക്കു­ന്നത്. വ്യാ­ജ വാ­ർ­ത്തകളു­ടെ­ പ്രചാ­രണമു­ണ്ടാ­ക്കു­ന്ന ആൾ­ക്കൂ­ട്ട കൊ­ലപാ­തകങ്ങളു­ടെ­ ഈറ്റി­ല്ലമാ­യി­ മാ­റി­യി­രി­ക്കു­ന്നു­ ഇന്ന് ഇന്ത്യ. മധ്യപ്രദേ­ശിൽ മാ­നസി­ക വൈ­കല്യമു­ള്ള ഒരു­ സ്ത്രീ­യു­ടെ­ ചി­ത്രം ആരോ­ വാ­ട്ട്‌സ് ആപ്പി­ലൂ­ടെ­ കു­ട്ടി­കളെ­ തട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന സ്ത്രീ­ എന്ന ക്യാ­പ്ഷനോ­ടു­കൂ­ടി­ വാ­ട്ട്‌സ്ആപ്പ് സന്ദേ­ശമാ­ക്കി­ പ്രചരി­പ്പി­ച്ചതാണ് ജൂ­ലൈ­ 23ന് ആ സ്ത്രീ­യെ­ ജനക്കൂ­ട്ടം മർ­ദ്ദി­ച്ചു­കൊ­ല്ലാ­നി­ടയാ­ക്കി­യത്. പശു­വി­ന്റെ­ മാംസം വീ­ട്ടിൽ സൂ­ക്ഷി­ച്ചി­രി­ക്കു­ന്നു­വെ­ന്ന വ്യാ­ജ വാ­ർ­ത്ത മൂ­ലമാണ് ദൽ­ഹി­യിൽ ആൾ­ക്കൂ­ട്ടം ഒരാ­ളെ­ കൊ­ല ചെ­യ്തത്. കു­ട്ടി­കളെ­ തട്ടി­ക്കൊ­ണ്ടു­പോ­കു­ന്നവരെ­ന്ന് കാ­ണി­ച്ച് വാ­ട്ട്‌സ്ആപ്പ് ഗ്രൂ­പ്പിൽ ചി­ലർ പങ്കു­വച്ച വീ­ഡി­യോ­യാണ് കർ­ണാ­ടകയി­ലെ­ ബി­ഡാ­റിൽ നി­ന്നു­ള്ള ഐ.ടി­ക്കാ­രനാ­യ മു­ഹമ്മദ് അസത്തി­ന്റെ­ മരണത്തി­ലേ­ക്കും അദ്ദേ­ഹത്തി­ന്റെ­ ഒപ്പമു­ണ്ടാ­യി­രു­ന്നവരു­ടെ­ മർ­ദ്ദനത്തി­നും വഴി­വച്ചത്. ഒരു­ യാ­ത്രയ്ക്കി­ടെ­ കു­ട്ടി­കൾ­ക്ക് സ്‌നേ­ഹപൂ­ർ­വം ചോ­ക്ലേ­റ്റ് നൽ­കി­യ ഇദ്ദേ­ഹത്തി­ന്റെ­ വീ­ഡി­യോ­ ചി­ലർ പകർ­ത്തു­കയും കു­ട്ടി­കളെ­ തട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന ആളാ­ണെ­ന്ന മട്ടിൽ പ്രചരി­പ്പി­ക്കു­കയും ചെ­യ്യു­കയാ­യി­രു­ന്നു­. ഒരു­ സന്ദേ­ശം ഒരേ­ സമയം അഞ്ചി­ലധി­കം പേ­ർ­ക്ക് ഫോ­ർ­വേഡ് ചെ­യ്യാ­നാ­വി­ല്ലെ­ന്ന് വാ­ട്ട്‌സ്ആപ്പ് ഇന്ത്യയിൽ നി­ബന്ധന കൊ­ണ്ടു­വന്നതി­നു­ പ്രധാ­ന കാ­രണം തന്നെ­ ആൾ­ക്കൂ­ട്ട ഹത്യകളി­ലേ­ക്കും ആക്രമണങ്ങളി­ലേ­ക്കും വാ­ട്ട്‌സ് ആപ്പ് വഴി­യു­ള്ള വ്യാ­ജസന്ദേ­ശങ്ങൾ കാ­രണമാ­കു­ന്നു­ണ്ടെ­ന്ന് പരാ­തി­ ലഭി­ച്ചതി­നെ­ തു­ടർ­ന്ന് സർ­ക്കാർ നൽ­കി­യ നി­ർ­ദ്ദേ­ശത്തെ­ തു­ടർ­ന്നാ­യി­രു­ന്നു­. ആപ്പി­ലെ­ ക്യു­ക്ക് ഫോ­ർ­വേഡ് ഓപ്ഷനും ഇനി­ മു­തൽ ഇന്ത്യയി­ലു­ണ്ടാ­വി­ല്ല. പ്രകോ­പനപരവും സ്‌ഫോ­ടനാ­ത്മകവു­മാ­യ സന്ദേ­ശങ്ങൾ വാ­ട്ട്‌സ്ആപ്പ് വഴി­ പ്രചരി­പ്പി­ക്കു­ന്നത് ഇല്ലാ­താ­ക്കണമെ­ന്നാണ് സർ­ക്കാർ വാ­ട്ട്‌സ് ആപ്പി­നോട് ആവശ്യപ്പെ­ട്ടി­രു­ന്നത്. 20 കോ­ടി­യോ­ളം വാ­ട്ട്‌സ് ആപ്പ് ഉപയോ­ക്താ­ക്കളു­ള്ള ഇന്ത്യയിൽ വ്യാ­ജവാ­ർ­ത്തകൾ­ക്കെ­തി­രെ­ കരു­തി­യി­രി­ക്കാൻ എല്ലാ­ പത്രങ്ങളി­ലും വാ­ട്ട്‌സ് ആപ്പ് പരസ്യം നൽ­കു­കയും ചെ­യ്തു­. പക്ഷേ­ അതൊ­ന്നും തന്നെ­ ഈ ഡി­ജി­റ്റൽ യു­ഗത്തിൽ വ്യാ­ജവാ­ർ­ത്തകളെ­ തടയാൻ പര്യാ­പ്തമല്ലെ­ന്നതാണ് വാ­സ്തവം. 

ഹനാൻ എന്ന പെ­ൺ­കു­ട്ടി­യു­ടെ­ അവസ്ഥ തന്നെ­ ഫേ­ക്ക് ന്യൂ­സു­കൾ എത്ര വലി­യ അപകടമാണ് ഉണ്ടാ­ക്കു­ന്നതെ­ന്നതി­നു­ള്ള തെ­ളി­വാ­ണ്. ഈ പെ­ൺ­കു­ട്ടി­യു­ടെ­ കഥ മാ­തൃ­ഭൂ­മി­ ദി­നപ്പത്രത്തിൽ വന്നതി­നെ­ തു­ടർ­ന്ന് സംവി­ധാ­യകൻ അരുൺ ഗോ­പി­ സി­നി­മയിൽ അവൾ­ക്ക് അവസരം നൽ­കി­യതി­നെ­ തു­ടർ­ന്നാണ് സി­നി­മയ്ക്കാ­യു­ള്ള പബ്ലി­സി­റ്റി­ സ്റ്റണ്ടാണ് ഇതെ­ന്ന മട്ടിൽ സമൂ­ഹമാ­ധ്യമങ്ങളിൽ പ്രചാ­രണം നടന്നത്. വഴി­യേ­ പോ­യവരെ­ല്ലാം ആ അധ്വാ­നശീ­ലയാ­യ പെ­ൺ­കു­ട്ടി­യെ­ ചീ­ത്ത വി­ളി­ക്കു­ന്നതി­നാണ് അതി­ടയാ­ക്കി­യത്. പഠനത്തി­നൊ­പ്പം തൊ­ഴിൽ ചെ­യ്ത് ജീ­വി­തം കെ­ട്ടി­പ്പടു­ക്കാൻ ആഗ്രഹി­ച്ച ആ ശക്തയാ­യ പെ­ൺ­കു­ട്ടി­യെ­പ്പോ­ലും മാ­നസി­കമാ­യി­ തളർ­ത്തി­ക്കളഞ്ഞു­ ആ ആൾ­ക്കൂ­ട്ട ആക്രമണം. ആ പെ­ൺ­കു­ട്ടി­യെ­പ്പറ്റി­ സമൂ­ഹമാ­ധ്യമങ്ങളി­ലു­ണ്ടാ­യ തെ­റ്റാ­യ വാ­ർ­ത്തയെ­ പ്രതി­രോ­ധി­ക്കാൻ മാ­തൃ­ഭൂ­മി­ പത്രം മു­ൻ­പേ­ജടക്കം എഡി­റ്റോ­റി­യൽ പേജ് തന്നെ­ മാ­റ്റി­വച്ചു­വെ­ന്നത് മാ­ധ്യമപ്രവർ­ത്തനത്തി­ലെ­ ഏറ്റവും മി­കച്ച ഒരു­ മനു­ഷ്യസ്‌നേ­ഹ സന്ദേ­ശം തന്നെ­യാ­യി­ മാ­റു­ന്നതും നാം കണ്ടു­. വ്യാ­ജവാ­ർ­ത്തകൾ എങ്ങനെ­യാണ് അപകടകരമാ­യ സ്ഥി­തി­വി­ശേ­ഷത്തി­ലേ­ക്ക് എത്തു­ന്നതെ­ന്നതിന് തെ­ളി­വാ­യി­ ഈ സംഭവം. ഐ ടി­ നി­യമത്തി­ലെ­ 66(എ) വകു­പ്പ് സു­പ്രീം കോ­ടതി­ റദ്ദാ­ക്കി­യതി­നെ­ തു­ടർ­ന്നാണ് സാ­മൂ­ഹി­കമാ­ധ്യമങ്ങളിൽ ഇത്തരത്തി­ലു­ള്ള ആക്രമണോ­ത്സു­കമാ­യ പെ­രു­മാ­റ്റം കൂ­ടൂ­തൽ ദൃ­ശ്യമാ­യി­ തു­ടങ്ങി­യത് എന്നതും ശ്രദ്ധേ­യം. നി­യമം പൂ­ർ­ണമാ­യി­ ഒഴി­വാ­ക്കു­ന്നതി­ന്­ പകരം അത് ദു­രു­പയോ­ഗം ചെ­യ്യു­ന്നവർ­ക്കെ­തി­രെ­ ശി­ക്ഷാ­നടപടി­ കൈ­ക്കൊ­ള്ളാ­നു­ള്ള ഭേ­ദഗതി­ നി­യമത്തിൽ ഉണ്ടാ­കേ­ണ്ടത് ആവശ്യമാ­ണെ­ന്ന് ഈ സംഭവം തെ­ളി­യി­ക്കു­കയും ചെ­യ്തു­.

നാ­സി­ ജർ­മ്മനി­യി­ലെ­ന്നപോ­ലെ­ പത്രപ്രവർ­ത്തനം തന്നെ­ പ്രൊ­പ്പഗാ­ണ്ട ആയി­ മാ­റാൻ പോ­കു­ന്ന കാ­ലമാണ് വരാ­നി­രി­ക്കു­ന്നത്. അധി­കാ­രം ആരു­ടെ­ കൂ­ടെ­യാ­ണോ­ അവരോ­ടൊ­പ്പം ചാ­യു­ന്നവരാ­യി­ മാ­റി­യി­രി­ക്കു­ന്നു­ കോ­ർ­പ്പറേ­റ്റു­കളാൽ നി­യന്ത്രി­തമാ­യ പു­തി­യകാ­ല മാ­ധ്യമലോ­കം. തങ്ങളു­ടെ­ കാ­ര്യസാ­ധ്യങ്ങൾ­ക്ക് സഹാ­യി­ക്കു­ന്ന രാ­ഷ്ട്രീ­യകക്ഷി­കളെ­ പരമാ­വധി­ സഹാ­യി­ക്കു­ക എന്ന ലക്ഷ്യമാണ് പല ദേ­ശീ­യ ഇംഗ്ലീഷ് ദി­നപ്പത്രങ്ങളും പു­ലർ­ത്തി­പ്പോ­രു­ന്നത്. കോ­ബ്രാ­ പോ­സ്റ്റ് നടത്തി­യ ഒളി­ക്യാ­മറ അന്വേ­ഷണത്തിൽ ഹി­ന്ദു­ത്വയു­ടെ­ പ്രചാ­രണത്തിന് എത്ര പെ­യ്ഡ് ന്യൂസ് നൽ­കാ­നും തയ്യാ­റാ­കു­ന്ന മാ­ധ്യമ മു­തലാ­ളി­മാ­രെ­ നമ്മൾ നേ­രി­ൽ­ക്കണ്ടതാ­ണല്ലോ­. പക്ഷേ­ പെ­യ്ഡ് ന്യൂസ് അല്ലാ­തെ­ തന്നെ­യും വസ്തു­നി­ഷ്ഠമല്ലാ­ത്ത വാ­ർ­ത്തകളു­ടെ­ ഘോ­ഷയാ­ത്ര തന്നെ­യാണ് ഇന്ന് പലയി­ടത്തും നമു­ക്ക് കാ­ണാ­നാ­കു­ന്നത്. അമേ­രി­ക്കൻ ചരി­ത്രകാ­രനും നോ­വലി­സ്റ്റു­മാ­യ എഡ്വേ­ർ­ഡ് എഗ്ലെ­സ്ടൺ പത്രപ്രവർ­ത്തനത്തെ­ തന്നെ­ ‘ഒരു­ സംഘടി­ത ഗോ­സി­പ്പ്’ എന്നാണ് വി­ശേ­ഷി­പ്പി­ച്ചി­ട്ടു­ള്ളത്. വാ­ർ­ത്ത വസ്തു­നി­ഷ്ഠമല്ലാ­തി­രി­ക്കു­കയും വാ­ർ­ത്തയിൽ കലർ­പ്പു­കൾ കലരു­കയും ചെ­യ്തി­രു­ന്ന പത്തൊ­ന്പതാം നൂ­റ്റാ­ണ്ടി­ലെ­ അമേ­രി­ക്കൻ മാ­ധ്യമപ്രവർ­ത്തനത്തെ­ അങ്ങനെ­ വി­ശേ­ഷി­പ്പി­ക്കു­ന്നതിൽ അത്ര തെ­റ്റി­ല്ലാ­യി­രു­ന്നു­ താ­നും. മാ­ധ്യമപ്രവർ­ത്തനം വസ്തു­തകളെ­ ആശ്രയി­ച്ചാണ് ഇന്ന് നടക്കു­ന്നതെ­ങ്കി­ലും മാ­ധ്യമങ്ങൾ തമ്മി­ലു­ള്ള കടു­ത്ത കി­ടമത്സരം മൂ­ലം പലപ്പോ­ഴും വാ­ർ­ത്തയു­ടെ­ ആധി­കാ­രി­കത വേ­ണ്ടവി­ധം പരി­ശോ­ധി­ക്കപ്പെ­ടാ­തെ­ പോ­കു­ന്നു­ണ്ടെ­ന്നത് ഒരു­ യാ­ഥാ­ർ­ത്ഥ്യമാ­ണ്. കൈ­യിൽ കി­ട്ടി­യ വാ­ർ­ത്ത പരി­ശോ­ധി­ക്കു­ന്നതി­ന്­ മു­ന്പു­ തന്നെ­ പ്രേ­ക്ഷകരി­ലേ­ക്ക് എത്തി­ക്കു­കയും പി­ന്നീട് വാ­ർ­ത്തയു­മാ­യി­ ബന്ധപ്പെ­ട്ടവരെ­ അതി­ന്റെ­ യാ­ഥാ­ർ­ത്ഥ്യമറി­യു­ന്നതി­നാ­യി­ സമീ­പി­ക്കു­കയും ചെ­യ്യു­ന്ന പ്രവണത മു­ഖ്യധാ­രാ­ മാ­ധ്യമങ്ങളി­ലടക്കം പ്രകടമാ­ണ്­ താ­നും. തങ്ങൾ­ക്ക്­ മു­ന്പ്, മറ്റൊ­രു­ ചാ­നൽ ബ്രേ­ക്കിങ് ന്യൂ­സാ­യി­ അത് നൽ­കു­ന്നത് ഒഴി­വാ­ക്കു­ന്നതി­നാണ് പലപ്പോ­ഴും വി­ശദാംശങ്ങളും ഇരു­വശങ്ങളും തേ­ടാ­തെ­യു­ള്ള ഈ സ്റ്റോ­റി­ നി­ർ­മ്മി­ക്കൽ. 

പക്ഷേ­ പക്ഷപാ­തപരമാ­യ റി­പ്പോ­ർ­ട്ടിങ് എന്നോ­ വസ്തു­തകൾ ശേ­ഖരി­ക്കാ­തെ­യു­ള്ള സ്റ്റോ­റി­ തയ്യാ­റാ­ക്കലെ­ന്നോ­ എന്നതി­നപ്പു­റം വ്യാ­ജ വാ­ർ­ത്തയെ­ന്ന തലത്തി­ലേ­ക്ക് അതി­നെ­ നോ­ക്കി­ക്കാ­ണാ­നാ­വി­ല്ല. വ്യാ­ജ വാ­ർ­ത്തയെ­ന്നത് ചി­ല പ്രത്യേ­ക ലക്ഷ്യങ്ങൾ­ക്കാ­യി­ കരു­തി­ക്കൂ­ട്ടി­ നി­ർ­മ്മി­ക്കപ്പെ­ടു­ന്ന വാ­ർ­ത്ത തന്നെ­യാ­ണ്. വർ­ഗീ­യ കലാ­പം സൃ­ഷ്ടി­ച്ച്, രാ­ഷ്ട്രീ­യ നേ­ട്ടം കൊ­യ്യു­ന്നതി­നും ഏതെ­ങ്കി­ലും പ്രത്യേ­ക സമു­ദാ­യങ്ങൾ­ക്കു­നേ­രെ­ ആരോ­പണങ്ങളു­ന്നയി­ച്ച് അവരെ­ നി­ശ്ശബ്ദരാ­ക്കു­ന്നതി­നു­മൊ­ക്കെ­യാണ് അത് പലരും ഇന്ന് പ്രയോ­ഗി­ക്കു­ന്നത്. വാ­ർ­ത്തയു­ടെ­ നി­ജസ്ഥി­തി­ വെ­ളി­വാ­കു­ന്നതി­നു­ മു­ന്പു­ തന്നെ­ വാ­ർ­ത്ത പരക്കു­കയും അത് വലി­യ പ്രത്യാ­ഘാ­തങ്ങൾ ഉണ്ടാ­ക്കു­കയും ചെ­യ്യു­മെ­ന്നതാണ് അതി­ന്റെ­ ഏറ്റവും അപകടകരമാ­യ വശം. 2019ലെ­ പൊ­തു­തിരഞ്ഞെ­ടു­പ്പ് വ്യാ­ജ വാ­ർ­ത്തകളു­ടേ­യും വ്യാ­ജപ്രചാ­രണങ്ങളു­ടേ­യും പ്രളയകാ­ലമാ­യി­രി­ക്കു­മെ­ന്ന കാ­ര്യത്തിൽ സംശയം വേ­ണ്ട. അതി­ന്റെ­ മു­ന്നോ­ടി­യാ­യാണ് രാ­ഷ്ട്രീ­യ പ്രസ്ഥാ­നങ്ങൾ പ്രാ­ദേ­ശി­കതലങ്ങളിൽ പോ­ലും നി­രവധി­ വാ­ട്ട്‌സ്ആപ്പ് കൂ­ട്ടാ­യ്മകൾ­ക്ക് രൂ­പം നൽ­കി­ക്കൊ­ണ്ടി­രി­ക്കു­ന്നത്. കഴി­ഞ്ഞദി­സം ദൽ­ഹി­യി­ലെ­ ബി­ജെ­പി­ ഘടകം 1800 വാ­ട്ട്‌സ്ആപ്പ് ഗ്രൂ­പ്പു­കളു­ണ്ടാ­ക്കു­കയും അവയി­ലെ­ല്ലാം തന്നെ­ ബി­ജെ­പി­ അദ്ധ്യക്ഷൻ അമിത് ഷാ­യു­ടെ­ നന്പർ ചേ­ർ­ക്കു­കയും ചെ­യ്തു­വെ­ന്ന് ബി­ജെ­പി­ ഘടകം വാ­ർ­ത്ത പു­റത്തു­വി­ട്ടി­രു­ന്നത് ഇതി­ന്റെ­ തു­ടക്കമാ­യി­ വേ­ണം കാ­ണാൻ. വ്യാ­ജവാ­ർ­ത്തകൾ പരത്തു­കയും പാ­ർ­ട്ടി­യു­ടെ­ വി­ശ്വാ­സ്യതയ്ക്ക് കളങ്കം വരു­ത്തു­ന്നതും ഒഴി­വാ­ക്കു­ന്നതി­നാ­യാണ് തങ്ങളു­ടെ­ ഈ വാ­ട്ട്‌സ് ആപ്പ് കൂ­ട്ടാ­യ്മകൾ എന്നാണ് ബി­ജെ­പി­ പൊ­തു­സമക്ഷം പറഞ്ഞി­ട്ടു­ള്ളത്. പക്ഷേ­ തങ്ങൾ­ക്കെ­തി­രാ­യ ഏത് ആക്രമണത്തേ­യും പ്രതി­രോ­ധി­ക്കു­ന്നതി­നാ­യും തിരഞ്ഞെ­ടു­പ്പു­കാ­ല നു­ണപ്രചാ­രണങ്ങൾ­ക്കു­മാ­യാണ് അവ സൃ­ഷ്ടി­ക്കപ്പെ­ട്ടി­ട്ടു­ള്ളതെ­ന്ന് ആർ­ക്കും ഒറ്റനോ­ട്ടത്തിൽ തന്നെ­ മനസ്സി­ലാ­ക്കാ­വു­ന്നതേ­യു­ള്ളു­. 

2014ലെ­ പൊ­തു­തിരഞ്ഞെ­ടു­പ്പിൽ സംഘ്പരി­വാർ ബി­ജെ­പി­യു­ടെ­ വി­ജയത്തി­നു­ പി­ന്നിൽ പ്രവർ­ത്തി­ച്ചത് കേംബ്രി­ഡ്ജ് അനലറ്റി­ക്കയു­ടെ­ മാ­തൃ­കന്പനി­യാ­യ എസ്.സി­.എൽ ഗ്രൂ­പ്പ് നടത്തി­യ വ്യാ­ജവാ­ർ­ത്ത പ്രചാ­രണങ്ങൾ വലി­യൊ­രു­ പരി­ധി­ വരെ­ കാ­രണമാ­യി­ട്ടു­ണ്ടെ­ന്നാണ് റി­പ്പോ­ർ­ട്ടു­കൾ. വി­ക്കി­ലീ­ക്ക്‌സ് സ്ഥാ­പകൻ ജൂ­ലി­യൻ അസാ­ഞ്ച് മോ­ഡി­യെ­ പ്രകീ­ർ­ത്തി­ക്കു­ന്നതാ­യ ചി­ത്രങ്ങൾ തിരഞ്ഞെ­ടു­പ്പി­ന്­ മു­ന്പ് വ്യാ­പകമാ­യി­ തന്നെ­ പ്രചരി­പ്പി­ക്കപ്പെ­ട്ടി­രു­ന്നു­വെ­ന്നത് നമ്മൾ കണ്ടതാ­ണ്. ജൂ­ലി­യൻ അസാ­ഞ്ച് താൻ നരേ­ന്ദ്രമോ­ഡി­യെ­ പ്രകീ­ർ­ത്തി­ച്ചി­ട്ടി­ല്ലെ­ന്ന് പി­ന്നീട് വ്യക്തമാ­ക്കി­യപ്പോ­ഴാണ് വ്യാ­ജപ്രചാ­രണമാ­യി­രു­ന്നു­ അതെ­ന്ന കാ­ര്യം പു­റത്താ­യത്. ഇതേ­പോ­ലെ­ തന്നെ­ എത്രയോ­ വ്യാ­ജപ്രചാ­രണങ്ങൾ മോ­ഡി­ ഗു­ജറാ­ത്തി­ലു­ണ്ടാ­ക്കി­യ വി­കസനത്തെ­പ്പറ്റി­ പു­റത്തു­വന്നി­ട്ടു­ണ്ടാ­കാം. ഇവയെ­ല്ലാം തന്നെ­ നി­ഷ്പക്ഷരും വി­കസനകാംക്ഷി­കളു­മാ­യ ഇന്ത്യയി­ലെ­ 20 ശതമാ­നത്തോ­ളം വരു­ന്ന വി­ഭാ­ഗത്തെ­ വലി­യ തോ­തിൽ സ്വാ­ധീ­നി­ച്ചി­രി­ക്കാ­നി­ടയു­ണ്ട്. ഓരോ­ വർ­ഷവും രണ്ടു­ കോ­ടി­ പേ­ർ­ക്ക് തൊ­ഴിൽ ലഭ്യമാ­ക്കു­മെ­ന്നും സ്വി­സ്ബാ­ങ്കു­കളി­ലു­ള്ള കള്ളപ്പണം ഇന്ത്യയി­ലെ­ത്തി­ച്ച് 15 ലക്ഷം രൂ­പ വീ­തം ഓരോ­ ഇന്ത്യക്കാ­രന്റെ­ ബാ­ങ്ക് അക്കൗ­ണ്ടിൽ നി­ക്ഷേ­പി­ക്കു­മെ­ന്നു­മു­ള്ള ബി­ജെ­പി­യു­ടെ­ കൊ­ഴു­പ്പി­ച്ച വ്യാ­ജവാ­ഗ്ദാ­നങ്ങളാ­കട്ടെ­ സാ­ധാ­രണക്കാ­രേ­യും ബി­ജെ­പി­ക്ക് വോ­ട്ട് ചെ­യ്യു­ന്നതിന് കാ­രണമാ­യി­ട്ടു­ണ്ടാ­കാം. അമേ­രി­ക്കൻ തിരഞ്ഞെ­ടു­പ്പ് സമയത്ത് കേംബ്രി­ഡ്ജ് അനലി­റ്റി­ക്ക ഡൊ­ണാ­ൾ­ഡ് ട്രംപിന് അനു­കൂ­ലമാ­യി­ ഫേ­സ്ബു­ക്ക് ഉപയോ­ക്താ­ക്കളു­ടെ­ വി­വരങ്ങൾ ഉപയോ­ഗി­ച്ചു­വെ­ന്ന വാ­ർ­ത്തകൾ ഇന്ത്യയി­ലും തിരഞ്ഞെ­ടു­പ്പിന് ഉപയോ­ഗി­ക്കാ­നി­ടയു­ണ്ടെ­ന്ന സൂ­ചനകളാണ് അത് നൽ­കു­ന്നത്. കേംബ്രി­ഡ്ജ് അനലി­റ്റി­ക്കയു­ടെ­ മുൻ ഗവേ­ഷണ ഡയറക്ടർ ക്രി­സ്റ്റഫർ വൈ­ലി­ ബ്രി­്ട്ടീഷ് പാ­ർ­ലമെ­ന്റ് സമി­തി­ക്കു­ മു­ന്നിൽ കോ­ൺ­ഗ്രസ് പാ­ർ­ട്ടി­ തങ്ങളു­ടെ­ ക്ലയന്റ് ആണെ­ന്നു­ വെ­ളി­പ്പെ­ടു­ത്തി­യത് കോ­ൺ­ഗ്രസി­ന്റെ­ വി­ശ്വാ­സ്യതയ്ക്കു­ മേ­ലും കളങ്കം ചാ­ർ­ത്തു­കയു­ണ്ടാ­യി­. ഇന്ത്യയിൽ പൊ­തു­തിരഞ്ഞെ­ടു­പ്പ് അടു­ക്കാ­റാ­യ സമയത്ത് ബിജെ­പി­ സംഘ്പരി­വാർ ശക്തി­കൾ വീ­ണ്ടും വർ­ഗീ­യതയെ­ ഇപ്പോൾ ആയു­ധമാ­ക്കി­യെ­ടു­ക്കാൻ ശ്രമി­ക്കു­കയാ­ണെ­ന്നതി­ന്റെ­ തെ­ളി­വാണ് കഴി­ഞ്ഞയാ­ഴ്ച പ്രധാ­നമന്ത്രി­യും ബി­ജെ­പി­ അദ്ധ്യക്ഷൻ അമിത് ഷാ­യു­മൊ­ക്കെ­ നടത്തി­യ പ്രസ്താ­വനകൾ. കോ­ൺ­ഗ്രസ് മു­സ്ലിംകളു­ടെ­ പാ­ർ­ട്ടി­യാ­ണെ­ന്നു­ പറഞ്ഞ പ്രധാ­നമന്ത്രി­യും അയോ­ധ്യയിൽ രാ­മക്ഷേ­ത്രം തിരഞ്ഞെ­ടു­പ്പി­നു­ മു­ന്പ് നി­ർ­മ്മി­ക്കു­മെ­ന്ന് പ്രസ്താ­വി­ച്ച ബി­ജെ­പി­ അദ്ധ്യക്ഷനും വർ­ഗീ­യത കു­ത്തി­പ്പൊ­ക്കി­ രാ­ജ്യത്തെ­ വി­ഭജി­ച്ച് വോ­ട്ടു­നേ­ടാ­നു­ള്ള പഴയ തന്ത്രം തന്നെ­യാണ് പൊ­ടി­തട്ടി­യെ­ടു­ത്തി­രി­ക്കു­ന്നതെ­ന്ന് വ്യക്തം. സ്വാ­ഭാ­വി­കമാ­യും 2019ലെ­ പൊ­തു­തിരഞ്ഞെ­ടു­പ്പി­ലേ­ക്കു­ നീ­ങ്ങു­ന്ന വേ­ളയിൽ ഇന്ത്യൻ വോ­ട്ടർ­മാർ ഇത്തവണ ഏറ്റവു­മധി­കം അഭി­മു­ഖീ­കരി­ക്കാൻ പോ­കു­ന്നത് വർ­ഗീ­യമാ­യ ചേ­രി­തി­രി­വു­കൾ ശക്തി­പ്പെ­ടു­ത്തു­ന്ന വ്യാ­ജ പ്രചാ­രണങ്ങൾ ആയി­രി­ക്കു­മെ­ന്ന കാ­ര്യത്തിൽ സംശയം വേ­ണ്ട. 

ഏതാ­നും മാ­സങ്ങൾ­ക്കു­ മു­ന്പ് നവമാ­ധ്യമങ്ങളിൽ പ്രചരി­പ്പി­ക്കപ്പെ­ട്ട ഒരു­ വീ­ഡി­യോ­ തന്നെ­ നോ­ക്കൂ­. സെ­ൻ­ട്രൽ അമേ­രി­ക്കയിൽ നടന്ന ഒരു­ ആൾ­ക്കൂ­ട്ട കൊ­ലപാ­തകം ആന്ധ്രാ­പ്രദേ­ശിൽ നടന്നതാ­ണെ­ന്ന മട്ടി­ലാണ് ഹി­ന്ദു­ത്വ പ്രചാ­രകർ ഇന്ത്യയിൽ പ്രചരി­പ്പി­ച്ചത്. ആന്ധ്രാ­പ്രദേ­ശിൽ ഒരു­ മു­സ്ലിം യു­വാ­വി­നെ­ വി­വാ­ഹം ചെ­യ്ത ഹി­ന്ദു­ മാ­ർ­വാ­ഡി­ യു­വതി­യെ­ അവർ ബു­ർ­ഖ ധരി­ക്കാൻ വി­സമ്മതി­ച്ചതി­നാൽ മർ­ദ്ദി­ച്ചവശയാ­ക്കി­യശേ­ഷം ജീ­വനോ­ടെ­ കത്തി­ച്ചു­വെ­ന്നാ­യി­രു­ന്നു­ 2017 മാ­ർ­ച്ചിൽ പു­റത്തി­റങ്ങി­യ വീ­ഡി­യോ­യിൽ പറഞ്ഞി­രു­ന്നത്. വലതു­പക്ഷ ഹി­ന്ദു­ത്വവാ­ദി­കൾ എത്ര നീ­ചമാ­യ മട്ടി­ലാണ് ഇന്ത്യയിൽ വർ­ഗീ­യത പടർ­ത്താ­നും കലാ­പമു­ണ്ടാ­ക്കാ­നും ശ്രമി­ക്കു­ന്നതെ­ന്നതി­ന്റെ­ നേർ ചി­ത്രമാ­യി­രു­ന്നു­ അത്. ഗോ­ട്ടി­മാ­ലയിൽ രണ്ടു­ വർ­ഷം മു­ന്പ് നടന്ന ഒര സംഭവത്തി­ന്റെ­ വീ­ഡി­യോ­ ആണെ­ന്ന് കണ്ടെ­ത്തി­യി­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ വൻ­തോ­തിൽ വി­ദ്വേ­ഷപ്രചാ­രണത്തിന് ഈ വ്യാ­ജ വീ­ഡി­യോ­യെ­ ഹി­ന്ദു­ത്വശക്തി­കൾ ഉപയോ­ഗപ്പെ­ടു­ത്തി­യേ­നെ­. അതേ­പോ­ലെ­ തന്നെ­യാണ് ബംഗ്ലാ­ദേ­ശിൽ അവാ­മി­ ലീഗ് നേ­താ­വി­നെ­ വധി­ക്കു­ന്നതി­ന്റെ­ വീ­ഡി­യോ­ ബീ­ഹാ­റിൽ മു­സ്ലിംകൾ ഒരു­ ഹി­ന്ദു­ യു­വാ­വി­നെ­ കൊ­ല്ലു­ന്നതാ­ണെ­ന്ന അടി­ക്കു­റി­പ്പോ­ടെ­ പ്രചരി­പ്പി­ച്ചതും. ഈ രണ്ടു­ വീ­ഡി­യോ­കളും വാ­ർ­ത്ത നരേ­ന്ദ്രമോ­ഡി­യി­ലേ­ക്ക് എത്തി­ക്കു­ന്നതി­നാ­യി­ ഹി­ന്ദു­ക്കൾ ഫോ­ർ­വേഡ് ചെ­യ്യണമെ­ന്ന അഭ്യർ­ത്ഥനയോ­ടു­ കൂ­ടി­യാണ് നവമാ­ധ്യമങ്ങളിൽ പ്രചരി­പ്പി­ക്കപ്പെ­ട്ടതെ­ന്നും ഓർ­ക്കണം. ഇത്തരത്തി­ലു­ള്ള പ്രചാ­രണങ്ങൾ വളരെ­ വ്യാ­പകമാ­യി­ തന്നെ­ ഏതാ­നും മാ­സങ്ങളാ­യി­ ഇന്ത്യയിൽ നടന്നു­വരു­ന്നു­ണ്ടെ­ന്ന് പല പോ­സ്റ്റു­കളും വീ­ഡി­യോ­കളും തെ­ളി­യി­ക്കു­ന്നു­ണ്ട്. അതി­ന്റെ­ ഏറ്റവു­മൊ­ടു­വി­ലെ­ ഇരയാ­യി­രു­ന്നു­ മാ­തൃ­ഭൂ­മി­ ആഴ്ചപ്പതി­പ്പിൽ പ്രസി­ദ്ധീ­കരി­ച്ച എസ്. ഹരീ­ഷി­ന്റെ­ മീ­ശ എന്ന നോ­വൽ. നോ­വലിൽ രണ്ടു­ കഥാ­പാ­ത്രങ്ങൾ തമ്മിൽ നടത്തു­ന്ന സംഭാ­ഷണം അടർ­ത്തി­യെ­ടു­ത്ത് മാ­തൃ­ഭൂ­മി­ ലേ­ഖനത്തി­ലൂ­ടെ­ ഹി­ന്ദു­ പൂ­ജാ­രി­മാ­രേ­യും സ്ത്രീ­കളേ­യും അവഹേ­ളി­ച്ചു­ എന്ന മട്ടി­ലാണ് ഹി­ന്ദു­ത്വശക്തി­കൾ പ്രചാ­രണം നടത്തി­യത്. ഹി­ന്ദു­ക്കൾ­ക്കെ­തി­രെ­ സംസാ­രി­ക്കു­ന്ന ഹി­ന്ദു­വാണ് ഏറ്റവും അപകടകാ­രി­ എന്ന മട്ടി­ലാണ് അന്ന് ഹി­ന്ദു­ത്വവാ­ദി­കളു­ടെ­ പ്രതി­കരണങ്ങൾ. ഹി­ന്ദു­ സമൂ­ഹത്തെ­ ഭീ­ഷണി­പ്പെ­ടു­ത്തി­ ഹി­ന്ദു­ത്വവാ­ദി­കളു­ടെ­ പി­ടി­യി­ലേ­ക്ക് അവരെ­ ഉൾ­ച്ചേ­ർ­ക്കാ­നു­ള്ള തന്ത്രത്തി­ന്റെ­ ഭാ­ഗമാ­യി­രു­ന്നു­ അത്. ഇരവാ­ദം ഉന്നയി­ച്ചാൽ കൂ­ടു­തൽ ജനങ്ങളി­ലേ­ക്കും സമു­ദാ­യത്തി­ലേ­ക്കും എത്തപ്പെ­ടാ­നാ­കു­മെ­ന്ന ഇസ്ലാ­മി­ക വർ­ഗീ­യ സംഘടനകളു­ടെ­ അതേ­ പ്രത്യയശാ­സ്ത്രം തന്നെ­യാണ് ഇപ്പോൾ ഹി­ന്ദു­ത്വശക്തി­കളും പ്രയോ­ജനപ്പെ­ടു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നതെ­ന്ന് ആർ­ക്കാ­ണറി­യാ­ത്തത്? ഇന്ത്യയെ­ ഹി­ന്ദു­രാ­ഷ്ട്രമാ­യി­ പ്രഖ്യാ­പി­ക്കാ­നു­ള്ള ആർഎസ്എസി­ന്റെ­ അജണ്ടയി­ലേ­ക്ക് ഇന്ത്യയി­ലെ­ ഹി­ന്ദു­ സമൂ­ഹത്തെ­ എത്തി­ക്കാ­നു­ള്ള നടപടി­കളു­ടെ­ ആദ്യപടി­യാണ് ഇതെ­ല്ലാം തന്നെ­. 

ഇത്തരത്തി­ലു­ള്ള വ്യാ­ജ വാ­ർ­ത്തകളു­ടെ­ പ്രളയകാ­ലത്തി­നാണ് 2019ലെ­ പൊ­തു­തിരഞ്ഞെ­ടു­പ്പി­നു­ മു­ന്പ് ഇന്ത്യ സാ­ക്ഷ്യം വഹി­ക്കാൻ പോ­കു­ന്നത്. ഓരോ­ വാ­ർ­ത്തയും അപകടകരമാംവി­ധ കലാ­പങ്ങൾ­ക്ക് വഴി­മരു­ന്നി­ടു­ന്നതാ­കാം എന്ന കാ­ര്യത്തിൽ സംശയമി­ല്ല. എന്താണ് സംഭവമെ­ന്ന് തി­രക്കി­ യാ­ഥാ­ർ­ത്ഥ്യം മു­ഖ്യധാ­രാ­ മാ­ധ്യമങ്ങൾ ജനങ്ങളി­ലേ­ക്ക് എത്തി­ക്കു­ന്നതി­നു­ മു­ന്പു­ തന്നെ­ സംഭവി­ക്കാ­നു­ള്ളത് സംഭവി­ച്ചി­രി­ക്കു­മെ­ന്നതാണ് ഭീ­തി­ദമാ­യ കാ­ര്യം. പെ­രുംനു­ണകൾ­ക്ക് അതി­വേ­ഗം സഞ്ചരി­ക്കാ­നു­ള്ള കഴി­വു­ണ്ടെ­ന്നത് നി­സ്തർ­ക്കമാ­യ കാ­ര്യമാ­ണ്. അതി­ലെ­ അതി­ശയോ­ക്തി­പരമാ­യ പ്രസ്താ­വനങ്ങളും ഞെ­ട്ടി­ക്കൽ ഘടകവു­മാണ് ആ വേ­ഗതയ്ക്ക് കാ­രണം. അതു­കൊ­ണ്ടു­ തന്നെ­ പെ­രുംനു­ണകളെ­ പ്രതി­രോ­ധി­ക്കാ­നും രാ­ജ്യത്തെ­ സമാ­ധാ­നപരമാ­യി­ നി­ലനി­ർ­ത്തു­ന്നതി­നും മാ­ധ്യമങ്ങൾ സദാ­ ജാ­ഗരൂ­ഗരാ­യി­രി­ക്കേ­ണ്ട സമയമാ­ണി­ത്. അതെ­ല്ലെ­ങ്കിൽ ഗീ­ബൽ­സി­യന്മാർ ഇന്ത്യൻ ജനാ­ധി­പത്യത്തെ­ തന്നെ­ കശാ­പ്പു­ചെ­യ്യു­ന്നത് നാം കാ­ണേ­ണ്ടതാ­യി­ വരും.

You might also like

Most Viewed