പൈപ്പിൻ ചുവട്ടിലെ ചിന്തകൾ...


ജെ. ബിന്ദുരാജ്

കേ­രളത്തി­ലൂ­ടെ­ അങ്ങോ­ളമി­ങ്ങോ­ളം സഞ്ചരി­ക്കു­ന്പോൾ സാ­ധാ­രണ നാം കണ്ടു­വരു­ന്ന ചി­ല കാ­ഴ്ചകളു­ണ്ട്. റോ­ഡരി­കു­കളിൽ കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്ന കു­ടി­വെ­ള്ള പൈ­പ്പു­കളും പൈ­പ്പു­കളി­ടു­ന്നതി­നാ­യി­ കു­ഴി­ക്കു­ന്ന ചാ­ലു­കളു­മാണ് അവ. നാ­ട്ടു­കാ­ർ­ക്ക് കു­ടി­വെ­ള്ളം ലഭ്യമാ­ക്കാൻ പരമാ­വധി­ കു­ടി­വെ­ള്ള വി­തരണ പൈ­പ്പ് ലൈ­നു­കൾ നാ­ട്ടി­ലു­ടനീ­ളം സ്ഥാ­പി­ക്കു­ക എന്നതാണ് കേ­രള സർ­ക്കാ­രി­ന്റെ­ കാ­ലങ്ങളാ­യു­ള്ള പരി­പാ­ടി­കളി­ലൊ­ന്ന്. കോ­ടി­ക്കണക്കി­നു­ രൂ­പ മു­ടക്കി­, കി­ലോ­മീ­റ്ററു­കളോ­ളം ദൂ­രത്തിൽ പൈ­പ്പ് ലൈൻ സ്ഥാ­പി­ച്ചാ­ലു­ടനെ­ കു­ടി­വെ­ള്ള പ്രശ്‌നത്തിന് ശാ­ശ്വതമാ­യ പരി­ഹാ­രം കണ്ടു­ കഴി­ഞ്ഞു­വെ­ന്നാ­ശ്വസി­ക്കു­കയും കസേ­രയി­ലേ­ക്ക് ചാ­യു­കയും ചെ­യ്യു­ന്നവരാണ് രാ­ഷ്ട്രീ­യഭേ­ദമേ­ന്യ നമ്മു­ടെ­ ഭരണവർ­ഗം. എവി­ടെ­ നി­ന്ന് ഈ കു­ടി­വെ­ള്ളം ലഭ്യമാ­കു­മെ­ന്നതി­നെ­പ്പറ്റി­ അവർ പക്ഷേ­ ചി­ന്തി­ക്കാ­റേ­യി­ല്ല. കു­ടി­വെ­ള്ളത്തി­ന്റെ­ ലഭ്യത കൂ­ട്ടാൻ ജലസംരക്ഷണ മാ­ർ­ഗങ്ങളും ജലമാ­നേ­ജ്‌മെ­ന്റ് രീ­തി­കളും അവലംബി­ക്കു­ന്നതി­നു­ പകരം നാ­ടു­നീ­ളെ­ പൈ­പ്പ് ലൈ­നു­കളി­ട്ട് കേ­രളാ­ വാ­ട്ടർ അതോ­റി­ട്ടി­യു­ടെ­ കടക്കെ­ണി­യു­ടെ­ ആഴം അടി­ക്കടി­ വർ­ധി­പ്പി­ക്കാ­നാണ് എല്ലാ­ ഭരണക്കാ­ർ­ക്കും താ­ൽ­പര്യം.

ഈ കണക്കു­കളൊ­ന്ന് പരി­ശോ­ധി­ക്കൂ­. 2016-17ലെ­ കേ­രളാ­ ബജറ്റിൽ 2064 കോ­ടി­ രൂ­പയാണ് പ്രതി­വർ­ഷം 386 കോ­ടി­ രൂ­പയി­ലധി­കം നഷ്ടമു­ണ്ടാ­ക്കു­ന്ന കേ­രളാ­ വാ­ട്ടർ അതോ­റി­ട്ടി­യ്ക്കാ­യി­ മാ­റ്റി­വച്ചത്. അടു­ത്ത അഞ്ചു­ വർ­ഷത്തി­നു­ള്ളിൽ, മാ­തൃ­കാ­പരമാ­യ പ്രവർ­ത്തനങ്ങളി­ലൂ­ടെ­ കടക്കെ­ണി­യിൽ നി­ന്നും രക്ഷപ്പെ­ട്ട്, കാ­ര്യക്ഷമത കൈ­വരി­ക്കണമെ­ന്നാണ് തു­ക അനു­വദി­ച്ചു­കൊ­ണ്ട് അന്ന് ധനമന്ത്രി­ തോ­മസ് ഐസക് അതോ­റി­ട്ടി­യോട് ആവശ്യപ്പെ­ട്ടത്. അതോ­റി­ട്ടി­ക്ക് രക്ഷപ്പെ­ടാൻ നൽ­കു­ന്ന അവസാ­നത്തെ­ ചാ­ൻ­സാ­ണി­തത്രേ­! പക്ഷേ­ എങ്ങനെ­ രക്ഷപ്പെ­ടണമെ­ന്നു­ മാ­ത്രം ആരും പറയു­ന്നി­ല്ലെ­ന്നു­ മാ­ത്രം. ജലശു­ദ്ധീ­കരണവും വി­തരണവും എങ്ങനെ­യാണ് സർ­ക്കാ­രിന് ഭീ­മമാ­യ നഷ്ടമു­ണ്ടാ­ക്കു­ന്നതെ­ന്ന് പരി­ശോ­ധി­ക്കാം. 1000 ലി­റ്റർ വെ­ള്ളം ശു­ദ്ധീ­കരി­ച്ച്, വി­തരണം ചെ­യ്യാൻ കേ­രള വാ­ട്ടർ അതോ­റി­ട്ടി­ ചെ­ലവാ­ക്കു­ന്നത് 25.47 രൂ­പയാ­ണെ­ങ്കിൽ ആ വെ­ള്ളം ഉപഭോ­ക്താ­വിന് എത്തി­ച്ചു­നൽ­കു­ന്പോൾ തി­രി­കെ­ കി­ട്ടു­ന്ന വരു­മാ­നം കി­ലോ­ലി­റ്ററിന് കേ­വലം 10.75 രൂ­പ മാ­ത്രമാ­ണ്. ഇതി­നു­ പു­റമേ­യാണ് കു­ടി­വെ­ള്ള മോ­ഷണവും ലീ­ക്കു­ള്ള പൈ­പ്പു­കളു­ണ്ടാ­ക്കു­ന്ന ജലവി­തരണത്തി­ലെ­ ഭീ­മൻ നഷ്ടവും. സംസ്ഥാ­ന സർ­ക്കാ­രി­ന്റെ­ കൈ­വശമു­ള്ള കണക്കു­കൾ വച്ച് കേ­രള വാ­ട്ടർ അതോ­റി­ട്ടി­യു­ടെ­ പ്രതി­വർ­ഷ ചെ­ലവ് 1280 കോ­ടി­ രൂ­പയാ­ണ്. കു­ടി­വെ­ള്ള വി­ൽ­പനയി­ലൂ­ടെ­ ലഭി­ക്കു­ന്നത് 554 കോ­ടി­ രൂ­പ. സർ­ക്കാ­രിൽ നി­ന്നും അതോ­റി­ട്ടി­ക്ക് നൽ­കു­ന്ന നോൺ പ്ലാൻ ഗ്രാ­ന്റ് 335 കോ­ടി­ രൂ­പ. അങ്ങനെ­ നോ­ക്കു­ന്പോൾ ഒരു­ വർ­ഷം അതോ­റി­ട്ടി­ക്കു­ണ്ടാ­കു­ന്ന മൊ­ത്തം നഷ്ടം 386 കോ­ടി­ രൂ­പ. കേ­രള വാ­ട്ടർ അതോ­റി­ട്ടി­ കെ­എസ്ആർ ടി­യെ­പ്പോ­ലെ­ ഭീ­മമാ­യ കടക്കെ­ണി­യി­ലേ­ക്ക് പോ­കാ­തി­രി­ക്കാൻ പു­തി­യ ആശയങ്ങൾ ആവി­ഷ്‌കരി­ക്കാ­നും അവയെ­ പ്രയോ­ഗി­കതലത്തി­ലേ­ക്കെ­ത്തി­ക്കാ­നും കേ­രള സ്റ്റാ­ർ­ട്ട്അപ്പ് മി­ഷനു­മാ­യി­ ചേ­ർ­ന്ന് ഒരു­ വാ­ട്ടർ അതോ­റി­ട്ടി­ ഇന്നവേ­ഷൻ സോ­ണിന് രൂ­പം നൽ­കു­മെ­ന്നാണ് കഴി­ഞ്ഞ ബജറ്റിൽ ഐസക് പ്രഖ്യാ­പി­ച്ചത്. കു­ടി­വെ­ള്ളം പാ­ഴാ­യി­പ്പോ­കു­ന്നത് തടയാൻ പഴയ പൈ­പ്പ് ലൈ­നു­കൾ മാ­റ്റി­ പു­തി­യത് സ്ഥാ­പി­ക്കു­കയെ­ന്ന രീ­തി­യാണ് കാ­ലങ്ങളാ­യി­ അതോ­റി­ട്ടി­ ചെ­യ്യു­ന്ന ഒരേ­യൊ­രു­ പ്രതി­രോ­ധ മാ­ർ­ഗം.

അവി­ടെ­യാണ് യഥാ­ർ­ത്ഥ പ്രശ്‌നം കു­ടി­കൊ­ള്ളു­ന്നത്. കു­ടി­വെ­ള്ള ക്ഷാ­മം തീ­ർ­ക്കാൻ വി­തരണ ശൃംഖല കു­ടൂ­തൽ ശക്തി­പ്പെ­ടു­ത്തു­കയെ­ന്ന രീ­തി­ തന്നെ­ അപരി­ഷ്‌കൃ­തമാ­ണ്. കൂ­ടു­തൽ പൈ­പ്പ് ലൈ­നു­കളി­ടു­ന്പോൾ ആ പൈ­പ്പ് ലൈ­നു­കളിൽ ലഭ്യമാ­കേ­ണ്ട വെ­ള്ളം എവി­ടെ­ നി­ന്നു­ വരും എന്ന് പലപ്പോ­ഴും വാ­ട്ടർ അതോ­റി­ട്ടി­ ചി­ന്തി­ക്കു­ന്നി­ല്ല. സന്പന്നനാ­യ വ്യക്തി­ കു­ടി­വെ­ള്ളം മു­റ്റം നനയ്ക്കാ­നും കാ­റു­ കഴു­കാ­നു­മൊ­ക്കെ­ ഉപയോ­ഗി­ക്കു­കയും അതി­നു­ള്ള പണം നൽ­കു­കയും ചെ­യ്യു­ന്പോൾ പക്ഷേ­ ആയി­രക്കണക്കിന് സാ­ധാ­രണക്കാ­രാ­യ മനു­ഷ്യർ കാ­റ്റ് മാ­ത്രം വരു­ന്ന കു­ടി­വെ­ള്ള പൈ­പ്പു­കൾ­ക്കു­ മു­ന്നിൽ മണി­ക്കൂ­റു­കളോ­ളം കാ­ത്തു­നി­ൽ­ക്കു­കയാ­ണെ­ന്നതാണ് വാ­സ്തവം. സംസ്ഥാ­ന സർ­ക്കാർ ജലമാ­നേ­ജ്‌മെ­ന്റി­ന്റെ­ കാ­ര്യത്തി­ലും ജലസംരക്ഷണ കാ­ര്യത്തി­ലും തി­കഞ്ഞ പരാ­ജയമാ­ണെ­ന്നതി­ന്റെ­ സൂ­ചനകളാണ് അവ നൽ­കു­ന്നത്. വാ­ട്ടർ അതോ­റി­ട്ടി­ക്ക് കോ­ടി­കളു­ടെ­ സഹാ­യം നൽ­കി­ക്കൊ­ണ്ടു­ മാ­ത്രം ജലസംരക്ഷണം സാ­ധ്യമാ­ക്കാ­നാ­കാ­മെ­ന്ന ധനമന്ത്രി­യു­ടെ­ നീ­ക്കം ഉട്ടോ­പ്യയി­ലെ­ രാ­ജാ­ക്കന്മാ­ർ­ക്ക് മാ­ത്രം ചി­ന്തി­ക്കാ­നാ­കു­ന്നവി­ധം മൂ­ഢത്തം നി­റഞ്ഞതാ­ണ്. റവന്യൂ­, കൃ­ഷി­, വനം, വ്യവസാ­യം, തദ്ദേ­ശസ്വയംഭരണ സ്ഥാ­പനങ്ങൾ എന്നീ­ വകു­പ്പു­കളെ­യെ­ല്ലാം സമന്വയി­പ്പി­ച്ചു­കൊ­ണ്ടു­ള്ള ശക്തമാ­യ ഒരു­ ജല മാ­നേ­ജ്‌മെ­ന്റ് നയത്തിന് രൂ­പം നൽ­കാ­തി­രു­ന്നാൽ കേ­രളം നാ­ളെ­ ദാ­ഹി­ച്ചു­മരി­ക്കു­മെ­ന്ന കാ­ര്യത്തിൽ സംശയം വേ­ണ്ട.
ആർ­ത്തി­ മൂ­ത്ത് ഭ്രാ­ന്താ­യവരു­ടെ­ നാ­ടാണ് കേ­രളം. ആ ഭ്രാ­ന്ത് ഇല്ലാ­ത്തവർ ഇന്ന് കേ­രളത്തിൽ ഒരു­ ന്യൂ­നപക്ഷം മാ­ത്രമാ­ണ്. ഭൂ­മി­യോ­ടും പണത്തി­നോ­ടു­മു­ള്ള ആർ­ത്തി­ മൂ­ലം ഭ്രാ­ന്തു­പി­ടി­ച്ച ആ ജനത കാ­ട്ടി­ക്കൂ­ന്നതെ­ന്തൊ­ക്കെ­യാ­ണെ­ന്ന് നോ­ക്കൂ­. ഭൂ­മി­യി­ലെ­ അവസാ­ന ജനകണി­കയും ഇല്ലാ­താ­ക്കു­ന്ന മട്ടി­ലു­ള്ള പ്രവർ­ത്തനങ്ങളി­ലാണ് ആ ഭ്രാ­ന്തർ ഇന്ന് ഏർ­പ്പെ­ട്ടി­രി­ക്കു­ന്നത്. ഒരി­ടത്ത് വയൽ നി­കത്തു­ന്പോൾ മറ്റൊ­രി­ടത്ത് കു­ന്നി­ടി­ക്കു­ന്നു­. ഒരി­ടത്ത് മണലൂ­റ്റു­ന്പോൾ മറ്റൊ­രി­ടത്ത് തണ്ണീ­ർ­ത്തടങ്ങൾ നി­കത്തപ്പെ­ടു­ന്നു­. ജലാ­ശയങ്ങളിൽ തോ­മസ് ചാ­ണ്ടി­മാർ കൈ­യേ­റ്റം നടത്തു­ന്പോൾ രാ­ഷ്ട്രീ­യ ഒത്താ­ശയോ­ടെ­ വയലു­കൾ ഇഷ്ടി­കക്കളങ്ങളാ­യി­ മാ­റു­ന്നു­. പൈ­പ്പ് വെ­ള്ളം കി­ട്ടു­ന്ന സ്ഥലങ്ങളിൽ കി­ണറു­കളും കു­ളങ്ങളും സംരക്ഷി­ക്കപ്പെ­ടാ­തെ­, നാ­ശോ­ന്മു­ഖമാ­യി­ കി­ടക്കു­ന്നു­. വ്യവസാ­യ ശാ­ലകൾ പു­ഴകളെ­ മലീ­നീ­കരി­ക്കു­കയും തങ്ങളു­ടെ­ പ്രവർ­ത്തനങ്ങൾ­ക്ക് വൻ­തോ­തിൽ പു­ഴ ജലം ഉപയോ­ഗി­ക്കു­കയും ചെ­യ്യു­ന്പോൾ മറ്റൊ­രി­ടത്ത് ഭൂ­ഗർ­ഭജലം അമി­തമാ­യി­ വ്യവസാ­യി­ക ആവശ്യത്തി­നും കാ­ർ­ഷി­കാ­വശ്യത്തി­നു­മാ­യി­ ചൂ­ഷണം ചെ­യ്യപ്പെ­ടു­ന്നു­. വനം കൈ­യേ­റ്റവും വനനശീ­കരണവും ഒരി­ടത്ത് തകൃ­തി­യാ­യി­ നടക്കു­ന്പോൾ പു­ഴകളും തോ­ടു­കളും നീ­രു­റവകളും പാ­ടെ­ നശി­പ്പി­ക്കപ്പെ­ടു­ന്നു­. ജലദു­ർ­വി­നി­യോ­ഗവും പാ­ഴാ­ക്കലും അമി­ത ഉപയോ­ഗവും ഒരു­ നി­യന്ത്രണങ്ങളു­മി­ല്ലാ­തെ­ ചി­ലർ നടത്തു­ന്പോൾ കി­ണറു­കളും ജലാ­ശയങ്ങളും റീ­ചാ­ർ­ജ്ജിങ് നടത്തു­ന്നതി­നു­ള്ള നീ­ക്കങ്ങൾ ഇഴഞ്ഞു­ നീ­ങ്ങു­ന്നു­. അത്തരമൊ­രവസ്ഥയി­ലാണ് നമ്മൾ കൂ­ടു­തൽ കൂ­ടു­തൽ പൈ­പ്പ് ലൈ­നു­കളി­ട്ട്, കി­ട്ടാ­ത്ത ജലം ഒഴു­ക്കാൻ ജലവി­തരണ പദ്ധതി­യു­മാ­യി­ മു­ന്നോ­ട്ടു­പൊ­യ്‌ക്കൊ­ണ്ടി­രി­ക്കു­ന്നത്!
ഫെ­ബ്രു­വരി­യു­ടെ­ അവസാ­ന ആഴ്ചയാ­യപ്പോ­ഴേ­യ്ക്കും പൊ­ള്ളു­ന്ന വേ­നലി­ലേ­ക്ക് കേ­രളം കടന്നു­കഴി­ഞ്ഞി­രി­ക്കു­ന്നു­. കോ­ൺ­ക്രീ­റ്റ് നഗരം ചു­ട്ടു­പൊ­ള്ളാൻ തു­ടങ്ങി­യി­രി­ക്കു­ന്നു­. ഗ്രാ­മങ്ങളു­ടെ­ അവസ്ഥയും ഭി­ന്നമല്ല. എത്രയെ­ത്ര മരങ്ങളാണ് വലി­യ വീ­ടു­കൾ­ക്കാ­യി­ അറു­ത്തു­മാ­റ്റപ്പെ­ട്ടത്. പൂ­ർ­വി­കർ എത്ര കരു­തലോ­ടെ­യാണ് ജലമെ­ന്ന അമൂ­ല്യ പ്രകൃ­തി­ വി­ഭവത്തെ­ കാ­ത്തു­സൂ­ക്ഷി­ച്ചതെ­ന്ന് ഓർ­ത്തു­നോ­ക്കൂ­. ഇന്നത്തെ­പ്പോ­ലെ­ അനാ­വശ്യമാ­യി­ ജലം ചെ­ലവഴി­ക്കു­ന്ന രീ­തി­ അന്നു­ണ്ടാ­യി­രു­ന്നി­ല്ല. ടാ­പ്പു­കൾ തു­റന്നി­ട്ട് ധാ­രയാ­യി­ ജലം വെ­റു­തെ­ ഒഴു­കി­പ്പോ­കു­മാ­യി­രു­ന്നി­ല്ല. കി­ണ്ടി­യി­ലേ­യും മൊ­ന്തയി­ലേ­യും ജലമാണ് അവരു­ടെ­ ദാ­ഹമകറ്റി­യി­രു­ന്നത്. കി­ണറു­കൾ ശു­ചി­യാ­ക്കി­ സൂ­ക്ഷി­ക്കു­കയും അതി­നരു­കിൽ മരങ്ങൾ വച്ചു­പി­ടി­പ്പി­ക്കു­കയും ചെ­യ്യു­മാ­യി­രു­ന്നു­. സമൃ­ദ്ധമാ­യി­ ഒഴു­കി­യി­രു­ന്ന തോ­ടു­കളു­ടെ­ കരയിൽ കൈ­തച്ചെ­ടി­കൾ വച്ചു­പി­ടി­പ്പി­ക്കു­മാ­യി­രു­ന്നു­. മഴവെ­ള്ളം തോ­ടു­കളി­ലേ­ക്കും കു­ളങ്ങളി­ലേ­ക്കും ഒഴു­കി­യി­റങ്ങാൻ ചാ­ലു­കൾ നി­ർ­മ്മി­ച്ചി­രു­ന്നു­. മഴയെ­ പ്രണയം പോ­ലെ­ കൊ­ണ്ടു­നടന്നി­രു­ന്നവരാ­ണവർ. മു­റ്റത്ത് മഴ പെ­യ്യു­ന്പോൾ ആ ജലം മണ്ണിൽ താ­ഴു­ന്നതു­ കണ്ട് സന്തോ­ഷി­ച്ചി­രു­ന്നവരാ­ണവർ. തങ്ങൾ മാ­ത്രമല്ല ഈ ഭൂ­മി­യു­ടെ­ അവകാ­ശി­കളെ­ന്നും കി­ളി­കളും വവ്വാ­ലും അണ്ണാ­രക്കണ്ണനു­മൊ­ക്കെ­യു­ള്ളതാണ് ഈ ഭൂ­മി­യെ­ന്നും വി­ശ്വസി­ച്ചി­രു­ന്നവരാ­ണവർ. ഭൂ­മി­യി­ലെ­ എല്ലാ­ ജീ­വജാ­ലങ്ങൾ­ക്കും വേ­ണ്ട ജലത്തെ­പ്പറ്റി­ അവർ ചി­ന്തി­ക്കു­കയും അത് സംരക്ഷി­ക്കാൻ വേ­ണ്ട പ്രവൃ­ത്തി­കളിൽ ഏർ­പ്പെ­ടു­കയും ചെ­യ്തി­രു­ന്നു­.
കു­പ്പി­വെ­ള്ളത്തി­ന്റെ­ കാ­ലത്തി­രു­ന്ന്, കു­ടി­വെ­ള്ള സംരക്ഷണത്തി­ന്റെ­ പൂ­ർ­വകഥ പറയു­ന്നത് ക്രൂ­രമാ­യ ഒരു­ തമാ­ശയാ­യി­ തോ­ന്നി­യേ­ക്കാം. കടൽ മു­ഴു­വൻ ജലമല്ലേ­, ഡീ­സാ­ലി­നേ­ഷൻ ചെ­യ്ത് എല്ലാ­വരും അതു­പയോ­ഗി­ച്ചു­കൊ­ള്ളു­മെ­ന്നു­ പറഞ്ഞ് ആശ്വസി­ക്കു­ന്ന ഒരു­ കൂ­ട്ടർ ഇവി­ടെ­യു­ണ്ട്. പരന്പരാ­ഗത കു­ടി­വെ­ള്ള സ്രോ­തസ്സു­കളെ­പ്പോ­ലും കൊ­ന്നു­മു­ടി­ച്ച്, കോ­ൺ­ക്രീ­റ്റ് കൂ­ടാ­രങ്ങൾ കെ­ട്ടി­പ്പൊ­ക്കു­ന്ന ഇത്തരത്തി­ലു­ള്ള ആർ­ത്തി­പ്പണ്ടാ­രങ്ങളു­ടെ­ നാ­ടാ­യി­ കേ­രളം ഇന്ന് മാ­റി­ക്കഴി­ഞ്ഞി­രി­ക്കു­ന്നു­. ഭൂ­മിൽ ലഭ്യമാ­യി­രി­ക്കു­ന്ന ജലത്തി­ന്റെ­ 97.5 ശതമാ­നവും ഉപ്പു­വെ­ള്ളമാ­ണെ­ന്നും 1.78 ശതമാ­നം മഞ്ഞു­പാ­ളി­കളാ­യും ഭൂ­ഗർ­ഭജലമാ­യും നി­ലകൊ­ള്ളു­കയാ­ണെ­ന്നും അവശേ­ഷി­ക്കു­ന്ന 2.5 ശതമാ­നത്തി­ന്റെ­ 0.3 ശതമാ­നം മാ­ത്രമാണ് ജീ­വജാ­ലങ്ങൾ­ക്ക് ഉപയോ­ഗി­ക്കാൻ കഴി­യു­ന്നതെ­ന്നും മനസ്സി­ലാ­ക്കാ­തെ­യാണ് ഈ ജലചൂ­ഷണം തു­ടരു­ന്നത്. അവരു­ടെ­ കണ്ണിൽ മനു­ഷ്യൻ മാ­ത്രമേ­യു­ള്ളു­. മരങ്ങളി­ല്ല, കി­ളി­കളി­ല്ല, പശു­ക്കളി­ല്ല, മറ്റൊ­രു­ ജീ­വജാ­ലങ്ങളു­മി­ല്ല. ജലമി­ല്ലാ­താ­യാൽ കാ­ടു­കൾ ഇല്ലാ­താ­കും, ജീ­വജാ­ലങ്ങൾ നശി­ക്കും. കൃ­ഷി­ ഇല്ലാ­താ­കും, ഭക്ഷണമി­ല്ലാ­തെ­ മനു­ഷ്യർ കൊ­ട്ടി­പ്പൊ­ക്കി­യ സൗ­ധങ്ങൾ­ക്കു­ള്ളിൽ കു­ടി­വെ­ള്ളം പോ­ലു­മി­ല്ലാ­തെ­ കോ­ൺ­സൻ­ട്രേ­ഷൻ ക്യാ­ന്പു­കളി­ലെ­ന്നപോ­ലെ­ ഒന്നൊ­ന്നാ­യി­ മരി­ച്ചു­ വീ­ഴും. ഇത് ഒരു­ സാ­ങ്കൽ­പി­ക കഥയല്ല. ജനസംഖ്യ ലോ­കത്ത് പ്രതി­വർ­ഷം ഒന്പതു­ കോ­ടി­യോ­ളം വർ­ധി­ച്ചു­വരു­ന്ന സാ­ഹചര്യത്തിൽ ഇപ്പോ­ഴത്തെ­ അവസ്ഥയിൽ കു­ടി­വെ­ള്ളം ഏറ്റവും വലി­യ ഒരു­ ആഢംബരമാ­യി­ മാ­റാൻ ഇനി­ പരമാ­വധി­ പത്തോ­ പതി­നഞ്ചോ­ വർ­ഷങ്ങളേ­യെ­ടു­ക്കൂ­. ഒരി­റ്റു­ വെ­ള്ളത്തി­നാ­യി­ പരസ്പരം തമ്മി­ലടി­ക്കു­കയും കൊ­ലപാ­തകങ്ങളി­ലേ­ക്കും യു­ദ്ധങ്ങളി­ലേ­ക്കും മനു­ഷ്യരേ­യും ലോ­കത്തേ­യും കൊ­ണ്ടെ­ത്തി­ക്കാൻ പോ­കു­ന്ന ദി­നങ്ങളാണ് വരാ­നി­രി­ക്കു­ന്നത്. അതി­ന്റെ­ സൂ­ചനകൾ കഴി­ഞ്ഞ നൂ­റ്റാ­ണ്ടിൽ തന്നെ­ ആരംഭി­ച്ചതാ­ണല്ലോ­. നദി­കൾ­ക്കു­മേ­ലു­ള്ള അവകാ­ശങ്ങളെ­ച്ചൊ­ല്ലി­ സംസ്ഥാ­നങ്ങൾ തമ്മി­ലും രാ­ജ്യങ്ങൾ തമ്മി­ലു­മു­ള്ള തർ­ക്കങ്ങൾ നാം വർ­ഷങ്ങളാ­യി­ കണ്ടു­കൊ­ണ്ടി­രി­ക്കു­ന്നതാ­ണല്ലോ­.
കേ­രളത്തി­ന്റെ­ അവസ്ഥയി­ലേ­ക്ക് നമു­ക്ക് തി­രി­ച്ചു­വരാം. കേ­രളത്തിൽ പ്രതി­വർ­ഷം ശരാ­ശരി­ 3107 എംഎം മഴ ലഭി­ക്കു­ന്പോൾ രാ­ജസ്ഥാ­നിൽ 200 എം എം മഴ മാ­ത്രമേ­ ശരാ­ശരി­ ലഭി­ക്കു­ന്നു­ള്ളു­. ഇത്രയും വലി­യ വ്യത്യാ­സം മഴ വി­ഷയത്തി­ലു­ണ്ടെ­ങ്കി­ലും രാ­ജസ്ഥാൻ ശരി­യാ­യ ജല മാ­നേ­ജ്‌മെ­ന്റി­ലൂ­ടെ­ വരൾ­ച്ചയെ­ തങ്ങളാ­ലു­ന്നവി­ധം നേ­രി­ടു­ന്നു­ണ്ടെ­ന്നതാണ് സത്യം. ജലസംരക്ഷണത്തിന് പു­രാ­തന കാ­ലം മു­തൽ­ക്കേ­, അവർ വൈ­വി­ധ്യങ്ങളാ­യ എത്രയോ­ പദ്ധതി­കളാണ് ആവി­ഷ്‌കരി­ച്ചി­ട്ടു­ള്ളതെ­ന്ന് അവി­ടം സന്ദർ­ശി­ക്കു­ന്നവർ­ക്ക് ബോ­ധ്യപ്പെ­ടും. കേ­രളത്തി­ലെ­ പഴമക്കാ­രും എത്രയോ­ ജലസംരക്ഷണ രീ­തി­കൾ പു­രാ­തന കാ­ലം മു­തൽ­ക്കേ­ പി­ന്തു­ടർ­ന്നു­ പോ­ന്നതാ­ണ്. വലി­യ കു­ളങ്ങളും തണ്ണീ­ർ­ത്തടങ്ങളും വയലു­കളു­മെ­ല്ലാം ജലസംഭരണി­കളാ­ണെ­ന്നും ഭൂ­ഗർ­ഭ ജലവി­താ­നം താ­ഴാ­തി­രി­ക്കാൻ വനങ്ങളും കാ­വു­കളും മരങ്ങളു­മൊ­ക്കെ­ ആവശ്യമാ­ണെ­ന്നും അവർ തി­രി­ച്ചറി­ഞ്ഞി­രു­ന്നു­. കു­ന്നു­കൾ ഇടി­ക്കാ­തെ­യും മണലൂ­റ്റി­ പു­ഴ നശി­പ്പി­ക്കാ­തെ­യും അവർ അത് നി­ലനി­ർ­ത്തി­. പക്ഷേ­ പൈ­പ്പി­ലൂ­ടെ­യു­ള്ള കു­ടി­വെ­ള്ളത്തി­ന്റെ­ വരവോ­ടെ­ അവയൊ­ക്കെ­ ജനം മറന്നു­. പു­ഴയിൽ എന്നും ജലമു­ണ്ടാ­കു­മെ­ന്നു­ള്ള അബദ്ധചി­ന്തയിൽ ജീ­വി­ക്കു­കയാണ് ഓരോ­ നി­മി­ഷവും പ്രകൃ­തി­യെ­ കൂ­ടു­തൽ കൂ­ടു­തൽ ചൂ­ഷണം ചെ­യ്ത് സർ­വ്വനാ­ശത്തി­ലേ­ക്ക് നീ­ങ്ങു­ന്ന നമ്മൾ.
മഴയാ­യി­ പെ­യ്യു­ന്ന ജലവും നദി­കളും അരു­വി­കളും തടാ­കങ്ങളു­മാ­യു­ള്ള ഉപരി­തല ജലവും ഭൂ­ഗർ­ഭജലവും മാ­ത്രമേ­യു­ള്ളു­ നമ്മു­ടെ­ വരുംകാ­ല ഉപയോ­ഗത്തി­നാ­യെ­ന്ന് തി­രി­ച്ചറി­യു­ന്നതിൽ നാം ഇപ്പോൾ തന്നെ­ വൈ­കി­പ്പോ­യി­രി­ക്കു­ന്നു­. ആഗോ­ളതാ­പനത്തെ­ തു­ടർ­ന്ന് കാ­ലാ­വസ്ഥ വ്യതി­യാ­നം സംഭവി­ച്ചത് നമ്മെ­ കടു­ത്ത വേ­നലി­ലേ­ക്കും കു­ടി­വെ­ള്ള ക്ഷാ­മത്തി­ലേ­ക്കു­മൊ­ക്കെ­ എത്തി­ച്ചി­രി­ക്കു­ന്നു­. മണലൂ­റ്റി­ലൂ­ടെ­ നദി­കൾ മരി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്പോൾ ബോ­ർ­വെ­ല്ലി­ലൂ­ടെ­ ഭൂ­ഗർ­ഭജലവും നാം ഊറ്റി­ക്കൊ­ണ്ടി­രി­ക്കു­ന്നു­. കേ­രളത്തി­ന്റെ­ 10 ശതമാ­നത്തോ­ളം ഭൂ­മി­ ഉൾ­പ്പെ­ടു­ന്ന തീ­രപ്രദേ­ശങ്ങളി­ലാണ് ഇന്ന് ഭൂ­ഗർ­ഭജലത്തി­ന്റെ­ അമി­തമാ­യ ഉപയോ­ഗം കാ­ണപ്പെ­ടു­ന്നത്. അമി­തമാ­യ ഈ ഉപയോ­ഗം മൂ­ലം ഭൂ­ഗർ­ഭജലം മലി­നീ­കരി­ക്കപ്പെ­ടാ­നും ഉപ്പു­വെ­ള്ളം കലരാ­നു­മു­ള്ള സാ­ധ്യത ഏറെ­യാ­ണെ­ന്നാണ് ജല ശാ­സ്ത്രജ്ഞർ പറയു­ന്നത്. അതവി­ടെ­ നി­ൽ­ക്കട്ടെ­, ആലപ്പു­ഴയി­ലെ­ കു­ട്ടനാ­ട്ടി­ലെ­ വേ­ന്പനാ­ട്ടു­കാ­യലി­നെ­ എങ്ങനെ­യാണ് ഹൗസ് ബോ­ട്ടു­കൾ മലീ­മസമാ­ക്കു­ന്നതെ­ന്നു­ നോ­ക്കൂ­. ഹൗസ് ബോ­ട്ടി­ലെ­ കക്കൂ­സു­കളിൽ നി­ന്നു­ള്ള മാ­ലി­ന്യം സംസ്‌കരി­ക്കു­ന്നതി­നാ­യി­ പ്ലാ­ന്റ് നി­ർ­മ്മി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും മൂ­ന്നി­ലൊ­ന്ന് ഹൗസ് ബോ­ട്ടു­കൾ പോ­ലും അവി­ടെ­ മാ­ലി­ന്യനി­ർ­മ്മാ­ർ­ജനത്തി­നാ­യി­ എത്തു­ന്നി­ല്ല. അതി­നർ­ത്ഥം ഈ ഹൗസ് ബോ­ട്ടു­കൾ ഈ മാ­ലി­ന്യങ്ങൾ മു­ഴു­വനും ശു­ദ്ധജല താ­ടകത്തി­ലേ­ക്ക് തള്ളു­കയാ­ണെ­ന്നാ­ണ്. ആ പ്രദേ­ശത്ത് ഇപ്പോൾ പകർ­ച്ചവ്യാ­ധി­കൾ കൂ­ടു­തലാ­യി­ ഉണ്ടാ­കു­ന്നതി­നു­ള്ള പ്രധാ­ന കാ­രണം ഈ മലി­നജലമാ­ണ്. ഇനി­യും ശക്തമാ­യ നടപടി­കൾ സർ­ക്കാർ ഇക്കാ­ര്യത്തിൽ സ്വീ­കരി­ക്കാ­ത്തപക്ഷം വേ­ന്പനാ­ട്ടു­ കാ­യലി­ന്റെ­ പരി­സരവാ­സി­കളും മറ്റു­ള്ളവരും കടു­ത്ത ജലക്ഷാ­മത്തെ­ അഭി­മു­ഖീ­കരി­ക്കേ­ണ്ടി­ വരും.
നമു­ക്ക് കി­ട്ടു­ന്ന ജലം എത്രത്തോ­ളം ശു­ദ്ധമാ­ണെ­ന്നറി­യു­ന്നതിന് ചി­ല മാ­നദണ്ധങ്ങളു­ണ്ട്. ബ്യൂ­റോ­ ഓഫ് ഇന്ത്യൻ സ്റ്റാ­ൻ­ഡേ­ർ­ഡ്‌സി­ന്റെ­ (ബി­സ്)കു­ടി­വെ­ള്ള മാ­നദണ്ധങ്ങൾ എന്തൊ­ക്കെ­യാ­ണെ­ന്നു­ നോ­ക്കാം. ഇ കോ­ളി­ ബാ­ക്ടീ­രി­യ അൽ­പം പോ­ലും പാ­ടി­ല്ലെ­ന്നും അരു­ചി­യോ­ ദു­ർ­ഗന്ധമോ­ വെ­ള്ളത്തി­നു­ണ്ടാ­കരു­തെ­ന്നും ഇരു­ന്പ്, ക്ലോ­റൈ­ഡ്, ഫ്‌ളൂ­റൈ­ഡ്, നൈ­ട്രേ­റ്റ്, കാ­ത്സ്യം, മഗ്‌നീ­ഷ്യം, ആർ­സെ­നി­ക്, ലെ­ഡ്, മെ­ർ­ക്കു­റി­, കോ­ളി­ഫോം ബാ­ക്ടീ­രി­യ, ഖരപദാ­ർ­ത്ഥങ്ങൾ, പി­എച്ച്, നി­റം, കലക്കൽ എന്നി­വ നി­ശ്ചി­ത പരി­ധി­ക്കു­ള്ളി­ലാ­യി­രി­ക്കണമെ­ന്നും ബിസ് നി­ർ­ദ്ദേ­ശി­ക്കു­ന്നു­. പക്ഷേ­ ഇന്ന് കേ­രളത്തിൽ വി­വി­ധ സ്ഥലങ്ങളിൽ ലഭി­ക്കു­ന്ന കു­ടി­വെ­ള്ളത്തിൽ 20 ശതമാ­നം പോ­ലും ഈ മാ­നദണ്ധങ്ങൾ പാ­ലി­ക്കു­ന്നി­ല്ലെ­ന്നതാണ് വാ­സ്തവം. കോ­ളറയും ടൈ­ഫോ­യി­ഡും മഞ്ഞപ്പി­ത്തവും പോ­ളി­യോ­യും വയറി­ളക്കവും കു­ടൽ­രോ­ഗങ്ങളു­മെ­ല്ലാം കേ­രളത്തിൽ വർ­ധി­ച്ചു­വരു­ന്നതി­നു­ കാ­രണം ഈ മലി­നജലത്തി­ന്റെ­ ഉപയോ­ഗമാ­ണെ­ന്ന് ആർ­ക്കാ­ണറി­യാ­ത്തത്? ഫാ­ക്ടറി­ മാ­ലി­ന്യങ്ങൾ തൊ­ട്ട് കക്കൂസ് മാ­ലി­ന്യം വരെ­ ഒഴു­ക്കി­ക്കളയാ­നു­ള്ള ഇടമാ­യി­ നമ്മു­ടെ­ ജല സ്രോ­തസ്സു­കൾ മാ­റി­യതാണ് ഈ ദു­രവസ്ഥയെ­ കൂ­ടു­തൽ രൂ­ക്ഷമാ­ക്കി­യത്. പാ­ടങ്ങളി­ലു­ള്ള രാ­സകീ­ടനാ­ശി­നി­ പ്രയോ­ഗം മൂ­ലം മഴക്കാ­ലത്ത് ആ രാ­സവസ്തു­ക്കൾ ജലസ്രോ­തസ്സു­കളി­ലെ­ത്തപ്പെ­ടാ­നു­മി­ടയാ­ക്കു­ന്നു­. ചു­റ്റു­മതി­ലി­ല്ലാ­ത്ത കി­ണറു­കൾ കൂ­ടി­യു­ണ്ടെ­ങ്കിൽ ഈ മലി­നീ­കരണം അതി­വേ­ഗം ജനജീ­വി­തങ്ങളെ­ ബാ­ധി­ക്കു­കയും ചെ­യ്യും.
കു­ടി­വെ­ള്ള പൈ­പ്പു­കളി­ട്ടു­കൊ­ണ്ട് ജലലഭ്യത സൃ­ഷ്ടി­ക്കാ­മെ­ന്ന സർ­ക്കാ­രി­ന്റെ­ മൂ­ഢത്തം വെ­ളി­വാ­ക്കാ­നാണ് ഇത്രയും പറഞ്ഞത്. ജലസംരക്ഷണത്തി­നാ­യു­ള്ള ഒരു­ സാ­മൂ­ഹ്യബോ­ധം രൂ­പപ്പെ­ടു­ത്താ­നാണ് സർ­ക്കാർ ആദ്യം ശ്രമി­ക്കേ­ണ്ടത്. പരി­സ്ഥി­തി­യും വെ­ള്ളവും മലി­നമാ­ക്കാ­തെ­ സംരക്ഷി­ക്കേ­ണ്ടത് ഓരോ­രു­ത്തരു­ടേ­യും ഉത്തരവാ­ദി­ത്തമാ­ണെ­ന്ന് സമൂ­ഹത്തെ­ ബോ­ധവൽ­ക്കരി­ച്ചി­ല്ലെ­ങ്കിൽ, സ്വാ­ർ­ത്ഥലാ­ഭത്തി­നാ­യു­ള്ള പ്രകൃ­തി­ ചൂ­ഷണം അവസാ­നി­പ്പി­ച്ചി­ല്ലെ­ങ്കിൽ നാ­ളെ­ കേ­രളം ചു­ട്ടു­പൊ­ള്ളും, ദാ­ഹജലമി­ല്ലാ­തെ­ മനു­ഷ്യർ വെ­ന്തു­രു­കും. ജലത്തി­ന്റെ­ പേ­രിൽ കലാ­പങ്ങൾ വരെ­ പൊ­ട്ടി­പ്പു­റപ്പെ­ടും. ജലമാ­നേ­ജ്‌മെ­ന്റ് നടപ്പാ­ക്കു­ന്നതിൽ തദ്ദേ­ശ സ്വയംഭരണ സ്ഥാ­പനങ്ങൾ­ക്ക് പലതും ചെ­യ്യാ­നാ­കും. ദീ­ർ­ഘവീ­ക്ഷണത്തോ­ടെ­ ഒരു­ സമഗ്ര കു­ടി­വെ­ള്ള സംരക്ഷണ പരി­പാ­ലന പദ്ധതി­ തയാ­റാ­ക്കു­കയാണ് അതി­ന്റെ­ കാ­തൽ. നമ്മു­ടെ­ പരന്പരാ­ഗത ജലസ്രോ­തസ്സു­കൾ സംരക്ഷി­ക്കാ­നും കി­ണറു­കളും കു­ളങ്ങളും നവീ­കരി­ക്കാ­നും പു­തി­യവ നി­ർ­മ്മി­ക്കാ­നും കു­ടി­വെ­ള്ളത്തി­ലേ­ക്ക് മാ­ലി­ന്യങ്ങൾ കലരു­ന്ന അവസ്ഥ ഒഴി­വാ­ക്കാ­നും സംവി­ധാ­നങ്ങൾ അവർ ഉണ്ടാ­ക്കണം. പ്രദേ­ശത്തെ­ ജലസന്പത്തിന് ഹാ­നി­കരമാ­കു­ന്ന ഏതൊ­രു­ പ്രവൃ­ത്തി­യും നി­യമവി­രു­ദ്ധമാ­യി­ പ്രഖ്യാ­പി­ക്കു­കയും അവ നി­ർ­ത്തി­വയ്പി­ക്കു­കയും ചെ­യ്യു­ക. മഴവെ­ള്ള സംഭരണത്തി­നും കി­ണറു­കളു­ടെ­ റീ­ചാ­ർ­ജ്ജി­ങ്ങി­നും നാ­ട്ടു­കാ­രെ­ പ്രേ­രി­പ്പി­ക്കു­ന്നതി­നു­ പു­റമേ­, ജലസംരക്ഷണത്തിന് സഹാ­യകരമാ­യ കൃ­ഷി­കളും കൃ­ഷി­രീ­തി­കളും പ്രോ­ത്സാ­ഹി­പ്പി­ക്കു­ക, കു­ടി­വെ­ള്ള പരി­ശോ­ധന കാ­ലാ­കാ­ലങ്ങളിൽ നടത്തു­കയും ശു­ദ്ധജലമാണ് കി­ണറു­കളി­ലു­ള്ളതെ­ന്ന് ഉറപ്പാ­ക്കു­കയും ചെ­യ്യു­ക, മഴക്കു­ഴി­കൾ നി­ർ­മ്മി­ക്കാ­നും മു­റ്റം കോ­ൺ­ക്രീ­റ്റ് ചെ­യ്യാ­തി­രി­ക്കാ­നും നാ­ട്ടു­കാ­ർ­ക്ക് നി­ർ­ദ്ദേ­ശം നൽ­കു­ക, പു­രയി­ടത്തിൽ വീ­ഴു­ന്ന ജലം ഒഴു­കി­പ്പോ­കാ­തെ­ അവി­ടെ­ തന്നെ­ ഇറങ്ങാൻ തടകൾ വെയ്ക്കു­ക. ഇത്തരം കാ­ര്യങ്ങളി­ലെ­ല്ലാം സാ­മൂ­ഹ്യമാ­യ മേ­ൽ­നോ­ട്ടവും നി­യന്ത്രണവും ഇടപെ­ടലും നടത്താൻ തദ്ദേ­ശ സ്വയംഭരണസ്ഥാ­പനങ്ങൾ ശ്രദ്ധി­ച്ചാൽ തന്നെ­യും ജലപരി­പാ­ലനവും സംരക്ഷണവും സാ­ധ്യമാ­ക്കാൻ നമു­ക്കാ­വും. പൈ­പ്പി­ട്ട് കോ­ടി­കൾ മു­ടി­ക്കു­ന്ന സർ­ക്കാ­രു­കൾ പ്രാ­ഥമി­കമാ­യ, പരന്പരാ­ഗതമാ­യ ഈ അറി­വു­കളി­ലേ­ക്കാണ് കണ്ണു­നടേ­ണ്ടത്. ഇന്നവേ­ഷനും ഐഡി­യയും സ്റ്റാ­ർ­ട്ടപ്പു­മൊ­ക്കെ­ നല്ല പദപ്രയോ­ഗങ്ങളാ­യി­രി­ക്കാം. പക്ഷേ­ പ്രകൃ­തി­യി­ലേ­ക്കു­ള്ള മടക്കം മാ­ത്രമേ­ ജലം ഭാ­വി­ തലമു­റയ്ക്കാ­യി­ ഉറപ്പാ­ക്കു­കയു­ള്ളു­. ഒരു­ തു­ള്ളി­ വെ­ള്ളത്തി­നാ­യി­ രക്തം ചീ­ന്തു­ന്ന ആ കാ­ലത്തെ­ നമ്മൾ തടയി­ടേ­ണ്ടതി­ല്ലേ­? നമ്മു­ടെ­ കു­ഞ്ഞു­ങ്ങൾ തൊ­ണ്ട വരണ്ട് മരി­ക്കാ­തി­രി­ക്കേ­ണ്ട?

You might also like

Most Viewed