ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ സർവീസ് ഫെബ്രുവരി 21 മുതൽ പുനഃരാരംഭിക്കും


ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ സർവീസ് ഫെബ്രുവരി 21 മുതൽ പുനഃരാരംഭിക്കും. ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ആയിരിക്കും സർവീസ് നടത്തുക. ബൂക്കിങ് നടപടകൾ ആരംഭിച്ച് കഴിഞ്ഞു. 165 യാത്രക്കാരെ വഹിച്ചുകൊണ്ടായിരിക്കും ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് നടത്തുക. രാവിലെ 8.40ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.45ന് ജിദ്ദയിലെത്തും. അന്നേ ദിവസം ഉച്ചക്ക് 1.45ന് ജിദ്ദയിൽ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കോഴിക്കോട്ടെത്തും. മൂന്ന് വിഭാഗങ്ങളിലായാണ് യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്. എക്കണോമി ക്ലാസുകളിലെ യാത്രക്കാർക്ക് 40, 30, 20 കിലോഗ്രാം ബാഗേജുകൾ കൊണ്ടു പോകാൻ സാധിക്കും. ജിദ്ദയിൽ നിന്നും മുംബൈയിലേക്ക് എല്ലാ ആഴ്ചയും എയർ ഇന്ത്യാ എക്‌സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. മുഴുവൻ സീറ്റുകളും ഇക്കണോമി ക്ലാസുകൾ ആയാണ് സർവീസ് നടത്തുന്നത്. മാർച്ച് മാസത്തോടെ പുതുക്കിയ ഷെഡ്യൂൾ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങൾക്ക് വരും. ഇതോടെ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സർവീസുകൾ ആരംഭിക്കും എന്നാണ് പ്രതീക്ഷ.

You might also like

Most Viewed