ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലും ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നെന്ന് വെളിപ്പെടുത്തൽ


ന്യൂഡൽഹി: കൊച്ചിയിൽ നടന്ന ഒരു മുസ്ലിം സംഘടനയുടെ പരിപാടിയിൽ ആക്രമണം നടത്താൻ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തയ്യാറാക്കിയിരുന്നതായി വെളിപ്പെടുത്തൽ. ഐഎസുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന കാസർകോഡ് സ്വദേശിയായ മൊയ്നുദ്ദീൻ പാറക്കടവത്ത് എന്നയാളെ ചോദ്യം ചെയ്തപ്പോളാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ഈ വിവരം ലഭിച്ചത്.
കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളെയും ഹിന്ദു മതനേതാക്കളെയും ഐഎസ് ലക്ഷ്യംവെച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി, അഹമ്മദീയ വിഭാഗത്തിന്റെ പള്ളികള്ക്കു നേരെ ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി ഇയാള് പറഞ്ഞു. ഈ വിഭാഗങ്ങളുടെ നേതാക്കള്ഐ എസിന്റെ പ്രവർത്തനങ്ങളെ അപലപിച്ചിരുന്നു. ഇവർ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും അതിനാലാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നും മൊയ്നുദ്ദീൻ വെളിപ്പെടുത്തി.
ടെലഗ്രാം അപ്ലിക്കേഷൻ വഴിയാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ബൈക്കിലെത്തി ആക്രമണം നടത്താമെന്നും, ടിപ്പർ ലോറി ഓടിച്ചു കയറ്റാമെന്നും നിർദ്ദേശങ്ങൾ ഉയർന്നിരുന്നു.

ഐഎസ് കേരളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ എൻഐഎ നടത്തിയ ചോദ്യംചെയ്യലിൽ മൊയ്നുദ്ദീൻ സ്ഥിരീകരിച്ചത്.

കേരളത്തിലെ ഐഎസ് വിഭാഗവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിൽ വെച്ച് ഡിസംബറിൽ അറസ്റ്റിലായ ഇയാളെ ഫെബ്രുവരിയിലാണ് എൻഐഎ കസ്റ്റഡിയിൽ ലഭിക്കുന്നത്.

You might also like

Most Viewed