വയസ്സിലെ കാർക്കശ്യം : പ്രവാസി വിദ്യാർത്ഥികളുടെ ഒരു വർഷം പാഴാകുന്നു

മനാമ : ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിനായുള്ള മിനിമം വയസ്സിലുള്ള നിബന്ധനകൾ വിദ്യാഭ്യാസ മന്ത്രാലയം കർശനമാക്കിയതോടെ പ്രവാസി വിദ്യാർത്ഥികളുടെ ഒരു വർഷം പാഴാകുന്നു. ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുന്നതിന് വിദ്യാർത്ഥിക്ക് മാർച്ച് 31ന് ആറു വയസ്സ് തികഞ്ഞിരിക്കണം എന്ന നിബന്ധനയാണ് ഇപ്പോൾ കർശനമായി പാലിക്കുവാൻ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പ്രവാസികളായ വിദ്യാർഥികൾ പ്രധാനമായും ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ബുദ്ധിമുട്ടുകയാണ്.
ഇന്ത്യയിലും പാകിസ്ഥാനിലും അഞ്ചു മുതൽ ഏഴുവയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കും. മാത്രമല്ല ഇവിടങ്ങളിലെ ഏഷ്യയാണ് വർഷങ്ങൾ തുടങ്ങുന്ന മാസവും ബഹ്‌റൈനിൽ നിന്ന് വ്യത്യസ്തമാണ്. ഇതെല്ലം കാരണം നാട്ടിലെ പഠനം മതിയാക്കി ബഹ്‌റൈനിലെത്തുന്നവർക്ക് ഇവിടെ പ്രവേശനം ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഉള്ളത്.
ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും സ്‌കൂൾ മാറി ബഹ്‌റൈനിൽ എത്തുന്ന കുട്ടികളെ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ഇതിലൂടെ കുട്ടികളുടെ ഒരു വര്ഷം പാഴാകാതിരിക്കും.
മാതാപിതാക്കളുടെ ആകുലത മനസിലാക്കുന്നുവെങ്കിലും, എന്തുകൊണ്ടാണ് ഇത്തരത്തിൽ നിബന്ധന വെക്കുന്നതെന്നു കൂടി കണക്കിലെടുക്കേണ്ടതാണെന്ന് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. അടുത്ത അധ്യയന വര്ഷം തുടങ്ങുന്നത് വരെയുള്ള കുറച്ച് മാസങ്ങൾ മാത്രമാണ് കുട്ടികൾ കാത്തിരിക്കേണ്ടി വരിക. അധ്യയന വര്ഷം തുടങ്ങുന്നതോടെ ഇവർക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും.
ഈ വിഷയത്തെ കുറിച്ച് ബന്ധപ്പെട്ട അധികൃതരോട് സംസാരിച്ചിരുന്നു. രാജ്യത്തെ സ്‌കൂളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനു ഒരു ഐകകണ്ഠമായ നയം പിന്തുടരണമെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഇതിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ കുട്ടികളുടെ വസസ്സുകളിൽ ഉള്ള ചെറിയ വ്യത്യാസങ്ങൾ പോലും അംഗീകരിക്കാതിരിക്കുന്നത് കഷ്ടമാണെന്നാണ് മാതാപിതാക്കളുടെ നിലപാട്. ആറു വയസ്സ് തികയാനായി രണ്ടു മാസമോ, അതിൽ കുറവോ എന്തിന് ദിവസങ്ങൾ മാത്രം ബാക്കിയുണ്ടെങ്കിൽ പോലും പ്രവേശനം നൽകുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു. ഇക്കാരണത്താൽ ചിലർ നാട്ടിലേക്ക് തന്നെ തിരിച്ച് പോകുകയും ചെയ്തിട്ടുണ്ട്.
ഒറിജിനൽ രേഖകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ വയസ്സ് ഉറപ്പാക്കിയ ശേഷം മാത്രമേ പ്രവേശനം നൽകാവൂ എന്നാണ് നിബന്ധന.