സഹോദരി ഭർത്താവിനെ 10 വർഷമായി കേന്ദ്രം വേട്ടയാടുന്നു, സത്യം ഒരുനാൾ വിജയിക്കും'; റോബർട്ട് വദ്രക്ക് പിന്തുണയുമായി രാഹുൽ

ഷീബ വിജയൻ
ന്യൂഡൽഹി I ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എം.പി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയുടെ 37.64 കോടി വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി വരുന്ന 43 വസ്തുവകകളാണ് കണ്ടുകെട്ടിയത്. അതേസമയം, സഹോദരി ഭർത്താവ് റോബർട്ട് വാദ്രയ്ക്കെതിരായ ഇഡി നടപടിക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. കഴിഞ്ഞ 10 വർഷമായി കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയവേട്ടയുടെ ഏറ്റവും പുതിയ നീക്കമാണിതെന്ന് രാഹുൽ പ്രതികരിച്ചു.''കഴിഞ്ഞ പത്ത് വർഷമായി തന്റെ സഹോദരി ഭർത്താവിനെ ഈ സർക്കാർ വേട്ടയാടുകയാണ്. ആ വേട്ടയുടെ തുടർച്ചയാണ് ഈ പുതിയ കുറ്റപത്രം. ദുരുദ്ദേശ്യപരവും രാഷ്ട്രീയ പ്രേരിതവുമായ അപവാദവും പീഡനവും ആരോപണവും നേരിടുന്ന റോബർട്ടിനും പ്രിയങ്കക്കും മക്കൾക്കുമൊപ്പം ഞാൻ നിൽക്കുന്നു. ഏത് തരത്തിലുള്ള പീഡനത്തെയും നേരിടാൻ അവരെല്ലാം ധൈര്യശാലികളാണെന്ന് എനിക്കറിയാം, അവർ അത് അന്തസ്സോടെ തുടരും. സത്യം ഒടുവിൽ വിജയിക്കും,'' ഗാന്ധി 'എക്സിൽ' പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
DADSADS