പാസ്പോർ‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യത; കേരള പൊലീസിന് കേന്ദ്രത്തിന്റെ അംഗീകാരം


പാസ്പോർ‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേരള പൊലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം. ന്യൂഡൽഹിയിൽ‍ നടന്ന ചടങ്ങിൽ‍ പൊലീസ് ആസ്ഥാനത്തെ എസ് പി ഡോ. നവനീത് ശർ‍മ്മ വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറിൽ‍ നിന്ന് അവാർ‍ഡ് സ്വീകരിച്ചു. കേരളത്തിനു പുറമെ തെലങ്കാന, ഹിമാചൽ‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.പ്രവർ‍ത്തനമികവിന്‍റെ അടിസ്ഥാനത്തിൽ‍ എല്ലാ വർ‍ഷവും പാസ്പോർ‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നൽ‍കുന്ന ഈ പുരസ്കാരം കഴിഞ്ഞ വർ‍ഷങ്ങളിലും കേരള പൊലീസിന് ലഭിച്ചിരുന്നു. 

പൊലീസിലെ സാങ്കേതികവിദഗ്ദ്ധർ‍ നിർ‍മ്മിച്ച ഇ−വി ഐപി എന്ന സംവിധാനമാണ് പാസ്പോർ‍ട്ട് അപേക്ഷകളുടെ പരിശോധയിലെ കാലതാമസം ഒഴിവാക്കുന്നതിന് കേരളാ പൊലീസിന് സഹായകമായത്. 2017 ൽ‍ തൃശൂർ‍ ജില്ലയിൽ‍ പൊലീസ് നടപ്പിലാക്കിയ ഈ സംവിധാനം രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ‍ പാസ്പോർ‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് പരീക്ഷണാടിസ്ഥാനത്തിൽ‍ നടപ്പാക്കിയത് വന്‍ വിജയമായി. പൊലീസ് ക്ലിയറൻസ് ലഭിക്കുന്നതിനുളള കാലയളവ് 48 മണിക്കൂർ‍ മുതൽ‍ 120 മണിക്കൂർ‍ വരെയാക്കി ചുരുക്കാൻ ഇതുവഴി കഴിഞ്ഞതായും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

article-image

ിുപിുപ

You might also like

Most Viewed