എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നീതി; ദയാബായിയുടെ നിരാഹാര സമരം 16ആം ദിവസം പിന്നിടുന്നു
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന നിരാഹാര സമരം 16ആം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം സമരസമിതിയുമായി മന്ത്രിമാർ നടത്തിവന്ന ചർച്ചയ്ക്കൊടുവിൽ ദയാബായി സമരം അവസാനിപ്പിക്കുമെന്നാണ് സർക്കാർ കരുതിയത്. എന്നാൽ മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ രേഖാമൂലം ഉറപ്പായി ലഭിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ദയാബായി.
കൂടാതെ കാസർഗോഡ് ജില്ലയിൽ എയിംസ് ആശുപത്രി എന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്. ജില്ലയിൽ ആശുപത്രി സംവിധാനങ്ങൾ പരിമിതമാണെന്നും ലോക്ഡൗൺ കാലം ചികിത്സകിട്ടാതെ ഇരുപതോളംപേർ മരിച്ചെന്നും ദയാബായി ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യനില മോശമായത്തിനെത്തുടർന്ന് ആശുപത്രിയിലാണവർ. സമരം നീട്ടി കൊണ്ട് പോകുന്നതിനോട് സർക്കാരിനും യോജിപ്പില്ല. എയിംസ് ആവശ്യം ഒഴികെ മന്ത്രിതല ചർച്ചയിൽ സമരസമിതിക്ക് നൽകിയ ഉറപ്പുകൾ തിങ്കളാഴ്ച ഉത്തരവായി ഇറങ്ങിയേക്കും.