'തൃക്കാക്കരയിൽ ഇടത് വിരുദ്ധ മുന്നണി രൂപപ്പെട്ടു'; അക്രമ സംഭവങ്ങൾ ജനങ്ങളിൽ നിന്ന് അകലാനെ ഉപകരിക്കൂവെന്ന് കോടിയേരി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിരുദ്ധമുന്നണി രൂപപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കര യുഡിഫിന്റെ ഉറച്ച മണ്ഡലമാണ്. എന്നാൽ ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള എല്ലാം പ്രവർത്തനവും എൽഡിഎഫ് നടത്തിയിരുന്നു. ബിജെപിയുടെയും ട്വന്റി-ട്വന്റിയുടെയും വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. എസ്ഡിപിഐ,വെൽഫെയർ പാർട്ടി എന്നിവ സംഘടിതമായി യുഡിഎഫിനെ സഹായിച്ചു. ഇതിലൂടെ ന്യൂനപക്ഷങ്ങളിൽ നിന്നും എൽഡിഫിനു ലഭിക്കേണ്ട വോട്ടിൽ ചോർച്ച വന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
'വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവം അത്യന്തം അപലപനീയമാണെന്നും കോടിയേരി പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. അക്രമ സംഭവങ്ങൾ ജനങ്ങളിൽ നിന്ന് അകലാനെ ഉപകരിക്കൂ. ഇതെല്ലാം യു ഡി എഫിന് അനുകൂലമായി മാറുകയാണ്. സംഭവത്തിൽ സർക്കാർ എടുത്തത് മാതൃകപരമായ നടപടി. വയനാട്ടിലെ ബഫർസോൺ പ്രതിഷേധം പതിവാണ്. അത് ഇങ്ങനെ അകുമെന്ന് കരുതിയില്ല, സാധാരണ സമര രീതിയില്ല കഴിഞ്ഞ ദിവസം കണ്ടത്.സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാൻ വയനാട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ൺ പറഞ്ഞു. എസ് എഫ് ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്രകുത്തി തകർക്കാൻ ശ്രമിക്കുകയാണ്. നാട്ടിൽ ഉടനീളം യുഡിഎഫ് ആക്രമണം അഴിച്ചു വിടുകയാണ്. എന്തും ചെയ്യാവുന്ന അവസ്ഥയിലേക്ക് യുഡിഎഫ് പോകുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്ന സമീപനം അദ്ദേഹം സ്വയം പരിശോധിക്കണം'മെന്നും കോടിയേരി പറഞ്ഞു.
'സ്വർണ്ണ കടത്തു കേസിൽ സർക്കാരിനെതിരെ നടത്തുന്ന പ്രചാരണത്തെ തുറന്ന് കാണിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതിന് വേണ്ടി പ്രചരണം ശക്തമാക്കും. ഓരോ ദിവസവും പുതിയ കഥ പ്രതിപക്ഷം പ്രചരിപ്പിക്കുകയാണ്. കേന്ദ്ര ഏജൻസികളെ മുൻ നിർത്തി സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നു. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ ഞങ്ങൾക്ക് ഭയമില്ല. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ'എന്നും കോടിയേരി പറഞ്ഞു.
വയനാട് കൽപറ്റയിൽ രാഹുൽഗാന്ധി എം പിയുടെ ഓഫിസ് ആക്രമണ കേസിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോലിക്ക് വരാത്തതിനെ തുടർന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
'തൃക്കാക്കര യുഡിഫിന്റെ ഉറച്ച മണ്ഡലമാണ്. ഇത്തവണ ശ്കതമായ മത്സരം കാഴ്ചവെക്കാൻ പാർട്ടി തീരുമാനിച്ചു. എന്നാൽ എതിർച്ചേരിയിൽ നിന്നുളള വോട്ടർമാരെ സ്വാധീനിക്കാൻ സാധിച്ചില്ല. തൃക്കാക്കരയിലെ സംഘടനാപരമായ ധൗർബല്യം തോൽവിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചു പാർട്ടി വിശദമായി ചർച്ച ചെയ്യും. ബൂത്തുകളിൽ പ്രവർത്തിച്ചവർ ആ പ്രദേശത്ത് ഉണ്ടായിരുന്നവരല്ല. ബിജെപിയുടെ വോട്ട് കുറെ ഭാഗം യുഡിഎഫിനു ലഭിച്ചിട്ടുണ്ട്. ട്വന്റി-ട്വന്റി വോട്ട് പൂർണമായും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എസ്ഡിപിഐ, ജമാഅത്ത് സംഘടനയുടെ വെൽഫെയർ പാർട്ടി എന്നിവ സംഘടിതമായി തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചു. അതിനാൽ എൽഡിഎഫിന് ന്യൂനപക്ഷ വോട്ടുകൾ കുറഞ്ഞു പോയിട്ടുണ്ട്'.
ന്യൂനപക്ഷങ്ങളെ തന്നെ ഭിന്നിപ്പിക്കാനാണ് ബിജെപി കേരളത്തിൽ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പുകളിൽ എൽഡിഫ്, യുഡിഎഫ്, ബിജെപി ആയിരുന്നെങ്കിൽ ഇത്തവണ യുഡിഫും ബിജെപിയും ഒന്നിച്ചു നിൽക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
പൊലിസിനെതിരേയും കോടിയേരി ബാലകൃഷ്ണൻ നിലപാടെടുത്തു. കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരല്ല പ്രതികളെന്ന് പൊലീസ് കരുതലെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷം വ്യാപക അക്രമം അഴിച്ചുവിടുകയാണ്. ഇക്കാര്യത്തിൽ പൊലീസ് ജാഗ്രത പാലിക്കണം. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ജൂലൈ 15 മുതൽ വാഹന പ്രചരണ ജാഥ ഏര്യാ തലത്തിൽ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.