ലോകകപ്പ് പോരാട്ടം: ഇറാനും ബെൽജിയവും സമനിലയിൽ പിരിഞ്ഞു
ഷീബ വിജയൻ
കാലിഫോർണിയ: ലോകകപ്പ് മത്സരത്തിൽ ഗ്രൂപ്പ് ജിയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇറാനും ബെൽജിയവും സമനിലയിൽ പിരിഞ്ഞു. നിശ്ചിത 90 മിനിറ്റും ഇരുടീമുകളും മികച്ച രീതിയിൽ പോരടിച്ചെങ്കിലും ആർക്കും എതിരാളികളുടെ വലകുലുക്കാനാവാതെ വന്നതോടെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇരുടീമുകളുടെയും രണ്ടാമത്തെ സമനിലയാണിത്.
ആക്രമണ പ്രത്യാക്രമണങ്ങളാൽ നിറഞ്ഞ മത്സരത്തിന്റെ 67-ാം മിനിറ്റിൽ ബെൽജിയം താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് അവർ 10 പേരായി ചുരുങ്ങിയിരുന്നു. എങ്കിൽപ്പോലും ഇറാന്റെ പ്രതിരോധ കോട്ടയെ വിറപ്പിക്കുന്ന പ്രകടനമാണ് ബെൽജിയം പുറത്തെടുത്തത്. ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രുയിനും ലിയാൻഡ്രോ ട്രൊസാർഡും മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളിൽത്തന്നെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യം കൊണ്ട് ഗോൾ മാത്രം അകന്നുനിന്നു. അവസരങ്ങൾ പാഴാക്കാതെ ഇറാനും കളിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയിരുന്നു. കളിയുടെ 26-ാം മിനിറ്റിൽ ലഭിച്ച ഫ്രീക്കിക്കിൽനിന്ന് ഇറാൻ ബെൽജിയത്തിന്റെ വലകുലുക്കിയെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതോടെ റഫറി ഗോൾ നിഷേധിക്കുകയായിരുന്നു.
ASDSADADS

