ഐഎസ്ആർഒ ചാരക്കേസ്; നന്പി നാരായണനെതിരായ എസ് വിജയന്റെ ഹർജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം: നന്പി നാരായണനെതിരെ അന്വേഷണം ആവശ്യപ്പെട്ട്, ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നന്പി നാരായണനും മുൻ സി.ബി. ഐ ഉദ്യാഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
മുൻ സി.ബി.ഐ ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നന്പി നാരായണന്‍ ഭൂമി നൽകി എന്നായിരുന്നു ആരോപണം. ഐ. .എസ്.ആർ.ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി.ഐ.ഡി.ഐ.ജി യെ നന്പി നാരായണൻ ഭുമി നൽകി സ്വാധീനിച്ചു എന്നായിരുന്നു ആരോപണം.
തിരുവനന്തപുരം സി.ബി.ഐ കോടതി തളളിയതിനെ തുടർന്നാണ് എസ് വിജയൻ ഹൈക്കോടതിയെ സമീപിച്ചത്. കൈവശമുള്ള തെളിവുകളുമായി ആവശ്യമെങ്കിൽ വീണ്ടും വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്ന് ഹർജി തള്ളി ക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.