വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് എം വി ഗോവിന്ദൻ


ഷീബ വിജയൻ 

മലപ്പുറം: വിദ്യാർത്ഥി പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദാരുണ സംഭവങ്ങൾ ഇടതുപക്ഷത്തെ ആക്രമിക്കാൻ ഉപയോഗിക്കുന്നുവെന്നും വഴിക്കടവിലെ സംഭവം സർക്കാരിനെതിരെ ഉപയോഗിക്കാൻ ആസൂത്രിത ശ്രമം നടന്നെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് സ‍ർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ ബോധപൂർവ്വമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. സംഭവത്തെ യുഡിഎഫ് വീണു കിട്ടിയ അവസരം പോലെ ഉപോയോഗിക്കുന്നു. സംഭവം ഉണ്ടായ ഉടനെ പ്രക്ഷോഭം ആരംഭിച്ചുവെന്നും ഇത് സ്വാഭാവികമായ പ്രതികരണമല്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് പകൽ വെളിച്ചം പോലെ മനസിലാകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേ‍ർത്തു. സംഭവം നടന്നത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ വാർഡിൽ ആണെന്നും ഇയാൾ നിലമ്പൂരിൽ മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്തിൻ്റെ അടുത്ത സുഹൃത്താണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

കർഷകരെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും കർഷകരുമായി ഇതിന് ബന്ധമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. അനന്തുവിൻറെ മരണം ആസൂത്രിതമായി നടന്ന നിയമവിരുദ്ധ പ്രവർത്തനത്തിൻറെ ഫലമാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. സ്ഥിരമായി നടക്കുന്ന കുറ്റവാളി പ്രവർത്തനമാണ് ഇതിന് പിന്നിൽ. മാധ്യമങ്ങൾ തന്നെ ഇക്കാര്യം പുറത്ത് കൊണ്ടുവന്നു.

article-image

dggdgfdgf

You might also like

Most Viewed