വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സർക്കാർ സ്പോൺസേഡ് മർഡറെന്ന് ആര്യാടന്‍ ഷൗക്കത്ത്, കോൺഗ്രസ് നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുന്നുവെന്ന് എം സ്വരാജ്

ഷീബ വിജയൻ
മലപ്പുറം: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ആവശ്യപ്പെട്ടു.
അതേസമയം കോൺഗ്രസ് നിലവാലമില്ലാത്ത രാഷ്ട്രീയം കളിക്കുന്നുവെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. നടന്നത് കുറ്റകൃത്യമാണ്. എന്നാൽ കോൺഗ്രസ് ഇതിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. സ്വന്തം രാഷ്ട്രീയം തകരുമ്പോഴാണ് ഇത്തരം അപകടങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്. സംഭവിച്ചത് ദുഖകരമായ സംഭവമാണ്. തെരഞ്ഞെടുപ്പ് വന്നതുകൊണ്ട് ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ വരുന്ന കാര്യമല്ല ഇത്. സംസ്ഥാനത്തിന് ചെയ്യാനാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. നിലവാരമില്ലാത്ത രാഷ്ട്രീയം സ്ഥിരമായി കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. സ്വന്തമായി രാഷ്ട്രീയ നിലപാടില്ലാത്തവരാണ് കോൺഗ്രസ്. അപകടമുണ്ടായാൽ ഉത്തരവാദി സർക്കാരല്ല. അപകടം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്നത് ആര്യാടൻ ഷൗക്കത്തിന്‍റെ പരാമർശത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുണ്ടായത് കൊണ്ട് മാത്രമാണ് ഈ സമരവുമായി കോൺഗ്രസ് രംഗത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു
അതിനിടെ സംഭവ സ്ഥലത്തേയ്ക്ക് എത്തിയ സിപിഐഎം നേതാവ് എ വിജയരാഘവന്റെ വാഹനം യുഡിഎഫ് നേതാക്കള്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയരാഘവനെ തടഞ്ഞത്. കോണ്‍ഗ്രസ് കാണിക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്നായിരുന്നു ഇതിനോട് വിജയരാഘവന്‍ പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയപാപ്പരത്വമാണ്. രാഷ്രീയ മുതലെടുപ്പിന് വേണ്ടി നിലവാരം കുറഞ്ഞ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.
dfsdfsfds