മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻ‍സോ ആബെ കൊല്ലപ്പെട്ടു


മുൻ‍ പ്രധാനമന്ത്രി ഷിൻസോ ആബെ (67) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജപ്പാനിലെ നാരയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചിൽ‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. 2020 ഓഗസ്റ്റിലാണ് ഷിൻസോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. 

ഷിൻ‍സോ ആബെയെ വെടിവെച്ചത് നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോർ‍ട്ടുകൾ‍. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് നയതന്ത്രപ്രതിനിധിയോട് ഇന്ത്യൻ‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവരങ്ങൾ‍ അന്വേഷിച്ചു. പരമോന്നത ബഹുമതി നൽ‍കി ഇന്ത്യ ഷിൻ‍സോ ആബെയെ ആദരിച്ചിട്ടുണ്ട്.

പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽ‍കി ഇന്ത്യ ഷിൻസോ ആബെയെ ആദരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ‍ ജപ്പാനിൽ‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി എക്കാലത്തും അടുത്ത സൗഹൃദം പുലർ‍ത്തിയ വ്യക്തി കൂടിയാണ് ആബെ. ഇന്ത്യയുമായുള്ള എല്ലാ ബന്ധത്തിനും അടിയുറച്ച പിന്തുണ നൽ‍കിയിട്ടുണ്ട് ഷിന്‍സോ ആബെ.

You might also like

Most Viewed