ഐ.എം.എഫിൽ നി­ന്ന് കടമെ­ടു­ക്കാ­നു­ള്ള തീ­രു­മാ­നത്തി­നെ­തി­രെ­ അർ‍­ജന്‍റീ­നയിൽ പ്രതി­ഷേ­ധം


ബ്യൂണസ് ഐറീസ് : രാ­ജ്യത്ത് ഉടലെ­ടു­ത്ത സാ­ന്പത്തി­ക പ്രതി­സന്ധി­ തരണം ചെ­യ്യാ­നും പണപ്പെ­രു­പ്പം ഉയരു­ന്നതിന് തടയി­ടാ­നും വേ­ണ്ടി­ ഐ.എം.എഫു­മാ­യി­ അർ‍­ജന്‍റീ­ന മൂ­ന്ന് വർ‍­ഷത്തെ­ കരാ­റിൽ‍ ഒപ്പി­ട്ടു­. 50 ബി­ല്യൻ ഡോ­ളറാണ് അർ‍­ജന്‍റീ­ന ഐ.എം.ഫിൽ‍ നി­ന്ന് കടമെ­ടു­ക്കു­ന്നത്. ഇതി­നെ­തി­രെ­ ഐ.എം.എഫി­നെ­തി­രെ­ രാ­ജ്യത്ത് പ്രതി­ഷേ­ധം ശക്തമാ­യി­.

അർ‍­ജന്‍റീ­നയു­ടെ­ വി­പണി­യി­ലെ­ അപകടകരമാ­യ സാ­ന്പത്തി­ക നി­ല തരണം ചെ­യ്യാ­നും പണപ്പെ­രു­പ്പം ഉയരു­ന്നതിന് തടയി­ടാ­നും വേ­ണ്ടി­യാണ് ഐ.എം.എഫി­ന്‍റെ­ സഹാ­യം തോ­ടാൻ സർ‍­ക്കാർ‍ തയ്യാ­റാ­യത്. അർ‍­ജന്‍റീ­നയു­ടെ­ പണപ്പെ­രു­പ്പം തടയാൻ ഐ.എം.എഫ് സഹാ­യം കൊ­ണ്ട് കഴി­യു­മെ­ന്ന് ഐ.എം.എഫ് മാ­നേ­ജിംഗ് ഡയറക്ടർ‍ ക്രി­സ്റ്റിൻ ലഗാ­ർ‍­ഡ് പറഞ്ഞു­.

ഐ.എം.എഫിൽ‍ നി­ന്നും കടമെ­ടു­ക്കാ­നു­ള്ള തീ­രു­മാ­നത്തി­നെ­തി­രെ­ അതി­ശക്തമാ­യ പ്രതി­ഷേ­ധങ്ങളാണ് അർ‍­ജന്‍റീ­നയിൽ‍ നടക്കു­ന്നത്. 2001−2002 കാ­ലയളവിൽ‍ അർ‍­ജന്‍റീ­നയി­ലു­ണ്ടാ­യ വലി­യ സാ­ന്പത്തി­ക പ്രതി­സന്ധി­ക്ക് കാ­രണം ഐ.എം.എഫി­ന്‍റെ­ തെ­റ്റാ­യ നയങ്ങളാ­ണെ­ന്നാണ് വി­മർ‍­ശകർ‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്നത്. അന്നത്തെ­ പ്രതി­സന്ധി­യെ­ തു­ടർ‍­ന്ന് വർ‍­ഷങ്ങളാ­യി­ ഐ.എം.എഫി­നെ­ അവഗണി­ച്ചാ­യി­രു­ന്നു­ അർ‍­ജന്‍റീ­ന സർ­ക്കാർ മു­ന്നോ­ട്ടു­ പോ­യി­രു­ന്നത്. വീ­ണ്ടും ഐ.എം.എഫി­ന്‍റെ­ നയങ്ങൾ‍ പി­ന്തു­ടരു­ന്നതോ­ടെ­ രാ­ജ്യത്തെ­ സാ­ന്പത്തി­ക അസമത്വം വർ‍­ദ്ധി­ക്കു­മെ­ന്നാണ് ഐ.എം.എഫി­നെ­ എതി­ർ‍­ക്കു­ന്നവർ‍ പറയു­ന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed