ഇറാനിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു; രണ്ട് മാസത്തിന് ശേഷം അന്താരാഷ്ട്ര വിമാനത്താവളം തുറന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായും സംഘർഷം ആരംഭിച്ചതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഇറാൻ പുനരാരംഭിച്ചു. ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടെഹ്‌റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു.
ടെഹ്‌റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്താംബുൾ, ഒമാൻ തലസ്ഥാനമായ മസ്‌കറ്റ്, സൗദി അറേബ്യയിലെ മദീന എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വിമാനങ്ങൾ പുറപ്പെട്ടത്. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇറാൻ തങ്ങളുടെ വ്യോമപാത അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നത്.
sddsf



