ഇറാൻ-അമേരിക്ക ചർച്ചകൾ സജീവം; ഹോർമുസ് കടലിടുക്ക് തുറന്നേക്കും
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും സമാധാന ഉടമ്പടിയിലെത്താനും അന്താരാഷ്ട്ര മധ്യസ്ഥർ സമ്മർദ്ദം ശക്തമാക്കുന്നതായി റിപ്പോർട്ട്. വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനാവാത്തതല്ലെന്നും തിരശ്ശീലയ്ക്ക് പിന്നിൽ തീവ്രമായ നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങുന്നതിനും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കി കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനുമാണ് പ്രാഥമിക ചർച്ചകളിൽ മുൻഗണന നൽകുന്നത്. ആണവ കരാറിനായി കാത്തുനിൽക്കാതെ തന്നെ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. പകരമായി തങ്ങൾക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു.
പാകിസ്ഥാൻ മുഖേനയാണ് പുതിയ നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് മുന്നിലെത്തിയത്. എന്നാൽ, ആണവ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുന്നതടക്കമുള്ള സമഗ്രമായ കരാറില്ലാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "എല്ലാ കാർഡുകളും ഞങ്ങളുടെ കൈവശമാണ്, അവർക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളെ സമീപിക്കാം" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
sdfsdf



