മലി­നീ­കരണ നി­യന്ത്രണങ്ങളി­ല്ലാ­തെ­ അൽ ഹമാ­ലയി­ലെ­ കശാ­പ്പു­ശാ­ല


മനാ­മ : അൽ ഹമാ­ലക്ക് സമീ­പം വളരെ­ക്കാ­ലമാ­യി­ ആളു­കൾ താ­മസി­ക്കു­ന്നത് അസഹനീ­യമാ­യ ദു­ർ­ഗന്ധം സഹി­ച്ചാ­ണ്. പല പരാ­തി­കളും നൽ­കി­യി­ട്ടു­ണ്ടെ­ങ്കി­ലും, പ്രദേ­ശത്തെ­ തൊ­ഴു­ത്തും കശാ­പ്പു­ശാ­ലയും ഉണ്ടാ­ക്കു­ന്ന മലി­നീ­കരണത്തിന് അധി­കാ­രി­കൾ ഇതു­വരെ­യാ­യി­ട്ടും നി­യന്ത്രണം ഏർ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. കശാ­പ്പു­ശാ­ല അടച്ചു­പൂ­ട്ടാൻ പലതവണ നോ­ട്ടീസ് നൽ­കി­യി­ട്ടു­ണ്ടെ­ങ്കി­ലും ഉത്തരവു­കൾ മാ­നേ­ജ്മെ­ന്റ് അനു­സരി­ച്ചി­ട്ടി­ല്ല.

ഇവി­ടെ­ കശാ­പ്പു­ശാ­ല നടത്തു­ന്നതിൽ എതി­ർ­പ്പി­ല്ലെ­ന്നും എന്നാൽ, അത് ആരോ­ഗ്യകരവും പരി­സ്ഥി­തി­ സൗ­ഹാ­ർദ്ദപര ത്തിലായി­രി­ക്കണം. അല്ലെ­ങ്കിൽ അത് പല രോ­ഗങ്ങളു­ടെ­യും പകർ­ച്ചവ്യാ­ധി­കളു­ടെ­യും വ്യാ­പനത്തിന് വഴി­യൊ­രു­ക്കു­മെ­ന്ന് ഈ പ്രദേ­ശത്ത് താ­മസി­ക്കു­ന്ന അമേ­രി­ക്കൻ പൗ­ര സാ­ൻ­ഡ്റോ­ പറഞ്ഞു­. ചാ­ണകത്തി­ന്റെ­യും ചത്ത മൃ­ഗങ്ങളു­ടെ­യും ദു­ർ­ഗന്ധവും അതു­പോ­ലെ­ മൃ­ഗങ്ങളു­ടെ­ ശബ്ദവും ഇപ്പോ­ഴത്തെ­ സാ­ഹചര്യം അസഹനീ­യമാ­ക്കു­ന്നതാ­യി­ സാ­ൻ­ഡ്റോ­ പറഞ്ഞു­.

ശാ­ന്തമാ­യ പ്രദേ­ശം എന്ന നി­ലയി­ലാണ് അൽ ഹമാ­ലതി­രഞ്ഞെ­ടു­ത്തതെ­ന്നും എന്നാൽ ഈ സാ­ഹചര്യത്തിൽ ഇവി­ടം വി­ടാൻ നി­ർ­ബന്ധി­തനാ­യി­രി­ക്കു­കയാ­ണെ­ന്നും ഈജി­പ്ത് പൗ­രനാ­യ സഫ്വത് അബ്ദെൽ ഹകം പറഞ്ഞു­. തന്റെ­ വീട് കശാ­പ്പു­ശാ­ലയ്ക്ക് വളരെ­ അടു­ത്ത്, ഏകദേ­ശം 20 - 25 മീ­റ്റർ ദൂ­രത്തി­ലാ­ണെ­ന്ന് സഫ്വത് അബ്ദെൽ പറഞ്ഞു­. തന്റെ­ പു­രയി­ടം എലി­കൾ­ക്കും മറ്റ് ജീ­വി­കൾ­ക്കും താ­വളമാ­യി­ മാ­റി­യി­രി­ക്കു­ന്നു­. തന്റെ­ ദു­രവസ്ഥയെ­ക്കു­റി­ച്ച് വി­ശദീ­കരി­ക്കാ­നാ­വി­ല്ല. തന്റെ­ കു­ട്ടി­കൾ­ക്ക് അവരു­ടെ­ പഠനങ്ങളിൽ ശ്രദ്ധി­ക്കാൻ പോ­ലും സാ­ധി­ക്കു­ന്നി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­. അധി­കാ­രി­കൾ ഈ പ്രശ്നത്തിൽ ശരി­യാ­യ പരി­ഹാ­രം കണ്ടെ­ത്തു­ന്നി­ല്ലെ­ങ്കിൽ ഗ്രാ­മവാ­സി­കൾ മറ്റെ­വി­ടെ­യെ­ങ്കി­ലും രക്ഷപ്പെ­ടേ­ണ്ടി­ വരു­മെ­ന്നും അബ്ദെൽ പറഞ്ഞു­. 

ഈ മേ­ഖലയിൽ ഒരു­ പു­തി­യ മസ്ജിദ് തു­റക്കാൻ പദ്ധതി­യി­ട്ടി­ട്ടു­ണ്ടെ­ന്നും എന്നാൽ ഈ സാ­ഹചര്യത്തിൽ ഒരാ­ൾ­ക്ക് എങ്ങനെ­  സമാ­ധാ­നത്തോ­ടെ­ പ്രാ­ർ­ത്ഥി­ക്കാൻ കഴി­യു­മെ­ന്നും മേ­ഖലയി­ലെ­ മറ്റൊ­രു­ താ­മസക്കാ­രി­യാ­യ റാ­നി­യ ആശങ്കപ്പെ­ടു­ന്നു­.

എല്ലാ­ മാ­നദണ്ധങ്ങളും കാ­റ്റി­ൽ­പ്പറത്തി­യാണ് കശാ­പ്പു­ശാ­ല പ്രവർ­ത്തി­ക്കു­ന്നതെ­ന്നും ചത്ത മൃ­ഗങ്ങളെ­ മറവ് ­ചെ­യ്തി­ട്ടി­ല്ലെ­ന്നും അവർ പറഞ്ഞു­. കു­ട്ടി­കളു­ടെ­ ആരോ­ഗ്യത്തെ­ക്കു­റി­ച്ചും പ്രദേ­ശവാ­സി­കൾ ആശങ്കാ­കു­ലരാ­ണ്. കു­ട്ടി­കൾ­ക്ക് പു­റത്ത്­ കളി­ക്കാൻ കഴി­യു­ന്നി­ല്ല. അധി­കാ­രി­കൾ നടപടി­യെ­ടു­ക്കു­ന്നി­ല്ലെ­ങ്കിൽ ജനജീ­വി­തം കൂ­ടു­തൽ ദു­സ്സഹമാ­കു­മെ­ന്നും കശാ­പ്പു­ശാ­ല ഇവി­ടെ­നി­ന്നും മാ­റ്റാൻ നടപടി­യെ­ടു­ക്കണമെ­ന്നും പ്രദേ­ശവാ­സി­കൾ ആവശ്യപ്പെ­ടു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed