എഴു­ത്തു­കാ­ർ­ക്ക് വേ­ണ്ടത് പ്രണയമാ­ണ് : വയലാർ ശരത്ചന്ദ്രവർ­മ്മ


രാ­ജീവ് വെ­ള്ളി­ക്കോ­ത്ത് 

എഴു­ത്തു­കാ­ർ­ക്കും വാ­യനക്കാ­ർ­ക്കും പ്രണയവും സൗ­ന്ദര്യ ആരാ­ധനയും ഉണ്ടാ­കണമെ­ന്നാണ് തന്റെ­ അഭി­പ്രാ­യമെ­ന്ന് പ്രമു­ഖ ഗാ­നരചയി­താവ് വയലാർ ശരത്ചന്ദ്രവർ­മ്മ. കേ­രളാ­ സോ­ഷ്യൽ ആൻ­ഡ് കൾ­ച്ചറൽ (എൻ എസ്എസ്) അസോ­സി­യേ­ഷന്റെ­ ആഭി­മു­ഖ്യത്തിൽ സംഘടി­പ്പി­ച്ച മന്നം ബാ­ലകലോ­ത്സവം ഫി­നാ­ലെ­യു­ടെ­ ഉദ്ഘാ­ടകനാ­യി­ എത്തി­യ അദ്ദേ­ഹം ഫോർ പിഎം ന്യൂ­സിന് നൽ­കി­യ പ്രത്യേ­ക അഭി­മു­ഖത്തി­ലാണ് എഴു­ത്തു­കാ­ർ­ക്കു­ പ്രണയം വേ­ണമെ­ന്ന് തന്റെ­ അനു­ഭവത്തിലൂ­ടെ­ വ്യക്തമാ­ക്കി­യത്. ഭാ­ര്യയോ­ടൊ­പ്പം യാ­ത്ര ചെ­യ്യു­ന്പോൾ ഞാൻ ഒരു­ സു­ന്ദരി­യാ­യ പെ­ൺ­കു­ട്ടി­യെ­ നോ­ക്കാൻ വി­ട്ടു­പോ­യാൽ പോ­ലും ഭാ­ര്യയാണ് അത് കാ­ണി­ച്ചു­തരി­ക. വെ­റു­തെ­ ഒരു­ കവി­ത കളയണ്ട എന്നു­കരു­തി­യാ­ണെ­ന്ന് മാ­ത്രം. അപ്പോൾ സൗ­ന്ദര്യ ആസ്വാ­ദനത്തിൽ നി­ന്നാണ് പലപ്പോ­ഴും കവി­തയു­ടെ­ ഉത്ഭവം ഉണ്ടാ­വു­ക. അതു­പോ­ലെ­ തന്നെ­യാണ് യാ­ത്രകളും. ബഹ്‌റൈ­നിൽ എത്തി­യതും അത്തരം യാ­ത്രയു­ടെ­ ഭാ­ഗമാ­യി­ട്ടാണ് താൻ കാ­ണു­ന്നതെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ബഹ്‌റൈ­നി­ലെ­ യാ­ത്രയും പു­തി­യൊ­രു­ സൃ­ഷ്ടി­ക്കു­ള്ള പ്രചോ­ദനമാ­ണു­ണ്ടാ­ക്കി­യത്. പ്രത്യേ­കി­ച്ച് ബഹ്‌റൈ­നി­ലെ­ ആദ്യത്തെ­ എണ്ണ ശേ­ഖരം കണ്ടെ­ത്തി­യ സ്ഥലം സന്ദർ­ശി­ച്ചത് വല്ലാ­ത്ത ഒരനു­ഭവമാണ് മനസ്സിൽ കോ­റി­യി­ട്ടത്. മഹാ­ഭാ­രതയു­ദ്ധം കഴി­ഞ്ഞു­ കി­ടക്കു­ന്ന കു­രു­ക്ഷേ­ത്ര ഭൂ­മി­ പോ­ലെ­യാണ് എനി­ക്ക് ആ പ്രദേ­ശം തോ­ന്നി­യത് എന്നും അദ്ദേ­ഹം പറഞ്ഞു­. ഈ അവസരത്തി­ലാണ് ഒരു­ ഗാ­നം സി­നി­മയിൽ ചെ­യ്യാൻ കി­ട്ടു­ന്നതെ­ങ്കിൽ തീ­ർ­ച്ചയാ­യും ഹൃ­ദയത്തിൽ തട്ടി­യ ബഹ്‌റൈൻ സന്ദർ­ശനം ആയ വരി­കളിൽ വരു­മാ­യി­രു­ന്നു­. പക്ഷെ­ സി­നി­മയ്ക്ക് വേ­ണ്ടി­ എഴു­തു­ന്പോൾ പലപ്പോ­ഴും സംവി­ധാ­യകൻ പറയു­ന്ന സന്ദർ­ഭത്തി­നനു­സരി­ച്ചാണ് പാ­ട്ടു­ എഴു­തേ­ണ്ടത് എന്നതി­നാൽ സി­നി­മാ­ഗാ­നങ്ങളിൽ അത്തരത്തിൽ ചി­ല പരി­മി­തി­കളു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

തന്റെ­ പി­താ­വി­ന്റെ­ പ്രണയങ്ങളെ­ക്കു­റി­ച്ചു­ മാ­ത്രമല്ല അദ്ദേ­ഹത്തി­ന്റെ­ ഭാ­വനയു­ടെ­ പത്തു­ ശതമാ­നം പോ­ലും തനി­ക്ക് ലഭി­ച്ചി­ട്ടു­ണ്ടോ­ എന്നു­ള്ള കാ­ര്യം സംശയമാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­. വയലാ­റി­ന്റെ­ ഭാ­വനകളും ബിംബങ്ങളു­മെ­ല്ലാം ഒന്ന് ആലോ­ചി­ച്ചാൽ മാ­ത്രമേ­ അതി­ന്റെ­ വ്യാ­പ്തി­ എത്രയാ­ണെ­ന്ന് കണ്ടെ­ത്താൻ കഴി­യു­കയു­ള്ളൂ­. അദ്ദേ­ഹം എത്ര ഉയരത്തി­ലാ­ണെ­ന്നു­ താൻ മനസ്സി­ലാ­ക്കി­യത് പോ­ലും അദ്ദേ­ഹം ജീ­വി­തത്തിൽ നി­ന്ന് വി­ട പറഞ്ഞതിന് ശേ­ഷം മാ­ത്രമാ­ണ്. വയലാ­റി­ന്റെ­ പു­ത്രൻ എന്ന് മലയാ­ളി­കൾ തന്ന ആ വി­ളി­യി­ലൂ­ടെ­യാണ് അച്ഛന്റെ­ സർ­ഗാ­ത്മകത എത്രത്തോ­ളമാ­ണെ­ന്ന് അവർ എന്നെ­ ബോ­ധ്യപ്പെ­ടു­ത്തി­ തന്നത്. ശരത്ചന്ദ്രവർ­മ്മ എന്ന ഗാ­നരചയി­താ­വി­നേ­ക്കാ­ളേ­റെ­ വയലാ­റി­ന്റെ­ മകനെ­ അവർ സ്നേ­ഹി­ക്കു­ന്നു­ണ്ട് എന്നതാ­കും ശരി­ എന്നും അദ്ദേ­ഹം പറഞ്ഞു­.ഈയൊ­രു­ സ്വീ­കരണം മറ്റൊ­രാ­ൾ­ക്കും ലഭി­ക്കു­ന്നി­ല്ലെ­ന്നതും സ്വകാ­ര്യ അഹങ്കാ­രമാ­ണ്. പി­താവ് സൂ­ര്യനാ­ണെ­ങ്കിൽ ഞാൻ വെ­റും ചന്ദ്രനാ­ണ്. മറ്റു­ ഗാ­നരചയി­താ­ക്കളെ­ എല്ലാം അറി­യാൻ ശ്രമി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ പോ­ലും, കു­റെ­യൊ­ക്കെ­ പഠി­ക്കാൻ കഴി­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും ഇതു­വരെ­ മനസ്സി­ലാ­ക്കാൻ കഴി­യാ­ത്ത അത്ഭു­തപ്പെ­ടു­ത്തി­യ രചനകൾ  സ്വന്തം പി­താ­വി­ന്റേ­താ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

വയലാർ രാ­മവർ­മ്മ ചലച്ചി­ത്ര ലോ­കത്ത്­ നി­ന്നും ജീ­വി­തത്തിൽ നി­ന്നും വി­ടവാ­ങ്ങി­ വർഷങ്ങൾക്കു­ ശേ­ഷം ഒരു­ ഗാ­നരചയി­താ­വാ­യി­ ചലച്ചി­ത്ര ലോ­കത്തു­ എത്തിയപ്പോൾ താൻ എഴു­തി­യ പല രചനകളും ‘അടി­ച്ചു­ മാ­റ്റി­’യതാ­ണെ­ന്നു­ പലരും പറഞ്ഞു­. പി­ന്നീട് അതേ നാ­വു­കളെ­ക്കൊ­ണ്ട് തന്നെ­ മാ­റ്റി­പ്പറയി­പ്പി­ക്കാ­നും കഴി­ഞ്ഞു­. എഴു­ത്തു­കാ­രന്റെ­ മക്കൾ എഴു­ത്തു­കാ­രൻ ആയി­ വരു­ന്ന ഒരു­ പാ­രന്പര്യം ഇതി­നു­ മു­ൻ­പ് കാ­ണാ­ത്തതു­ കൊ­ണ്ടാ­യി­രി­യ്ക്കാം അത്തരം ചി­ല വി­മർ­ശനങ്ങൾ തനി­ക്കു­ നേ­രെ­ ഉയർ­ന്നതെ­ന്നും അദ്ദേ­ഹം പറഞ്ഞു­. എങ്കി­ലും വയലാ­റി­ന്റെ­ മകൻ എന്നു­ള്ള ഉത്തരവാ­ദി­ത്വം അദ്ദേ­ഹത്തെ­ സ്നേ­ഹി­ക്കു­ന്ന ആരാ­ധകർ­ക്ക് വേ­ണ്ടി­ നി­റവേ­റ്റാൻ കഴി­ഞ്ഞത് പത്തിൽ താ­ഴെ­ ശതമാ­നം മാ­ത്രമാണ്. അദ്ദേ­ഹത്തി­ന്റെ­ രചനകൾ പോ­ലെ­യോ­ ഭാ­വന പോ­ലെ­യോ­ തനി­ക്ക് എത്തി­പ്പെ­ടാൻ ഇനി­യു­ം കഴി­ഞ്ഞി­ട്ടി­ല്ല. എങ്കി­ലും എഴു­തി­ക്കഴി­ഞ്ഞ പാ­ട്ടു­കൾ എല്ലാം സംതൃ­പ്തി­ നൽ­കി­യി­ട്ടു­ണ്ട്. ഇപ്പോൾ ഈണമി­ട്ട് വരി­കൾ എഴു­തു­ന്ന രീ­തി­ സർവ്വസാ­ധാ­രണമാ­യെ­ന്നും അവി­ടെ­യും എഴു­ത്തു­കാ­രു­ടെ­ സ്വാ­തന്ത്ര്യം കു­റഞ്ഞു­വരി­കയാ­ണെ­ന്നും പക്ഷെ­ സി­നി­മയു­ടെ­ സാഹചര്യത്തിന് വേ­ണ്ടി­ സംഗീ­ത സംവി­ധാ­യകൻ കണ്ടെ­ത്തു­ന്ന ഈണം  ചലച്ചി­ത്ര സംവി­ധാ­യകനും മറ്റും കു­റച്ചു­ കൂ­ടി­ മു­ൻ­കൂ­ട്ടി­ കാ­ര്യങ്ങൾ ഗ്രഹി­ക്കു­ന്നതി­നു­ എളു­പ്പമാ­കു­മെ­ന്നത് കൊ­ണ്ട് എഴു­ത്തു­കാ­രും ഇപ്പോൾ അത്തരത്തി­ലാണ് ചെ­യ്യു­ന്നത്. മാ­റ്റങ്ങൾ എല്ലാ­ മേ­ഖലയി­ലും ഉള്ളതു­പോ­ലെ­ തന്നെ­ ചലച്ചി­ത്ര മേ­ഖലയി­ലും ഉണ്ട്.മാ­റ്റങ്ങൾ എന്താ­യാ­ലും പാ­ട്ടു­കൾ നി­ലനി­ൽ­ക്കു­ക എന്നതി­ലാണ് പ്രാ­ധാ­ന്യം എന്നും അദ്ദേ­ഹം പറഞ്ഞു­. ഗാ­നങ്ങളു­ടെ­ രചനയ്ക്ക് പലപ്പോ­ഴും പ്രാ­ധാ­ന്യം നൽ­കു­ന്നി­ല്ലെ­ന്നും ചാ­നൽ ചർ­ച്ചകളിൽ പോ­ലും സംഗീ­ത സംവി­ധാ­നത്തി­നോ­ സംവി­ധാ­യകർ­ക്കോ­ നൽ­കു­ന്ന പ്രാ­ധാ­ന്യം ഗാ­നരചയി­താ­ക്കൾ­ക്ക് നൽ­കു­ന്നി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­. നന്നാ­യി­ വാ­യി­ക്കു­ക, കി­ട്ടു­ന്ന അറി­വു­കൾ എല്ലാം മനസ്സിൽ സൂ­ക്ഷി­ക്കു­ക എന്നതാണ്  എഴു­ത്തു­കാർ ചെ­യ്യേ­ണ്ടതെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

You might also like

Most Viewed