അറ്റകു­റ്റപണി­കൾ­ക്കാ­യി­ ആശു­പത്രി­ അടച്ചു­പൂ­ട്ടി­


മനാ­മ : സാ­ന്പത്തി­ക ബു­ദ്ധി­മു­ട്ടു­കൾ നേ­രി­ടു­ന്ന സ്വകാ­ര്യ ആശു­പത്രി­ മൂ­ന്ന്­ മാ­സത്തേ­ക്ക് “അറ്റകു­റ്റപ്പണി­കൾ­ക്ക്” എന്ന പേ­രിൽ താ­ൽക്കാ­ലി­കമാ­യി­ അടച്ചി­ടും. നാ­ഷണൽ ഹെ­ൽ­ത്ത് റെ­ഗു­ലേ­റ്ററി­ അഥോ­റി­റ്റി­യു­ടെ­ (എൻ­എച്ച്ആർ­എ) പ്രസ്താ­വനയാണ് ഇക്കാ­ര്യം സ്ഥി­രീ­കരി­ച്ചത്.

ഉടമയു­ടെ­ അഭ്യർ­ത്ഥന പ്രകാ­രം ആശു­പത്രി­ താ­ൽ­ക്കാ­ലി­കമാ­യി­ മൂ­ന്ന്­ മാ­സത്തേ­യ്ക്ക് അറ്റകു­റ്റപ്പണി­കൾ­ക്കാ­യി­ അടച്ചി­ടു­മെ­ന്ന് എൻ.­എച്ച്.ആർ.­എ സി.­ഇ.ഒ ഡോ­. മറി­യം അൽ ജലഹ്മാ­ പറഞ്ഞു­. എൻ.­എച്ച്.ആർ.­എയു­ടെ­ ഇൻ­സ്പെ­ക്ടർ­മാ­രു­ടെ­ നി­രീ­ക്ഷണങ്ങളു­ടെ­ അടി­സ്ഥാ­നത്തിൽ ആശു­പത്രി­ക്ക് അറ്റകു­റ്റപ്പണി­കൾ നടത്തേ­ണ്ടതു­ണ്ടെ­ന്നും അതി­നാൽ താ­ൽക്കാ­ലി­കമാ­യി­ അടച്ചി­ടു­ന്നതിന് അനു­വാ­ദം നൽ­കണമെ­ന്നും ആവശ്യപ്പെ­ട്ട് ഉടമ എൻ.­എച്ച്.ആർ­.എയ്ക്ക് കത്തയച്ചതാ­യും അവർ പറഞ്ഞു­.

ആശു­പത്രി­ നി­ലവിൽ അടച്ചതാ­യും അറ്റകു­റ്റപ്പണി­കൾ നടക്കു­ന്നതി­നാൽ ഒ.പി­ വി­ഭാ­ഗം മാ­ത്രമേ­ ഈ കാ­ലയളവിൽ പ്രവർ­ത്തി­ക്കൂ­ എന്നും അൽ ജലഹ്മാ­ പറഞ്ഞു­. 40 വർ­ഷം മു­ൻ­പ് സ്ഥാ­പി­ക്കപ്പെ­ട്ടതാണ് തലസ്ഥാ­നത്തി­ന്റെ­ പടി­ഞ്ഞാറ് ഭാ­ഗത്താ­യു­ള്ള ഈ ആശു­പത്രി­. കഴി­ഞ്ഞ ഏതാ­നും വർ­ഷങ്ങളാ­യി­ സാ­ന്പത്തി­ക ബാ­ധ്യതകൾ നേ­രി­ട്ടതി­നാൽ ജീ­വനക്കാ­രു­ടെ­ ശന്പളം നൽ­കാ­നാ­യി­രു­ന്നി­ല്ല. കൂ­ടാ­തെ­, 18 മാ­സമാ­യി­ ശന്പളം ലഭി­ക്കാ­ത്തതി­നെ തു­ടർ­ന്ന് പല ജീ­വനക്കാ­രും ജോ­ലി­ ചെ­യ്യാൻ കഴി­യി­ല്ലെ­ന്ന് ഭീ­ഷണി­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. ആശു­പത്രി­യു­ടെ­ പെ­ർ­മി­റ്റ് എൻ.­എച്ച്.ആർ.­എ സസ്പെ­ൻ­ഡ് ചെ­യ്തതാ­യും വൈ­ദ്യു­തി­യും ടെ­ലിഫോൺ ലൈ­നും കട്ട് ചെ­യ്തത് കാ­രണമാണ് ആശു­പത്രി­യു­ടെ­ പ്രവർ­ത്തനം താ­ൽ­ക്കാ­ലി­കമാ­യി­ നി­റു­ത്തി­വെ­ച്ചതെ­ന്നും ഡോ­ക്ടർ­മാർ വ്യക്തമാ­ക്കി­.

You might also like

Most Viewed