ബഹ്‌റൈനിൽ പലി­ശ കു­രു­ക്കു­കൾ‍ മു­റു­കു­ന്നു­


മനാ­മ: ബഹ്റൈൻ പ്രവാ­സി­കളു­ടെ­ ഇടയിൽ‍ കൊ­ള്ള പലി­ശ സംഘങ്ങൾ‍ സജീ­വമാ­കു­ന്നു­. സാ­ന്പത്തി­ക പ്രതി­സന്ധി­കൾ‍ വർ‍­ദ്ധി­ച്ചതോ­ടെ­ ജീ­വി­ത ചി­ലവു­കളു­മാ­യി­ ഒത്തു­ പോ­കാൻ വേ­ണ്ടി­യു­ള്ള പരക്കം പാ­ച്ചി­ലി­നി­ടയി­ലാണ് സാ­ധാ­രണക്കാ­രാ­യ മി­ക്കവരും പലി­ശക്കെ­ണി­യിൽ‍ പെ­ട്ട് കു­രു­ങ്ങു­ന്നത്. ബാ­ങ്കു­കളിൽ‍ നി­ന്ന് ലോ­ണു­കൾ‍ എടു­ത്തും, നാ­ട്ടിൽ‍ നി­ന്ന് പണം കൊ­ണ്ടു­വന്നും വളരെ­ പ്രൊ­ഫഷണൽ‍ രീ­തി­യിൽ‍ പലി­ശ ഇടപാ­ടു­കൾ‍ നടത്തി­വരു­ന്നവരു­ടെ­ എണ്ണവും ഇതോ­ടൊ­പ്പം ദി­നംപ്രതി­ കൂ­ടു­കയാ­ണ്. പലി­ശയ്ക്ക് പണം നൽ‍­കു­ന്നവരിൽ‍ ജീ­വി­തത്തി­ന്റെ­ സമസ്ത മേ­ഖലകളിൽ‍ ഉള്ളവരും ഉൾ‍­പ്പെ­ടു­ന്നു­ണ്ട് എന്നതാണ് യാ­ഥാ­ർ‍­ത്ഥ്യം. സെ­യി­ൽ‍­സ് മേ­ഖലയിൽ‍ ജോ­ലി­ ചെ­യ്യു­ന്നവർ‍­ക്ക് പണം റോൾ‍ ചെ­യ്യാ­നു­ള്ള അവസരം ലഭി­ക്കു­ന്നതും പലി­ശയ്ക്ക് പണം നൽ‍­കാ­നു­ള്ള പ്രോ­ത്സാ­ഹനമാ­കു­ന്നു­. പ്രത്യേ­കി­ച്ച് ട്രേ­ഡിംഗ് മേ­ഖലയിൽ‍ ജോ­ലി­ ചെ­യ്യു­ന്ന നി­രവധി­ പേ­രാണ് ഇത്തരത്തിൽ‍ പലി­ശ വീ­രന്‍മാ­രാ­യി­ മാ­റു­ന്നത്. വി­വി­ധ സ്ഥാ­പനങ്ങളിൽ‍ ജോ­ലി­ ചെ­യ്യു­ന്ന ഡോ­ക്ടർ‍­മാർ‍, എഞ്ചി­നീ­യർ‍­മാർ‍, വക്കീ­ലന്‍മാർ തു­ടങ്ങി­ ബഹ്റൈ­ന്റെ­ പ്രവാ­സ ജീ­വി­തത്തി­ലെ­ സാ­മൂ­ഹ്യ സാംസ്കാ­രി­ക സാ­ഹി­ത്യ മേ­ഖലകളി­ലെ­ പല പ്രമു­ഖരും ഒളി­ഞ്ഞും തെ­ളി­ഞ്ഞും കൊ­ള്ള പലി­ശയ്ക്ക് പണം നൽ‍­കു­ന്നവരാ­ണ്.

കഴി­ഞ്ഞ ദി­വസം സാ­മൂ­ഹ്യപ്രവർ‍­ത്തകനാ­യ സലാം മന്പാ­ട്ടു­മൂ­ല അദ്ദേ­ഹത്തി­ന്റെ­ ഫേസ് ബു­ക്ക് വാ­ളി­ലൂ­ടെ­ പലി­ശയ്ക്ക് പണമെ­ടു­ത്ത് കു­ടങ്ങി­ പോ­യ കാ­സർ‍­ഗോഡ് സ്വദേ­ശി­ മു­രു­കൻ എന്നയാ­ളു­ടെ­ കദന കഥ പോ­സ്റ്റ് ചെ­യ്തി­രു­ന്നു­. നാല് വർ‍­ഷത്തോ­ളമാ­യി­ ബഹ്റൈ­നിൽ‍ ജോ­ലി­ ചെ­യ്തു­ വന്നി­രു­ന്ന നാ­ൽ‍­പ്പത്തി­യഞ്ച് വയസു­ള്ള ഇദ്ദേ­ഹം നാ­ട്ടി­ലെ­ തന്റെ­ മകന്റെ­ ചി­കി­ത്സയ്ക്ക് വേ­ണ്ടി­യാണ് പലപ്പോ­ഴാ­യി­ പലി­ശക്കാ­രനാ­യ മലയാ­ളി­യു­ടെ­ കൈ­യിൽ‍ നി­ന്ന് 1200 ദി­നാ­റോ­ളം വാ­ങ്ങി­യത്. പാ­സ്പോ­ർ‍­ട്ട് പണയപ്പെ­ടു­ത്തി­യി­ട്ടാ­യി­രു­ന്നു­ ഈ വാ­യ്പ അദ്ദേ­ഹം വാ­ങ്ങി­യത്. പി­ന്നീട് 2880 ദി­നാ­റോ­ളം അദ്ദേ­ഹം പലി­ശയു­ടെ­ കണക്കിൽ‍ നൽ‍­കി­യി­ട്ടു­ പോ­ലും മു­തൽ‍ ലഭി­ച്ചി­ല്ലെ­ന്ന് പറഞ്ഞ് കടം കൊ­ടു­ത്തയാ­ളും സംഘവും ശല്യപ്പെ­ടു­ത്താൻ തു­ടങ്ങി­. സു­ഹൃ­ത്തു­ക്കൾ‍­ക്കൊ­പ്പം താ­മസി­ച്ചി­രു­ന്ന മു­റി­യിൽ‍ വരെ­ ഇവർ‍ എത്തി­യതോ­ടെ­ മറ്റ് വഴി­കളി­ല്ലാ­ത്തത് കാ­രണം മു­രു­കന് താ­മസസ്ഥലം ഉപേ­ക്ഷി­ക്കേ­ണ്ടി­ വന്നു­. തു­ടർ‍­ന്ന് ചു­ട്ടു­പൊ­ള്ളു­ന്ന ചൂ­ടി­നെ­ വകവെ­ക്കാ­തെ­ ഇദ്ദേ­ഹം കി­ടന്നു­റങ്ങി­യത് ബു­ദയ്യയി­ലെ­ ഒരു­ പള്ളി­യു­ടെ­ പു­റത്താ­യി­രു­ന്നു­. ഈ സംഭവം അറി‍‍‍‍­‍‍‍‍ഞ്ഞാണ് കെ­.എം.സി­.സി­യു­ടെ­ മലപ്പു­റം ജി­ല്ലാ­ പ്രസി­ഡണ്ട് കൂ­ടി­യാ­യ സലാം മന്പാ­ട്ടു­മൂ­ല ഇയാ­ളെ­ കാ­ണാ­നെ­ത്തി­യത്. ഏറെ­ ശ്രമങ്ങൾ‍­ക്ക് ശേ­ഷം പലി­ശക്കാ­രനിൽ‍ നി­ന്ന് മു­രു­കന്റെ­ പാ­സ്പോ­ർ‍­ട്ട് തി­രി­കെ­ വാ­ങ്ങാൻ സലാ­മിന് സാ­ധി­ച്ചു­. സോ­ഷ്യൽ‍ മീ­ഡി­യയി­ലൂ­ടെ­ താ­നീ­ കാ­ര്യം പറയു­മെ­ന്ന് ഭീ­ഷണി­പ്പെ­ടു­ത്തി­യപ്പോ­ഴാണ് സമൂ­ഹത്തിൽ‍ ഏറെ­ അറി­യപ്പെ­ടു­ന്ന ഈ പലി­ശക്കാ­രൻ അയഞ്ഞതെ­ന്ന് സലാം പറയു­ന്നു­.

അതേ­സമയം ഇത്തരം മാ­ധ്യമങ്ങളെ­ ഒന്നും ഒരു­ ഭയവു­മി­ല്ലാ­തെ­ കൊ­ള്ളപലി­ശയ്ക്ക് കടം കൊ­ടു­ക്കു­ന്നവരും ധാ­രാ­ളമാ­യി­ ഇവി­ടെ­യു­ണ്ട്. ഇതിൽ‍ ചി­ലർ‍ പലി­ശയ്ക്ക് കടം വാ­ങ്ങു­ന്നവരെ­ പീ­ഢി­പ്പി­ക്കു­ന്നതി­നോ­ടൊ­പ്പം തന്നെ­ അവരു­ടെ­ കു­ടുംബത്തെ­യും പീ­ഢി­പ്പി­ക്കു­ന്നവരാ­ണ്. കു­ടുംബത്തോ­ടൊ­പ്പം താ­മസി­ക്കു­ന്നവരു­ടെ­ വീ­ടു­കളിൽ‍ അസമയങ്ങളിൽ‍ സംഘമാ­യി­ എത്തി­ ഭീ­ഷണി­പ്പെ­ടു­ത്തു­ന്നതാണ് ഇവരു­ടെ­ രീ­തി­. അപമാ­നത്തെ­ ഭയന്ന് വീ­ണ്ടും പലി­ശയ്ക്ക് തന്നെ­ കടമെ­ടു­ത്ത് ഇത്തരം ഭീ­ഷണി­കളെ­ തൽ­ക്കാ­ലത്തേ­യ്ക്ക് ഒതു­ക്കാൻ ശ്രമി­ക്കു­മെ­ങ്കി­ലും പി­ന്നീട് ഈ കു­രു­ക്ക് മു­റു­കി­ വരി­കയാണ് ചെ­യ്യു­ന്നത്.

നേ­രത്തേ­ ബഹ്റൈ­നി­ലെ­ പല ബാ­ങ്കു­കളും ചെ­റി­യ പലി­ശയ്ക്ക് പ്രവാ­സി­കളാ­യവർ‍­ക്ക് ലോ­ണു­കൾ‍ നൽ‍­കു­ന്നത് പതി­വാ­യി­രു­ന്നു­. പലരും ക്രെ­ഡി­റ്റ് കാ­ർ‍­ഡു­കളും ഇങ്ങി­നെ­ കരസ്ഥമാ­ക്കി­യി­ട്ടു­ണ്ട്. എന്നാൽ‍ സാ­ന്പത്തി­ക രംഗത്തും തൊ­ഴിൽ‍ വി­പണി­യി­ലു­മു­ണ്ടാ­യി­ട്ടു­ള്ള അസ്ഥി­രത കാ­രണം ഏറെ­ അന്വേ­ഷണങ്ങൾ‍­ക്ക് ശേ­ഷമാണ് പ്രമു­ഖ ബാ­ങ്കു­കൾ‍ പോ­ലും ലോ­ണു­കളോ­ ക്രെ­ഡി­റ്റ് സൗ­കര്യങ്ങളോ­ നൽ‍­കി­വരു­ന്നത്. ഇതും അമി­ത പലി­ശയ്ക്ക് കടം നൽ‍­കു­ന്നവർ‍­ക്ക് നേ­ട്ടമാ­യി­ മാ­റു­ന്നു­ണ്ട്. ബഹ്റൈ­നിൽ‍ ചെ­ക്ക് സൗ­കര്യമി­ല്ലെ­ങ്കിൽ‍ നാ­ട്ടി­ലു­ള്ള ചെ­ക്കാണ് പൊ­തു­വെ­ ഈടാ­യി­ വാ­ങ്ങു­ന്നത്. ഇതിൽ‍ തന്നെ­ അമി­തമാ­യി­ പലി­ശ വാ­ങ്ങു­ന്നവർ‍ പാ­സ്പോ­ർ‍­ട്ടാണ് പണയ വസ്തു­വാ­യി­ വാ­ങ്ങി­വെ­ക്കു­ന്നത്. ഇത്തരം കു­രു­ക്കിൽ‍ പെ­ട്ട് വർ‍­ഷങ്ങളാ­യി­ നാ­ട്ടിൽ‍ പോ­കാ­തെ­യും, വി­സയടി­ക്കാ­തെ­യും ഇവി­ടെ­ ജീ­വി­ക്കു­ന്നവരും ഏറെ­യാ­ണ്. മലയാ­ളി­കൾ‍­ക്കൊ­പ്പം തന്നെ­ കർ‍­ണാ­ടക സ്വദേ­ശി­കളും ഇപ്പോൾ‍ പലി­ശ മേ­ഖലകളിൽ‍ സജീ­വമാ­ണ്. ഇങ്ങി­നെ­ പലി­ശയ്ക്ക് പണം നൽ‍­കു­ന്നവരു­ടെ­ ജീ­വി­തം ഏറെ­ ആഡംബരം നി­റഞ്ഞത് കൂ­ടി­യാ­ണ്.

മു­ന്പ് സമാ­നമാ­യ അവസ്ഥ ഉണ്ടാ­യപ്പോൾ‍ ഇവി­ടെ­ പലി­ശരഹി­ത മു­ന്നണി­ എന്ന പേ­രിൽ‍ സന്നദ്ധ പ്രവർ‍­ത്തകരു­ടെ­ ഒരു­ കൂ­ട്ടാ­യ്മ രൂ­പീ­കരി­ച്ചി­രു­ന്നു­. എന്നാൽ‍ ഇതിൽ‍ ഉണ്ടാ­യി­രു­ന്ന ചി­ല പ്രവർ‍­ത്തകർ‍ നാ­ട്ടി­ലേ­യ്ക്ക് മടങ്ങി­യതോ­ടെ­ ഈ കൂ­ട്ടാ­യ്മ നി­ർ‍­ജീ­വമാ­യ അവസ്ഥയി­ലാണ് ഉള്ളത്. പല സജീ­വ സാ­മൂ­ഹ്യപ്രവർ‍­ത്തകർ‍­ക്കും പലി­ശ മാ­ഫി­യയു­മാ­യു­ള്ള ദൃ­ഢമാ­യ ബന്ധം ഉള്ളത് കൊ­ണ്ടാണ് ഇതി­നെ­തി­രെ­ പ്രതി­കരി­ക്കാ­നോ­, ഇരകളാ­യവരെ­ സഹാ­യി­ക്കാ­നോ­ സാ­ധി­ക്കാ­ത്തതെ­ന്ന് പലി­ശക്കെ­ണി­യിൽ‍ പെ­ട്ടവർ‍ പരസ്യമാ­യും, സാ­മൂ­ഹ്യപ്രവർ‍­ത്തകർ‍ രഹസ്യമാ­യും പറയു­ന്നു­.


പലി­ശക്കു­രു­ക്കി­ൽ­പെ­ട്ട് ബു­ദ്ധി­മു­ട്ടു­ന്നവർ അവരു­ടെ­ കദനകഥ പു­റംലോ­കത്തെ­ത്തി­ക്കാൻ ആഗ്രഹി­ക്കു­ന്നു­വെ­ങ്കിൽ ഫോർ പി­.എമ്മു­മാ­യി­ ബന്ധപ്പെ­ടു­ക. വി­ളി­ക്കേ­ണ്ട നന്പർ: 17579897.

You might also like

  • Lulu Exchange
  • Straight Forward

Most Viewed