മിനിമം താങ്ങുവില ഉറപ്പാക്കണം; വീണ്ടും പ്രക്ഷോഭവുമായി രാജ്യത്തെ കർഷകർ

മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. മാർച്ച് മാസത്തിൽ ഡൽഹിയിലെ കർഷകസംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. ഹരിയാനയിൽ നടന്ന മഹാപഞ്ചായത്തിലാണ് കർഷകസംഘടനകൾ തീരുമാനമെടുത്തത്.
കേന്ദ്രസർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കർഷകർ സമരത്തിലേക്ക് നീങ്ങിയിരുന്നത്. ഇതിന് പിന്നാലെയാണ് മാർച്ച് 18നും 24നും ഇടയ്ക്ക് ഡൽഹിയിലേക്ക് പ്രകടനവുമായെത്താൻ സംയുക്ത കിസാൻ മോർച്ച തീരുമാനമെടുത്തത്.
അടുത്ത മാസം കുരുക്ഷേത്രയിൽ ചേരുന്ന മഹാപഞ്ചായത്തിൽ പ്രതിഷേധ പ്രകടനത്തിന്റെ തിയതി നിശ്ചയിക്കും. മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ലഭിക്കണം, ലംഘിപൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം, കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിന്‍വലിക്കണം മുതലായ ആവശ്യങ്ങളാണ് സംയുക്ത കിസാന്‍ മോർച്ച ഉന്നയിക്കുന്നത്. മഹാപഞ്ചായത്തിൽ രാകേഷ് ടികായത്ത് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
eyr5uyr