തമിഴ്‌നാട്ടിൽ ‍നരബലിക്കു ശ്രമമെന്ന് പരാതി; പോലീസുകാരനുൾ‍പ്പെടെ ആറു പേർ‍ അറസ്റ്റിൽ


തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ‍ നരബലിക്കു ശ്രമമെന്ന് പരാതിയെതുടർ‍ന്ന് പോലീസുകാരനുൾ‍പ്പെടെ ആറു പേർ‍ അറസ്റ്റിൽ‍. പോലീസ് എത്തി വിളിച്ചിട്ടും വാതിൽ‍ തുറക്കാതിരുന്നതിനെ തുടർ‍ന്ന് ജെസിബി ഉപയോഗിച്ച് വാതിൽ‍ പൊളിച്ചാണ് അകത്ത് കയറിയത്. തിരുവണ്ണാമല ആറണി സ്വദേശി തരമണി, ഭാര്യ കാമാക്ഷി, മകനും താമ്പരത്തെ സായുധ സേന യൂണിറ്റിലെ പൊലീസുകാരനുമായ ഭൂപാൽ‍, മറ്റൊരു മകന്‍ ബാലാജി, മകൾ‍ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു ദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയതാണ് നാട്ടുകാരിൽ‍ സംശയം ജനിപ്പിച്ചത്. വീട്ടിൽ‍ നിന്ന് ഉച്ചത്തിലുള്ള കരച്ചിലും മറ്റും കേട്ടതോടെ പോലീസിൽ‍ പരാതി നൽ‍കി. പൂജ മുടക്കിയാൽ‍ ആത്മഹത്യ ചെയ്യുമെന്നു ഇവർ‍ ഭീഷണി മുഴക്കിയിരുന്നു. തുടർ‍ന്ന് വീടിന്‍റെ ഭിത്തി പൊളിച്ച് അകത്തു കയറിയ പോലീസുകാരെ പൂജ നടത്തിയിരുന്ന ആൾ‍ ആക്രമിച്ചു. പിടിച്ചുമാറ്റുന്നതിനിടെ ഇയാൾ‍ കടിച്ചു പരിക്കേൽ‍പ്പിക്കുകയായിരുന്നു. സംഭവത്തിൽ‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പൂജ നടന്ന വീട്ടിൽ‍ മൃഗബലി അടക്കം നടന്നതിന്‍റെ സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്.

article-image

syd

You might also like

  • Lulu Exchange
  • Straight Forward

Most Viewed