പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു


പ്രശസ്ത സന്തൂർ വാദകനും രാജ്യത്തെ എണ്ണപ്പെട്ട സംഗീതജ്ഞരിൽ ഒരാളുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ(84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധയെത്തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. കശ്മീരിലെ നാടോടി സംഗീത ഉപകരണമായ  സന്തൂറിനെ ആഗോളപ്രശസ്തിയിലെത്തിച്ച കലാകാരനാണ് ശിവ്കുമാർ ശർമ. 1991 ൽ പത്മശ്രീ, 2001 ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. യുഎസിലെ സിറ്റി ഓഫ്‌ ബാള്‍ട്ടിമോറിൽ നിന്നും ഓണററി സിറ്റിസണ്‍ഷിപ്പ്‌ (1985),കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ (1986), ജമ്മു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്‌, മഹാരാഷ്ട്ര സർക്കാരിന്റെ ഗൗരവ്‌ പുരസ്‌കാർ‍ തുടങ്ങിയ ബഹുമതികൾക്കും അർഹനായി.

സംഗീതജ്ഞനും ആകാശവാണിയിലെ സംഗീത വിഭാഗം തലവനുമായിരുന്ന ഉമാദത്ത്‌ ശർമയുടേയും കേസർ ദേവിയുടേയും മകനായി 1938 ജനുവരി 13ന്‌ ജമ്മുവിലാണ് ജനനം. ഒന്നര വയസിൽ‍തന്നെ അച്ഛൻ പാടുമ്പോൾ കൂടെ ശ്രുതി മൂളിയിരുന്ന ശിവ്കുമാർ അഞ്ചാം വയസുമൂതൽ‍ അച്ഛന്റെ ശിക്ഷണത്തിൽ സംഗീതം പഠിച്ചുതുടങ്ങി. ‘ശിവ്‌ജി’ എന്നായിരുന്നു വീട്ടിലെ വിളിപ്പേര്.

You might also like

Most Viewed