സഞ്ജീവ് ഭട്ടിനെ വെറുതെ വിടുമെന്ന് പ്രതീക്ഷ; കേസുമായി മുന്നോട്ടു പോകുമെന്ന് കത്‌വ അഭിഭാഷക
ന്യൂഡൽഹി: 2002-ലെ ഗോധ്ര സംഭവത്തിനു ശേഷം നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ, അക്രമങ്ങൾക്കു നേരെ കണ്ണടക്കാൻ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധാകേന്ദ്രമായത്. 29 വർഷം പഴക്കമുള്ള കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെതിരായ കേസ് ദുർബലമെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്ത്. അഹമ്മദാബാദിൽ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകരുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷ പകരുന്ന കാര്യങ്ങളാണ് ലഭിച്ചതെന്നും കേസുമായി മുന്നോട്ടു പോകുമെന്നും കത്‌വ കേസിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷക ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഗുജറാത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ പോലീസ് സേവന ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. 2002 ലെ ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിൽ അദ്ദേഹം പങ്കുവഹിച്ചു. ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെത്തുടർന്ന് 2002 ഫെബ്രുവരി 27 ന് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തതായി അദ്ദേഹം അവകാശപ്പെട്ടു. 2017-ൽ അനധികൃതമായി വിട്ടുനിൽക്കുന്നുവെന്നാരോപിച്ച് അദ്ദേഹത്തെ സർവീസിൽ നിന്നു പുറത്താക്കി. 1990-ൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഒരാൾ വിട്ടയക്കപ്പെട്ട ശേഷം മരണപ്പെട്ട കേസിൽ പ്രതിയാക്കിയാണ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

